ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലിക്കും ബോളിവുഡ് താരം അനുഷ്‌ക ശർമ്മയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. 'അകായ്' എന്നാണ് ആൺകുട്ടിക്ക് താരദമ്പതികൾ പേര് നൽകിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ കോലി തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. എല്ലാവരുടെയും ആശംസകൾ തേടിയ വിരാടും അനുഷ്‌കയും കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണം എന്നും ആരാധകരോട് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. വാമിക എന്നാണ് 'വിരുഷ്‌ക'യുടെ ആദ്യ മകളുടെ പേര്.

രണ്ടാം കുഞ്ഞിനെ കാത്തിരിക്കുന്നതിനാലാണ് വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. രണ്ടാം കുഞ്ഞിനെ വരവേൽക്കാൻ വിരാടും അനുഷ്‌കയും ലണ്ടനിലാണുള്ളത് എന്നായിരുന്നു റിപ്പോർട്ടുകൾ. ഒരു ചെറിയ കുറിപ്പും കോഹ്ലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഈ വാർത്ത ഏറെ സന്തോഷത്തോടെ എല്ലാവരുമായി പങ്കുവയ്ക്കുന്നുവെന്നും വാമികയുടെ കുഞ്ഞനുജന് സ്വാഗതമെന്നും കോലി കുറിച്ചു.

 
 
 
View this post on Instagram

A post shared by Virat Kohli (@virat.kohli)

ഫെബ്രുവരി 15 നായിരുന്നു കുഞ്ഞിന്റെ ജനനം. അകായ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. എല്ലാവരുടെയും അനുഗ്രഹവും ആശംസകളും വേണമെന്ന് കോലി കുറക്കുന്നു. ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2017 ലാണ് അനുഷ്‌കയും കോലിയും തമ്മിലുള്ള ദീർഘനാളത്തെ വിവാഹത്തിലെത്തിയത്. 2021 ൽ മകൾ വാമിക ജനിച്ചു.

കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനൊപ്പമുണ്ടായിരുന്നില്ല. ടീം സ്‌ക്വാഡിൽ ഉണ്ടായിരുന്നിട്ടും വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുന്നതായി ബി.സി.സിഐ.യെ അറിയിക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും കോലി പങ്കെടുത്തില്ല. ഇതെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചപ്പോൾകാരണം തുറന്നുപറഞ്ഞ് ദക്ഷിണാഫ്രിക്കൻ താരവുംം ഐ.പി.എലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിലെ കോലിയുടെ സഹതാരവുമായ എബി ഡിവില്ലിയേഴ്‌സ് രംഗത്ത് വന്നത് വലിയ ചർച്ചയായി.

എ ബി ഡിവില്ലിയേഴ്‌സാണ് ഇക്കാര്യം ആദ്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. കോലിയും അനുഷ്‌ക ശർമയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും അതിനാലാണ് താരം ടീമിൽനിന്ന് വിട്ടുനിൽക്കുന്നതെന്നും ഡിവില്ലിയേഴ്‌സ് സ്വന്തം യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയത്. എന്നാൽ തനിക്ക് തെറ്റുപറ്റിയെന്നും ഇത്തരമൊരു കാര്യമില്ലെന്നും എബിഡി പിന്നാലെ തിരുത്തിയിരുന്നു. വിരാടിന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിച്ചാണ് ഡിവില്ലിയേഴ്‌സ് അന്ന് വാർത്ത തിരുത്തിയത് എന്നാണ് അനുമാനം.

കോലിയുമായി നടത്തിയ ചാറ്റ് മുൻനിർത്തിയായിരുന്നു ഡിവില്ലിയേഴ്‌സിന്റെ പരാമർശം. കോലി കുടുംബത്തോടൊപ്പം സമയം ചെലവിടുകയാണെന്നും സുഖമായിരിക്കുന്നുവെന്നും ഡിവില്ലിയേഴ്‌സ് ആരാധകരെ അറിയിച്ചു. എന്നാൽ ഇത് വലിയ ചർച്ചയായതോടെ താൻ പറഞ്ഞ കാര്യങ്ങൾ വാസ്തവമല്ലെന്നും തനിക്ക് തെറ്റുപറ്റിയതാണെന്നും പറഞ്ഞ് ഡിവില്ലിയേഴ്‌സ് രംഗത്ത് വന്നു.