മയാമി: സീറോ മലബാർ കാത്തലിക് കോഗ്രസ് ഫ്ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഏഷ്യൻ വൻകരയിലെ മൂ്്ന്നു രാജ്യങ്ങളിലൂടെ (ചൈന, മലേഷ്യ, സിംഗപൂര്) പതിമൂന്ന് ദിവസത്തെ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു.സെപ്റ്റംബർ പതിനാലാം തീയതി യാത്ര ആരംഭിച്ച് സെപ്റ്റംബർ 26-ാം തീയതി തിരിച്ചെത്തുന്നു.

ലോക ചരിത്രത്തിന്റെ ഏടുകളിൽ ഒരുപാട് സംഭാവനകൾ നല്കുകയും, ഇന്നും ചരിത്ര സാക്ഷ്യങ്ങളായി ഉറങ്ങുകയും ചെയ്യുന്ന ചൈനയിലൂടെയും, മലയാളികളുടെ ആദ്യകാല കുടിയേറ്റ രാജ്യമായ മലേഷ്യൻ മണ്ണിലൂടെയും, ആധുനിക നാഗരികതയുടെ സുന്ദരമുഖം എന്നു വിശേഷിപ്പിക്കുന്ന സിംഗപ്പൂരിന്റെ മനോഹാരിതയിലൂടെയും ഈ യാത്ര നിങ്ങളെ കൊണ്ടുപോകുന്നു.

ബെയ്ജിംഗിൽനിന്ന് ഷാൻങ്കായിലേക്ക് മണിക്കൂറിൽ 300 കിലോമീറ്റർ സ്പീഡിൽ പായുന്ന ബുള്ളറ്റ് ട്രയിൻ യാത്രയും, കോലാലംമ്പൂരിൽ നി്ന്ന് സിംഗപ്പൂരിലേക്കുള്ള ബസ്സ് യാത്രയും ഈ ടൂറിന്റെ ഭാഗമായി ക്രമീകരിച്ചിട്ടിണ്ട്.

എസ്.എം.സി.സി. 2016-ൽ കാരുണ്യ ജൂബിലി വർഷത്തിന്റെ ഓർമ്മയ്ക്കായി യൂറോപ്പിലെ എട്ടു രാജ്യങ്ങളിലൂടെ പതിനാലു ദിവസം നീണ്ടുനി്ന്നഎക്യുമേനിക്കൽ തീർത്ഥാടനവും, അതിനുമുമ്പ് രണ്ടായിരത്തിപതിനഞ്ചിൽ ഷിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയി ആലപ്പാട്ടിിന്റെ നേതൃത്വത്തിന്റെ വിശുദ്ധ നാട്ടിലൂടെ വിജയകരമായ എക്യുമേനിക്കൽ തീർത്ഥാടനവും നടത്തിയിരുന്നു.

ഈ ടൂറിന്റെ യാത്രാ ചിലവും, ഭക്ഷണം താമസം, ഹൈസ്പീഡ് ട്രെയിൻ യാത്ര ഉൾപ്പെടെ ഒരാൾക്ക് രണ്ടായിരത്തി തൊള്ളായിരത്തി നാല്പത്തൊൻപതു ഡോളറാണ് ചെലവ് വരുന്നത്. യാത്ര ബുക്ക് ചെയ്യുവാൻ ആഗ്രഹിക്കുവർ ബുക്ക് ചെയ്യുമ്പോൾ അഞ്ഞൂറ് ഡോളർ അഡ്വാൻസ് കൊടുത്ത് സീറ്റ് ബുക്ക് ചെയ്യണമെന്ന് പ്രസിഡന്റ് സാജു വടക്കേൽ അറിയിച്ചു.

അമേരിക്കയിൽ എവിടെ നിന്നും ഈ ടൂറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുവർ ബുക്കിംഗിനും, യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ജയിക്കബ് തോമസ് (ഷാജി)യുമായി 954-336-7731 ബന്ധപ്പെടണമെ്ന്ന ടൂർ കോർഡിനേറ്റർ ജോയി കുറ്റിയാനി അറിയിച്ചു.