കൊച്ചി: മുൻ ഡിജിപി ടിപി സെൻകുമാറിനെ കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേക്ക് പരിഗണിച്ചുകൊണ്ടുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഈ ഉത്തരവ്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിയോലോചിച്ച് സെലക്ഷൻ കമ്മിറ്റി ശുപാർശയിൽ കേന്ദ്രത്തിന് എത്രയും വേഗം തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. സംസ്ഥാനസർക്കാരിന്റെ വിയോജനക്കുറിപ്പ് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്ക് പരിഗണിക്കുന്നതിന് തടസമല്ലെന്നും കോടതി നിരീക്ഷിച്ചു.

സർക്കാരിന്റെ തടസവാദവും കോടതി അംഗീകരിച്ചില്ല. മൂന്നാഴ്ചയ്ക്ക് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.