സ്‌കൂളുകളിൽ ആവശ്യത്തിന് കുട്ടികൾ ഇല്ലാത്തത് മൂലം രാജ്യത്തെ 600 ഓളം സ്‌കൂളുകൾ അടച്ച് പൂട്ടൽ ഭീഷണിയിലെന്ന് റിപ്പോർട്ട്. സ്‌കൂളുകൾ കുട്ടികളില്ലാതെ പ്രവർത്തിക്കുന്നത് സർക്കാരിന്റെ ചെലവ് കൂട്ടുന്നതിനാൽ എത്രയും വേഗം സ്‌കൂളുകൾ അടച്ച് പൂട്ടാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ഇതോടെ നിരവധി കുട്ടികളുടെ പഠനം വഴിമുട്ടുമെന്നാണ് സൂചന.

ഒന്റാരിയോയിലാണ് ഏറ്റവും അധികം സ്‌കൂളുകൾ അടച്ച് പൂട്ടൽ ഭീഷണി നേരിടുന്നത്, ഇവിടെയുള്ള സ്‌കൂളുകളിൽ പകുതിയും കുട്ടികൾ തീരെ കുറവായി കണ്ടെത്തി.എന്നാൽ സർക്കാർ ഈ സ്‌കൂളുകൾക്കായി 1 ബില്യൺ ഡോളറോളം ചെലവിടുന്നുണ്ടെന്നും സ്‌കൂൾ അടച്ച് പൂട്ടന്നതോടെ ഈ തുക മിച്ചം പിടിക്കാനകുമെന്നുമാണ് പ്രതീക്ഷ.

എന്നാൽ സ്‌കൂളുകൾ അടച്ച് പൂട്ടുന്നതിനെതിരെ നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഈ വിഷയം അവതരിപ്പിക്കാനാണ് സംഘടനകൾ പദ്ധതിയിട്ടിരിക്കുന്നത്.