ടയ്ലൻ (ടെക്സസ്): ഒക്ടോബർ 14 ഞായറാഴ്ച രാവിലെ പള്ളിയിൽ പോകണമെന്നാവശ്യപ്പെട്ട പിതാവിനെ മകൻ കുത്തി കൊലപ്പെടുത്തി. പിതാവുമായി മകൻ തർക്കിക്കുകയും ഒടുവിൽ കൊല്ലുകയും ചെയ്തു.

ടെക്സസ് ടയ്ലർ സ്മിത്ത് കൗണ്ടിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ ബഹളം കേട്ടതിനെ തുടർന്നു സമീപത്തു താമസിച്ചിരുന്ന ഒരാളാണ് പൊലീസിനെ വിവരം അറിയിച്ചത്.

ടയ്ലർ ഹൈയർ ഡയമൻഷ്യൽ മിനിസ്ട്രി ചർച്ചിലെ അംഗങ്ങളാണിരുവരും. ഇരുപത് വയസ്സുള്ള മകൻ പാട്രിക് ക്രൗഡർ ജൂനിയറാണ് പൊലീസ് പിടിയിലായത്.

യുവാവിനെതിരെ ഇതിനു മുൻപ് പരാതി ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അറസ്റ്റു ചെയ്തു ജയിലിലടച്ച പ്രതിക്കു 500,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട പിതാവ് ക്രൗഡറും ഭാര്യയും അഞ്ചുമക്കളും ഒരുമിച്ചാണു വീട്ടിൽ താസമിച്ചിരുന്നത്. ചർച്ചിലെ മുതിർന്ന അംഗത്തിന്റെ മരണം ദുഃഖകരമാണെന്നും ഇവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും ചർച്ച് പാസ്റ്റർ അഭ്യർത്ഥിച്ചു.