- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈവിനിടെ പാട്ടിഷ്ടപ്പെട്ടില്ലെങ്കിൽ വൺസ് മോർ അടിക്കാം; എന്നാൽ അസഭ്യം വർഷിച്ചാലോ; ഗായിക സിതാര കൃഷ്ണകുമാറാണെങ്കിൽ കളി മാറും; തന്നെ അസഭ്യം പറഞ്ഞ വിരുതനെ വേദിയിൽ വച്ച് തന്നെ ഒതുക്കിയ കഥ പറഞ്ഞ് സിതാരയുടെ ഫേസ്ബുക്ക് കുറിപ്പ്
തൃശൂർ:സംഗീതപരിപാടികൾക്കിടെ,പാട്ടിഷ്ടപ്പെട്ടില്ലെങ്കിൽ ഗായകരെ കൂക്കി വിളിക്കുന്നതും, വൺസ് മോർ അടിക്കുന്നതും പുതുമയുള്ള കാര്യമല്ല. എന്നാൽ, ഗായകരെ അസഭ്യം പറയുന്നത് ശരിയായ പെരുമാറ്റമല്ലെന്ന് എല്ലാവർക്കും അറിയാം.മദ്യലഹരിയിലാണ് പെരുമാറിയതെന്ന ന്യായമൊക്കെ വിലപ്പോവുമെന്ന് കരുതുന്നതും പഴങ്കഥ. തൃശൂരിൽ ഡിടിപിസിയുടെ ഓണാഘോഷ പരിപാടിക്കിടെ ഗായിക സിത്താര കൃഷ്ണകുമാറിനാണ് ഇത്തരമൊരു ദുരനുഭവമുണ്ടായത്.പരിപാടി നടന്നുകൊണ്ടിരിക്കെ, വേദിയുടെ മുൻവരിയിൽ നിന്നൊരാൾ ഗായികയ്‌ക്കെതിരെ അസഭ്യവർഷം ചൊരിയുകയും, വേദിയിൽ വച്ച് തന്നെ അതിനെതിരെ പ്രതികരിക്കുകയും ചെയ്തു. ഇക്കാര്യം സിത്താര തന്നെയാണ് ഫേസ്‌ബുക്കിൽ കുറിച്ചത്.ആദ്യം കേട്ടില്ലെന്ന് നടിച്ചെങ്കിലും പിന്നീട് പതിവില്ലാത്ത ആത്മാഭിമാനം കൊണ്ട് പ്രതികരിച്ചുവെന്നും സിതാര പറയുന്നു.ജന പ്രതിനിധികളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇരിക്കെയാണ് സംഭവം. സിതാരയുടെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ' ഇന്നിതാ തൃശ്ശൂര് ഡിടിപിസി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി തീരവെ അനുഭവപ്പെട്ട ഒരുകാര്യം പങ്കു വയ
തൃശൂർ:സംഗീതപരിപാടികൾക്കിടെ,പാട്ടിഷ്ടപ്പെട്ടില്ലെങ്കിൽ ഗായകരെ കൂക്കി വിളിക്കുന്നതും, വൺസ് മോർ അടിക്കുന്നതും പുതുമയുള്ള കാര്യമല്ല. എന്നാൽ, ഗായകരെ അസഭ്യം പറയുന്നത് ശരിയായ പെരുമാറ്റമല്ലെന്ന് എല്ലാവർക്കും അറിയാം.മദ്യലഹരിയിലാണ് പെരുമാറിയതെന്ന ന്യായമൊക്കെ വിലപ്പോവുമെന്ന് കരുതുന്നതും പഴങ്കഥ.
തൃശൂരിൽ ഡിടിപിസിയുടെ ഓണാഘോഷ പരിപാടിക്കിടെ ഗായിക സിത്താര കൃഷ്ണകുമാറിനാണ് ഇത്തരമൊരു ദുരനുഭവമുണ്ടായത്.പരിപാടി നടന്നുകൊണ്ടിരിക്കെ, വേദിയുടെ മുൻവരിയിൽ നിന്നൊരാൾ ഗായികയ്‌ക്കെതിരെ അസഭ്യവർഷം ചൊരിയുകയും, വേദിയിൽ വച്ച് തന്നെ അതിനെതിരെ പ്രതികരിക്കുകയും ചെയ്തു. ഇക്കാര്യം സിത്താര തന്നെയാണ് ഫേസ്‌ബുക്കിൽ കുറിച്ചത്.ആദ്യം കേട്ടില്ലെന്ന് നടിച്ചെങ്കിലും പിന്നീട് പതിവില്ലാത്ത ആത്മാഭിമാനം കൊണ്ട് പ്രതികരിച്ചുവെന്നും സിതാര പറയുന്നു.ജന പ്രതിനിധികളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇരിക്കെയാണ് സംഭവം.
സിതാരയുടെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
' ഇന്നിതാ തൃശ്ശൂര് ഡിടിപിസി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി തീരവെ അനുഭവപ്പെട്ട ഒരുകാര്യം പങ്കു വയ്ക്കട്ടെ !! ഞാനും എന്റെ കൂട്ടുകാരും അവിടെ പാടി, പൂർണമായും ആഘോഷമാക്കിയ തൃശ്ശൂരെ നല്ല മുത്തുപോലത്തെ ആളുകൾ , കരുതലോടെ പെരുമാറിയ സംഘാടകർ എല്ലാവർക്കും ഒരു കുന്ന് സ്‌നേഹം മാത്രം ! പക്ഷെ പാടിക്കൊണ്ടിരിക്കെ , അവസാനത്തൊടടുക്കുംതോറും ഒരു മനുഷ്യൻ മുൻ വരികളിൽ ഒന്നിൽ ഇരുന്ന് മുഖത്തുനോക്കി അസഭ്യം പറയുകയാണ് !!പതിവുപോലെ കേട്ടില്ലെന്ന് നടിച്ചു , ഞങ്ങൾ സ്ത്രീകളെ കുട്ടിക്കാലം മുതൽ ശീലിപ്പിക്കുന്നതാണത് ! പിന്നീടെപ്പോഴോ, പതിവില്ലാത്ത ഒരു അത്മാഭിമാന ബോധം,ഹഹാ എനിക്കപ്പോൾ തോന്നിയ വേദന സദസ്സിനോട് പങ്കു വയ്ക്കണം എന്നു തോന്നി ,പറയുകയും ചെയ്തു ! ജനപ്രതിനിധികൾ , ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരൊക്കെ ഇരിക്കെയാണ് സധൈര്യം ഒരാൾ ഇങ്ങനെ പെരുമാറുന്നത് ! ആ മനുഷ്യൻ കേവലം ഒരാളല്ല ,സ്ത്രീകളോട് രണ്ട് 'എടീ പോടീ ' വിളിക്കുന്നതിൽ തെറ്റില്ല എന്ന് കരുതുന്ന ഒരുകൂട്ടം ആളുകളുടെ പ്രതിനിധിയാണ് !! ഞാൻ പറഞ്ഞ വാക്കുകളിൽ അസ്വസ്ഥത തോന്നിയ ചില ചെറുപ്പക്കാർ അടുത്ത് വന്നു..ചേച്ചി ഞങ്ങടെ നാട്ടുകാരെ കുറച്ചുകാണിച്ചത് ശരിയായില്ല എന്നാണ് അവരുടെ പക്ഷം !! കുട്ട്യോളെ ഈ നാടെന്നല്ല ലോകം മുഴുവൻ ഉള്ള സകല നാടുകളോടും നാട്ടാരോടും സ്‌നേഹം മാത്രം ! ആ മനുഷ്യന്റെ ധാർഷ്ട്യത്തൊട് മാത്രമാണ് എന്റെ കലഹം ! ഇത്തരം ആളുകൾ നിങ്ങളുടെ പരിസരത്തും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ കൂടെ ഉത്തരവാദിത്വം അല്ലെ ! ഒടുവിൽ ആളുകൾ ഉപദേശവും തരുന്നു ' സ്റ്റേജിൽ നിൽക്കുമ്പോൾ ഇതൊന്നും ശ്രദ്ധിക്കരുത് ! അതാെരു കള്ളുകുടിയനല്ലേ, പോട്ടെ !!' സഹജീവികളോട് വ്യത്തികേട് പ്രവർത്തിക്കാനുള്ള ലൈസൻസ് അല്ല മദ്യപാനം ! പിന്നെ പൊതുവെ ഉപദേശിക്കുന്നവരോട് ഒന്നു പറഞ്ഞോട്ടെ , സംഗീതത്തിലെ എല്ലാം അഭിപ്രായ വ്യത്യാസങ്ങളും അറിയിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പ്രേക്ഷകനും ഉണ്ട്,വിഷയം ഏതുമാവട്ടെ പരസ്പരം കൈമാറുന്ന ഭാഷ അത് മാന്യമാവണ്ടെ !ചിലപ്പോഴൊക്കെ ഞങ്ങൾക്ക് സങ്കടവും ദേഷ്യവും വരുമെന്ന് തോന്നുന്നു.