- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യാ-പാക് ഫൈനലിന് കാത്തിരിക്കേണ്ട';സാധ്യമായതെല്ലാം ചെയ്ത് മുടക്കും;മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ്ബട്ട്ലർ; ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം സെമി നാളെ

സിഡ്നി: ട്വന്റി20 ലോകകപ്പിന്റെ കലാശപ്പോരിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാൻ താത്പര്യം ഇല്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ. ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടന്ന ആഘോഷം തടയാൻ തനിക്ക് ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും ബട്ട്ലർ പറയുന്നു.
ട്വന്റി20 ലോകകപ്പിന്റെ ആദ്യ സെമിയിൽ ഇന്ന് പാക്കിസ്ഥാനെ ന്യൂസിലൻഡ് നേരിടും. രണ്ടാം സെമിയിൽ ഇന്ത്യയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ഇന്ത്യാ-പാക് ഫൈനൽ ട്വന്റി20 ലോകകപ്പിൽ വരുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഇന്ത്യ-പാക് ഫൈനൽ വരാൻ തീർച്ചയായും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടതെല്ലാം ഞങ്ങൾ ചെയ്യും. ഇന്ത്യ ശക്തരായ ടീം ആണ്. സ്ഥിരത നിലനിർത്തി ഒരുപാട് നാളായി ഇന്ത്യ കളിക്കുന്നു. വിസ്മയിപ്പിക്കുന്ന കളിക്കാർ ഇന്ത്യൻ നിരയിലുണ്ട് എന്നും ബട്ട്ലർ ചൂണ്ടിക്കാണിക്കുന്നു.
ടൂർണമെന്റിലെ ഏറ്റവും മികച്ച ബാറ്ററായാണ് സൂര്യകുമാറിന്റെ കളി. കളിക്കുമ്പോൾ സൂര്യക്ക് കണ്ടെത്താൻ സാധിക്കുന്ന സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്. എല്ലാ ഷോട്ടുകളും സൂര്യയുടെ പക്കലുണ്ട്. വിക്കറ്റ് വീഴ്‌ത്താൻ ഒരു അവസരമാണ് വേണ്ടത്. ആ അവസരത്തിന് വഴി കണ്ടെത്താനാണ് തങ്ങളുടെ ശ്രമം എന്നും ബട്ട്ലർ പറഞ്ഞു.
സെമിയിൽ ഭുവനേശ്വർ കുമാറിനെ നേരിടുക എന്ന വെല്ലുവിളിയെ കുറിച്ച് ചോദിച്ചപ്പോൾ ഞാൻ ആരെയും ഭയക്കുന്നില്ല എന്നാണ് ബട്ട്ലർ പ്രതികരിച്ചത്. എന്റെ കളിയിൽ എനിക്ക് ആത്മവിശ്വാസം ഉണ്ട്. ചില ബൗളർമാരെ നേരിടുക പ്രയാസമായിരിക്കും. എനിക്ക് ആരേയും ഭയമില്ല. എന്റെ മുൻപിലേക്ക് വരുന്ന പന്തിനെ നേരിടാനാണ് എന്റെ തയ്യാറെടുപ്പുകൾ, ബൗളറെ നേരിടാൻ അല്ല എന്നും ബട്ട്ലർ പറയുന്നു.


