49-ാമത് ഗോവൻ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഈ മാസം 20 ന് ഗോവയിൽ തിരി തെളിയുകയാണ്. മലയാള സിനിമയിൽ നിന്നായി ആറ് ചിത്രങ്ങൾ ആണ് പ്രദർശനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.. 26 ചലച്ചിത്രങ്ങൾ ഉൾപ്പെട്ട ഇന്ത്യൻ പനോരമയിൽ ഷാജി എൻ കരുണിന്റെ ഓള് ഉദ്ഘാടന ചിത്രമാവും.

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ പേരൻപും തമിഴിൽ നിന്നെത്തുമ്പോൾ കാളിദാസ് ജയറാം അഭിനയിച്ച പുമരവും ഗോവ ഇന്ത്യൻ പനോരമയിൽ ഇടം നേടിയിരിക്കുകയാണ്.ഇന്ത്യൻ പനോരമ എന്ന വിഭാഗത്തിലേക്കാണ് പൂമരം തെരഞ്ഞെടുത്തത്. ഇതിന് പുറമേ ജയരാജ് സംവിധാനം ചെയ്ത 'ഭയാനകം', സക്കറിയയുടെ 'സുഡാനി ഫ്രം നൈജീരിയ', ലിജോ പെല്ലിശ്ശേരിയുടെ 'ഇ.മ.യൗ', റഹിം ഖാദറിന്റെ 'മക്കന' എന്നീ മലയാള സിനിമകളും ഫെസ്റ്റിവലിൽ ഉണ്ട്.

ആകെ 22 ഫീച്ചർ സിനിമകളാണ് ഇന്ത്യൻ പനോരമയിലുള്ളത്. മലയാളത്തിന് പുറമേ ലക്ഷദ്വീപിലെ ഭാഷയായ ജസരിയിൽ മലയാളിയായ പാമ്പള്ളി സംവിധാനം ചെയ്ത 'സിംജാർ' എന്ന സിനിമയും ഉണ്ട്.ചേരിയൻ രാ സംവിധാനം ചെയ്ത 'ടു ലെറ്റ്', പ്രിയാ കൃഷ്ണസ്വാമിയുടെ 'ബാരം', മാരി സെൽവരാജ് സംവിധാനം ചെയ്ത 'പെരിയെരും പെരുമാൾ-ബി.എ.ബി.എൽ' എന്നിവയാണ് തമിഴ് ചിത്രങ്ങൾ.