വില്ലന്റെ ഓഡിയോ റിലീസിങ്ങ് വേദിയിലായിരുന്നു സംഭവം. ചടങ്ങിന് ആശംസ നേരാനായി സംവിധായകൻ സിദ്ദിഖിനെ വേദിയിലേയ്ക്കു ക്ഷണിച്ചു. എന്നാൽ തന്നെയാണു വിളിച്ചത് എന്നു തെറ്റുദ്ധരിച്ചു നടൻ സിദ്ദിഖ് ചാടി എഴുന്നേറ്റ് ആശംസ പറയാനായി വേദിയിലേയ്ക്കു നടന്നു. എന്നാൽ അവതരാകനായി എത്തിയ സംവിധായകൻ ഉണ്ണി കൃഷ്ണൻ അപ്പോഴേയ്ക്കും നടൻ സിദ്ദിഖിനെ അല്ല സംവിധായകൻ സിദ്ദിഖിനെയാണു വിളിച്ചത് എന്നു പറഞ്ഞു നടനെ തിരിച്ചയച്ചു. പിന്നീട് രണ്ടു മൂന്നു ആശംസകൾക്കു ശേഷമായിരുന്നു നടൻ സിദ്ദിഖിനെ വിളിച്ചത്.

ഇത്തവണ തന്നെ തന്നെയാണു വിളിച്ചത് എന്ന് ഒന്നു കൂടി ഉറപ്പു വരുത്തി വേദിയിൽ എത്തി. സാധാരണ തന്നെ ആരും പ്രസംഗിക്കാൻ വിളിക്കാറില്ല അതുകൊണ്ടാണു സിദ്ദിഖ് എന്നു കേട്ടപ്പോൾ ചാടി എഴുന്നേറ്റു വന്നത് എന്നായിരുന്നു സിദ്ദിഖിന്റെ മറുപടി. അബദ്ധം പറ്റി തിരികെ സിറ്റിൽ ഇരിക്കാൻ ചെന്നപ്പോഴായിരുന്നു ലാലിന്റെ വക കമ്മന്റ്. താൻ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ തന്നെ മഞ്ജു തന്റെ മുണ്ടിൽ കയറി പിടിച്ചതാണ്. ഏതായാലും അത് ഊരി പോകാത്തതു കാര്യമായി. സിദ്ദിഖിന്റെ ഈ തുറന്നു പറച്ചിൽ കേട്ട് സദസ്സിൽ കൂട്ടച്ചിരി ഉണർന്നു.