ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ്ചാറ്റ് വ്യാപിപ്പിക്കാൻ ഉദ്യേശിക്കുന്നില്ലെന്ന സിഇഒ ഇവാൻ സ്പീഗെലിന്റെ പ്രസ്താവനയ്‌ക്കെതിരെ സൈബർ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു.

2015 ലാണ് ഇവാൻ സ്പീഗെൽ വിവാദ പരാമർശനം നടത്തിയതെന്ന് വെറൈറ്റി മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. സ്‌നാപ്ചാറ്റ് എന്ന ആപ്പ് സമ്പന്നർക്ക് വേണ്ടി മാത്രമുള്ളതാണ്. ഇന്ത്യയെയും സ്പെയിനിനെയും പോലുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്നാപ് ചാറ്റിനെ വ്യാപിക്കാമൻ താൽപര്യമില്ലെന്നായിരുന്നു ഇവാൻ സ്പീഗെൽ പറഞ്ഞത്.



വാർത്ത പുറത്തായതോടെ ഇവാൻ സ്പീഗെലിന്റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗ് കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. പ്ലേ സ്റ്റോറിൽ സ്നാപ് ചാറ്റിനെ റിവ്യൂവിലെത്തി ഏറ്റവും കുറഞ്ഞ റേറ്റിങ് നൽകാനും ആഹ്വാനമുണ്ട്.