വാഷിങ്ടൺ ഡി.സി.: ഒബാമ കെയർ പിൻവലിക്കുന്നതുൾപ്പെടെ പലബില്ലുകളും സെനറ്റിൽ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെടുകയോഅവതരിപ്പിക്കാതിരിക്കുകയോ ചെയ്ത സാഹചര്യത്തിൽ ട്രമ്പിന്റെതിരഞ്ഞെടുപ്പ് അജണ്ടയിലെ മുഖ്യ ഇനമായ ടാക്‌സ് ബിൽ സെനറ്റിൽപാസ്സാക്കാൻ കഴിഞ്ഞതു റിപ്പബ്ലിക്കൻ പാർട്ടിയുടെ വൻ വിജയമായിരാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.

ഡിസംബർ 2 വെള്ളിയാഴ്ചഅർദ്ധരാത്രിക്കുശേഷമായിരുന്നു വോട്ടെടുപ്പ്. 1.5 ട്രില്ല്യൻഡോളറിന്റെ റിപ്പബ്ലിക്കൻ ടാക്‌സ് ബിൽ നാൽപത്തി ഒമ്പതിനെതിരെ 51വോട്ടുകൾ നേടിയാണ് പാസ്സായത്. ഒരൊറ്റ ഡമോക്രാറ്റിക്ക് സെനറ്റർ പോലുംടാക്‌സ് ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയില്ല.

റിപ്പബ്ലിക്കൻ സെനറ്റർ ബോബ് കോർക്കർ(ടെന്നിസ്സി) വൻകിടവ്യവസായികൾക്കും, ഉയർന്നവരുമാനക്കാർക്കും മാത്രമേ ഈ ബിൽ ഗുണംചെയ്യുകയുള്ളൂ എന്ന് ചൂണ്ടികാട്ടി ഡമോക്രാറ്റിക്ക്‌സെനറ്റർമാർക്കൊപ്പം നിന്ന് ബില്ലിന് എതിരെ വോട്ടുചെയ്തത്‌റിപ്പബ്ലിക്കൻ പാർട്ടിക്ക് നൽകിയ പ്രഹരമായി.

പ്രോപർട്ടി ടാക്‌സിൽ 10000 ഡോളർ വരെ കിഴിവ് ലഭിക്കുന്നതിനുള്ളവകുപ്പുകൾ ബില്ലിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. ക്രിസ്തുമസ്സിന് മുമ്പ് ഈബിൽ ഒപ്പിട്ട് നിയമമാക്കുന്നതിനാണ് ട്രമ്പ് തിരക്കിട്ട് നീക്കങ്ങൾനടത്തുന്നത്. ടാക്‌സിൽ കാര്യമായ ഇളവുകൾ നൽകുന്ന ചരിത്രപ്രധാന്യമുള്ള ബില്ലാണിതെന്ന് ട്രമ്പ് ട്വിറ്ററിൽ ചൂണ്ടികാട്ടി.