- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സെഞ്ച്വറുമായി മുന്നിൽ നിന്ന് സാക്കിർ ഹസൻ; മികച്ച ഇന്നിങ്ങ്സുകളുമായി നജിമുൾ ഹുസൈനും ഷാക്കിബുൾ ഹസ്സനും; പോരാട്ടം അഞ്ചാം ദിനത്തിലേക്ക് നീട്ടി ബംഗ്ലാദേശ്; ആതിഥേയരുടെ പ്രതീക്ഷ ഷാക്കിബിലം മെഹദി ഹസ്സനിലും; ഇന്ത്യക്ക് അവസാന ദിനത്തിൽ വേണ്ടത് 4 വിക്കറ്റ്

ചിറ്റഗോറം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഭേദപ്പെട്ട ബാറ്റിങ് പ്രകടനവുമായി ബംഗ്ലാദേശ്. 517 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് നാലം ദിനം കളി നിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തില് 272 റൺസ് എന്ന നിലയിലാണ്.അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടിയ ഓപ്പണർ സാകിർ ഹസൻ (100) സഹഓപ്പണർ നജ്മുൾ ഹൊസൈൻ ഷാന്റോ (67) എന്നിവരുടെ മികവിൽ ആദ്യ വിക്കറ്റിൽ 124 റൺസ് കൂട്ടിച്ചേർത്തു.

ആദ്യ ഇന്നിങ്സിലെ ബാറ്റിങ് തകർച്ചയിൽ നിന്ന് പാഠമുൾക്കൊണ്ട് ശ്രദ്ധയോടെയാണ് ഓപ്പണർമാർ ബാറ്റ് വീശിയത്.ഒരു ദിവസവും ആറ് വിക്കറ്റും ശേഷിക്കെ ബംഗ്ലാദേശിന് ജയത്തിലേക്ക് 241 റൺസ് കൂടി വേണം. 40 റൺസുമായി ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും ഒമ്പത് റണ്ണുമായി മെഹ്ദി ഹസനും ക്രീസിൽ. ഇന്ത്യക്കായി അക്‌സർ പട്ടേൽ മൂന്ന് വിക്കറ്റെടുത്തു. സ്‌കോർ ഇന്ത്യ
42-0 എന്ന സ്‌കോറിൽ നാലാം ദിനം ക്രീസിലിറങ്ങിയ ബംഗ്ലാദേശ് ഓപ്പണർമാർ നൽകിയ സെഞ്ചുറി കൂട്ടുകെട്ടിന്റെ കരുത്തിലാണ് തിരിച്ചടിച്ചത്. ഓപ്പണർമാരായ നജീമുൾ ഹൊസൈൻ ഷാന്റോയും സാക്കിർ ഹസനും ഓപ്പണിങ് വിക്കറ്റിൽ 124 റൺസ് കൂട്ടിച്ചേർത്തശേഷമാണ് വേർപിരിഞ്ഞത്.

ആദ്യ സെഷനിൽ ഇരുവരെയും പുറത്താക്കാനാവാതെ ബൗളർമാർ വെള്ളം കുടിച്ചപ്പോൾ ഉമേഷ് യാദവാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 67 റൺസെടുത്ത ഷാന്റോയെ ഉമേഷ് റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. സ്ലപ്പിൽ കോലി കൈവിട്ട ക്യാച്ച് റിഷഭ് പറന്നു പിടിക്കുകയായിരുന്നു.
പിന്നാലെ വൺ ഡൗണായെത്തിയ യാസിർ അലിയെ(5) നിലയുറപ്പിക്കും മുമ്പെ മടക്കി അക്‌സർ ബംഗ്ലാദേശിന് രണ്ടാം പ്രഹരമേൽപ്പിച്ചു. ലിറ്റൺ ദാസും(19), മുഷ്ഫീഖുർ റഹീമും(23) പെട്ടെന്ന് മടങ്ങിയെങ്കിലും ഷാക്കിബും ഹസനും ചേർന്ന് ബംഗ്ലാദേശിനെ 200 കടത്തി. തന്റെ അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ചുറിയടിച്ച ഹസനെ(100) അശ്വിൻ മടക്കി.

പിന്നാലെ നൂറുൽ ഹസനെ(3) അക്‌സറും വീഴ്‌ത്തിയപ്പോൾ നാലാ ദിനം തന്നെ ജയം പ്രതീക്ഷിച്ച ഇന്ത്യയെ പ്രതിരോധിച്ച് നിന്ന ഷാക്കിബും(40) മെഹ്ദി ഹസനും(9) പോരാട്ടം അഞ്ചാം ദിനത്തിലേക്ക് നീട്ടി. ഇന്ത്യക്കായി അക്‌സർ പട്ടേൽ മൂന്ന് വിക്കറ്റെടുത്തപ്പോൾ അശ്വിൻ, കുൽദീപ് ഉമേഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.


