മോഡി സർക്കാർ തൊഴിലാളികൾക്കെതിരെ അക്ഷരാർത്ഥത്തിൽ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ സെപ്റ്റംബർ രണ്ടിന് നടക്കുന്ന പൊതുപണിമുടക്കുമായി സഹകരിക്കുവാൻ എസ്ഡിടിയു സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

മോദി സർക്കാർ അധികാരത്തിലേറി 25 മാസം പിന്നിട്ട അതേ അവസരത്തിൽ തന്നെയാണ് നവ ഉദാരവൽകരണ നയങ്ങൾ രാജ്യത്ത് അടിച്ചേൽപിച്ചതിന്റെ 25-ാം വാർഷികം വന്നു ചേർന്നിരിക്കുന്നതും യു.പി.എ സർക്കാർ മുന്നോട്ട് വച്ച് ഉദാരവൽകരണനയവും വർദ്ദിത വീര്യത്തോടെ പിന്തുടരുക എന്ന ദൗത്യത്തിലാണ് മോദി സർക്കാർ ഏർപ്പെട്ടിരിക്കുന്നത്.

വികസനം, തൊഴിൽ, വിലക്കയറ്റം തുടങ്ങി ജനങ്ങളെ അലട്ടുന്ന വിഷയങ്ങളിൽ തെറ്റിദ്ദാരണ പടർന്ന് വർഗീയ ദ്രുവീകരണ പ്രചരണങ്ങളാണ് സർക്കാർ അടിച്ചു വിടുന്നത്. തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങളെപ്പോലും ഹനിക്കപ്പെടുന്നു. കോർപ്പറേറ്റുകൾക്കും വൻകിട കുത്തുകൾക്കും അർഹതയില്ലാത്ത ആനുകൂല്യങ്ങൾ പതിച്ച് കൊടുക്കുന്നതിനോടൊപ്പം തെരെഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിൽ വോട്ട് ലക്ഷ്യമിട്ട് വർഗീയ വിദ്വേഷ പ്രസംഗങ്ങൾ അടിച്ചു വിടുന്നതിലും ബിജെപി മുൻപന്തിയിലാണ്.

മോദി സർക്കാറിന്റെ കീഴിൽ എല്ലാ ഉൽപാദന സേവന മേഖലകളും സ്തംഭിച്ചിരിക്കുകയാണ്. എല്ലാ മേഖലയിലും വികസനം കൊണ്ടുവന്ന സർക്കാറിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് ജനം തിരിച്ചറിഞ്ഞു. സംഘപരിവാർ നിയമിക്കപ്പെടുന്ന ബി.എം.എസ് പോലും സർക്കാരിനെതിരേയള്ള സമരങ്ങളിൽ പങ്കാളിയായി മാറുന്നത് ഇതിന് ഉദാഹരണമാണ്.

തൊഴിലില്ലായ്മയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ നടത്തുന്ന കുപ്രചരണങ്ങൾ ചില കോർപ്പറേറ്റ് മാദ്ധ്യമങ്ങൾ തന്നെ വിളിച്ചു പറഞ്ഞു. തൊഴിലാളികൾക്ക് അനുകൂലമായി തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാർ മടിക്കുകയാണ്. ഇതിനെതിരേ അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ ഐക്യം അനിവാര്യമാണെന്നും ബഹുജനമാർച്ച് സമരങ്ങൾ ഉയർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എ വാസു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം ഫാറൂഖ് റിപ്പോർട്ട് അവതരണം നടത്തി. അഡ്വ എ.എ റഹീം, നൗഷാദ് മംഗലശ്ശേരി, ഇസ്മായിൽ കമ്മന, നിസാമുദ്ദീൻ തച്ചോണം തുടങ്ങിയവർ സംസാരിച്ചു.