ചെന്നൈ : വിജയിയെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്ത മെർസലിനെതിരെ കൊമ്പ് കോർക്കാൻ വന്ന ബിജെപിക്കെതിരെ തിരിഞ്ഞ് സോഷ്യൽ മീഡിയ.
കേന്ദ്രസർക്കാർ നയങ്ങളെ വിമർശിച്ചെന്ന പേരിലാണ് ചിത്രത്തിനെതിരെ ബിജെപി പടപ്പുറപ്പാടിന് ഇറങ്ങി പുറപ്പെട്ടത്. എന്നാൽ ചിത്രത്തെ അനുകൂലിച്ച് എത്തിയിരിക്കുകയാണ് സിനിമാ ആസ്വാദകർ മെർസസിൽ ബിജെപിയെ പ്രകോപിപ്പിച്ച അതേ ഡയലോഗുകൾ വിവിധ ഭാഷകളിലാക്കി തർജ്ജമ ചെയ്തുകൊണ്ട് വാട്സ്ആപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയുമൊക്കെ പ്രചരിപ്പിച്ചാണ് വിജയ് ഫാൻസും അല്ലാത്തവരും ബിജെപിക്കെതിരെ തിരിച്ചടിച്ചത്.
'7% ജി.എസ്.ടി ഈടാക്കുന്ന സിംഗപ്പൂരിൽ സൗജന്യ ചികിത്സ്യാ സൗകര്യം ഒരുക്കാമെങ്കിൽ 28% ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയിൽ എന്തുകൊണ്ട് ആയിക്കൂടാ' എന്ന മെർസലിലെ ഡയലോഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. സോഷ്യൽമീഡിയകളിൽ ഈ ഡയലോഗുകൾ പറന്ന് നടക്കുമ്പോൾ വായടഞ്ഞിരിക്കുകയാണ് ബിജെപിക്ക്.

വിജയ് ക്രിസ്താനി ആയതുകൊണ്ടാണ് ചിത്രത്തിൽ വിജയ് ക്ഷേത്രമല്ല ആശുപത്രിയാണ് വേണ്ടത് എന്ന് പറഞ്ഞത് എന്നാണ് ബിജെപിക്കാരുടെ വാദം
'കോടികൾ മുടക്കി പണിയുന്ന ആരാധനാലയങ്ങളല്ല എല്ലാ സൗകര്യങ്ങളോട് കൂടിയ ആശുപത്രികളാണ് രാജ്യത്തിനാവശ്യം' എന്ന ഡയലോഗും സൂപ്പർ ഹിറ്റായാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

'പലരും ചോദിക്കാൻ മടിക്കുന്ന കാര്യങ്ങൾ ഓൺസ്‌ക്രീനിലും, ഓഫ് സ്‌ക്രീനിലും ചങ്കൂറ്റത്തേടെ പറയാൻ കാണിക്കുന്ന ആ മനസ്സിന് ഹാറ്റ്സ് ഓഫ് ''രക്ഷകൻ'' ഇളയ ദളപതി വിജയ് ' എന്നു പറഞ്ഞുകൊണ്ടാണ് വിജയ് ചിത്രത്തിലെ സാമൂഹ്യവിമർശനങ്ങൾ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുന്നത്.

ജി.എസ്.ടിയുൾപ്പെടെയുള്ള കേന്ദ്രസർക്കാർ നയങ്ങളെ വിമർശിച്ചതിന്റെ പേരിൽ മെർസലിനും നടൻ വിജയ്ക്കും എതിരെ ബിജെപി നേതാക്കൾ രംഗത്തുവന്നിരുന്നു. സർക്കാറിനെ വിമർശിക്കുന്ന ഭാഗങ്ങൾ മെർസലിൽ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് അണിയറ പ്രവർത്തകർ നിഷേധിച്ചതോടെ നായകൻ വിജയ്ക്കെതിരെ ബിജെപി പ്രചരണമഴിച്ചുവിട്ടിരുന്നു.

മോദിയെ ശത്രുവായി കണ്ടതുകൊണ്ടാണ് 'ജോസഫ് വിജയൻ' സിനിമയിലൂടെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് എന്നായിരുന്നു ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ വിജയ്ക്കെതിരെ ഉന്നയിച്ച ആരോപണം.

സോഷ്യൽ മീഡിയകളിൽ വൈറലായ പോസ്റ്റ് ഇങ്ങനെ:
ആയിരം കോടി.. എപ്പടി..?
ആയിരം കോടി രൂപാ കടം വാങ്ങിയ ബിയർ ഫാക്റ്ററി ഓണർ എനിക്കത് കെട്ടാൻ പറ്റില്ലന്ന് പറഞ്ഞ് കൈ തൂക്കുന്നു..!
അയാളെ പിടിക്കാൻ ഇവിടെ പൊലീസിനോ മറ്റധികാരികൾക്കോ പറ്റിയില്ല.. അയാൾക്ക് കടം കൊടുത്ത ബാങ്ക് ജീവനക്കാർക്കും പ്രശ്നമില്ല
എന്നാൽ 5000രൂപാ കടം വാങ്ങിയ കർഷകൻ അത് തിരിച്ചടക്കാൻ വയ്യാതെ പലിശക്ക് മേൽ പലിശകേറി വിഷം കുടിച്ച് ആത്മഹത്യ ചെയ്യുന്നു...! കത്തി
മെഡിക്കൽ ഫീൽഡിലെ ഏറ്റവും വലിയ അഴിമതി എന്താണു ??
മെഡിക്കൽ ചെക്കപ്പ്..!
ഒരു രോഗവും ഇല്ലാത്ത നിങ്ങൾ ഒരുവട്ടം മെഡിക്കൽ ചെക്കപ്പിനു കയറി നോക്കു.. എന്തെങ്കിലും ഒരു രോഗം നിങ്ങൾക്ക് അവർ എഴുതി തന്നിരിക്കും തീർച്ച.
രോഗികളല്ലാത്തവരുടെ കയ്യിൽ നിന്നും എങ്ങനെ പണം തട്ടാം എന്നതിനുള്ള കോപ്പറേറ്റീവ് ബിസിനസ്സ് മൈൻഡ് ആണു ഇതിനു പിന്നിൽ.
7%ജി.എസ്.ടി ഈടാക്കുന്ന സിംഗപ്പൂരിൽ സൗജന്യ ചികിൽസാ സൗകര്യം ഒരുക്കാമെങ്കിൽ 28% ഈടാക്കുന്ന ഇന്ത്യയിൽ എന്തുകൊണ്ട് ആയിക്കൂടാ ? മെർസൽ
ഇനിയൊരു 30 വർഷത്തിനപ്പുറം ലോകത്തിലെ ഏറ്റവും വലിയ ബിസിനസ്സ് ആയിരിക്കും മെഡിക്കൽ ഫീൽഡ്.
5 രൂപാ വാങ്ങി ചികിത്സിക്കുന്ന ഡോക്റ്ററെ ജനം പുച്ഛിച്ച് തള്ളും.. 5000 രൂപാ വാങ്ങി ചികിൽസിക്കുന്നവനെ വാനോളം പുകഴ്‌ത്തും.. കൂടുതൽ അറിവ് ഇവനാണെന്ന് കരുതി കാശെത്ര കൊടുത്തും അവന്റെ വീടിനു മുന്നിൽ ജനം ക്യൂ നിക്കും.. അവൻ എഴുതിക്കൊടുക്കുന്ന വിലകൂടിയ മരുന്നുകളെല്ലാം വാങ്ങും..!
ഇന്നു നീ സിസേറിയൻ എന്ന് കേട്ടപ്പൊ ഞെട്ടിയില്ലേ..? മാർക്ക് മൈ വേഡ്സ്.. മുപ്പത് വർഷങ്ങൾക്കപ്പുറം നോർമ്മൽ ഡെലിവറി എന്നു കേട്ടാൽ ആളുകൾ ഞെട്ടും.

ഒരു വിജയ് സിനിമയിലെ കയ്യടിക്ക് വേണ്ടി മാത്രം എഴുതി തയ്യാറാക്കിയ സംഭാഷണങ്ങൾ മാത്രമായി കാണാൻ പറ്റില്ല ഇവയെ. പ്രതികരിക്കാൻ വയ്യാത്ത ഒരു സമൂഹത്തിനു മുന്നിൽ അവരുടെ സൂപ്പർ ഹീറോയെ മുൻ നിർത്തി അധികാരികൾക്കുള്ള കരണം പൊകച്ചുള്ള അടിയായിട്ടാണു തോന്നിയിട്ടുള്ളത്. അതിനു ജനസ്വാദീനമുള്ള ഒരു നായക നടനെ തിരഞ്ഞെടുക്കുന്നു എന്നു മാത്രം.
അപകടത്തിൽ പെടുന്ന രോഗിയേയും കൊണ്ട് ഗവൺമന്റ് ഹോസ്പിറ്റലിൽ നിർത്താതെ പ്രൈവറ്റ് ഹോസ്പിറ്റലുകളിലേക്ക് പായുന്ന ആമ്പുലൻസ് ഡ്രൈവർമ്മാർ നമ്മുടെ നാട്ടിലും ഉണ്ട്.
മരിച്ച ശവശരീരം വെന്റിലേറ്ററിൽ കൂടുതൽ സമയം വെച്ച് പണം സമ്പാതിക്കാൻ നോക്കുന്ന മനസാക്ഷിയില്ലാത്ത ഹോസ്പിറ്റൽ മാനേജുമെന്റുകളും നമ്മുടെ നാട്ടിലുണ്ട്.??
ഇതിനെക്കുറിച്ചൊക്കെ അതികം അറിവില്ലാത്ത വിദ്യാഭ്യാസപരമായി പിന്നോക്കം നിക്കുന്ന ഒരു വലിയ സമൂഹം തമിഴ് നാടിന്റെ പല ഭാഗങ്ങളിലും ഉണ്ട്. അവരിലൊരാൾക്ക് ഇനിയൊരപകടം വന്നാൽ.. ഗവൺമന്റ് ഹോസ്പിറ്റലിൽ നിർത്താതെ പോകുന്ന ഡ്രൈവറോട് ഇവിടെ നിർത്താൻ പറയാനുള്ള അറിവുണ്ടായാൽ.. അതാവും ആ സംഭാഷണങ്ങളുടെ ഏറ്റവും വലിയ വിജയം??
1.ഓക്സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നു, കാരണം രണ്ടുകൊല്ലമായി ഓക്സിജൻ സപ്ലൈ ചെയ്യുന്ന കമ്പനിക്ക് പണം നല്കിയില്ല..
2.വെറും 6% ജി.സ്.ടി വാങ്ങുന്ന സിംഗപ്പൂരിൽ മരുന്നുകൾ ഫ്രീ ആയി നല്കുമ്പോൾ,28% ജി.എസ്.ടി വാങ്ങുന്ന നമ്മുടെ രാജ്യത്ത് എന്തുകൊണ്ട് നല്കിക്കൂടാ???
3.120 കോടി ജനങ്ങളിൽ വെറും 120 പേർ സമ്പന്നരാകുന്നതിനെയല്ല വികസനം എന്നു വിളിക്കേണ്ടത്..
4.ആരാധനാലയങ്ങളല്ല എല്ലാ സൗകര്യങ്ങളോട് കൂടിയ ആശുപത്രികളാണ് രാജ്യത്തിനാവശ്യം...
ഇത് ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെ പൊതുവേദിയിലെ പ്രസംഗം അല്ല... 

ചിത്രം മുന്നോട്ട് വെച്ച ആ സിനിമയുടെ രാഷ്ട്രീയമാണിത്... അതിൽ പറഞ്ഞിരിക്കുന്ന ഓരോ വിഷയങ്ങളും, ഞാനും നിങ്ങളുമടങ്ങുന്ന സമൂഹവുമായി ചേർന്നു നില്ക്കുന്നതുമാണ്... അതൊരു സിനിമയാക്കിയപ്പോൾ കുറച്ച് മസാല ചേർത്ത് ബോറടിക്കാതെ പറഞ്ഞുത്തീർത്ത ''ആറ്റ്ലീക്കു'' ഇരിക്കട്ടെ ഒരു കുതിരപ്പവൻ...അതെ വിജയ് രക്ഷകൻ തന്നെയാണല്ലേ... പലരും ചോദിക്കാൻ മടിക്കുന്ന കാര്യങ്ങൾ ഓൺസ്‌ക്രീനിലും, ഓഫ് സ്‌ക്രീനിലും ചങ്കൂറ്റത്തേടെ പറയാൻ കാണിക്കുന്ന ആ മനസ്സിന് ഹാറ്റ്സ് ഓഫ് ''രക്ഷകൻ'' ഇളയ ദളപതി വിജയ് ..