ന്യുജേഴ്സി: ന്യൂജഴ്സി റിഹാബിലിറ്റേഷൻ സെന്ററിൽ പടർന്നു പിടിച്ച അണുബാധയെ തുടർന്ന് ആറു കുട്ടികൾ മരിക്കുകയും 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഒക്ടോബർ 23 ചൊവ്വാഴ്ച പുറത്തിറക്കിയ പത്രകുറിപ്പിൽ അറിയിച്ചു.

ന്യുയോർക്ക് സിറ്റിയിൽ നിന്നും മുപ്പതു മൈൽ നോർത്ത് വെസ്റ്റിൽ സ്ഥിതി ചെയ്യുന്ന വാനക്ക് സെന്റർ ഫോർ നഴ്സിങ്ങ് ആൻഡ് റിഹാബിലിറ്റേഷനിലാണു സംഭവം.

പെട്ടെന്നുണ്ടായ ഈ അണുബാധ നിയന്ത്രണ വിധേയമാക്കാതെ പുതിയ രോഗികളെ ഇവിടെ പ്രവേശിപ്പിക്കുകയില്ല എന്നു സെന്റർ അധികൃതർ പറഞ്ഞു.വാനക്ക് സെന്ററിൽ 227 ബെഡുകളാണുള്ളത്. രോഗാതുരരായ കുട്ടികളെയാണ് ഇവിടെ ചികിത്സിക്കുന്നത്. നീരുവീഴ്ച, തൊണ്ട വരളൽ, ന്യുമോണിയ , ഡയറിയ, പിങ്ക് ഹൈ തുടങ്ങിയ രോഗ ലക്ഷണങ്ങളാണ് കുട്ടികളിൽ കണ്ടെത്തിയത്.

ഈ വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് സ്പർശനം വഴി പകരുന്നതാണെന്ന് ഹെൽത്ത് അധികൃതർ പറയുന്നു.ആരോഗ്യവകുപ്പ് അധികൃതർ സെന്റർ സന്ദർശിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളെ ഗവർണർ ഫിൽ മർഫി അനുശോചനം അറിയിച്ചു