- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ ജയം നൂറ് റൺസ് അകലെ; ബംഗ്ലാദേശിന് വേണ്ടത് ആറ് വിക്കറ്റും; മൂന്നാം ദിനം ഇന്ത്യ നാല് വിക്കറ്റിന് 45 റൺസ് എന്ന നിലയിൽ; സ്പിൻ കെണിയിൽ വീണ് കോലിയും രാഹുലുമടക്കം മുൻനിര ബാറ്റർമാർ; ധാക്ക ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

മിർപുർ: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 145 റൺസ് എന്ന അനായാസ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് മൂന്നാം ദിനം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് എന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയിക്കാൻ 100 റൺസ് കൂടി വേണം.
അക്സർ പട്ടേൽ (26), ജയ്ദേവ് ഉനദ്ഘട്ട് (3) എന്നിവരാണ് ക്രീസിൽ. മെഹ്ദി ഹസൻ മിറാസ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. രണ്ട് ദിനം ശേഷിക്കെ വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യക്ക് 100 റൺസ് കൂടി വേണം. രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശ് 231ന് എല്ലാവരും പുറത്തായിരുന്നു. 73 റൺസ് നേടിയ ലിറ്റൺ ദാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. സാകിർ ഹസൻ 51 റൺസെടുത്ത് പുറത്തായി.
അക്സർ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ആർ അശ്വിൻ, മുഹമ്മദ് സിറാജ് എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ഒന്നാം ഇന്നിങ്സിൽ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 227നെതിരെ ഇന്ത്യ 314ന് പുറത്തായിരുന്നു.
ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ (2) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഷാക്കിബിന്റെ പന്തിൽ നൂറുൽ ഹസന് ക്യാച്ച്. മൂന്നാമനായി ക്രീസിലെത്തിയ ചേതേശ്വർ പൂജാരയെ (6) മെഹ്ദിയുടെ തന്നെ വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്ത് പുറത്താക്കി. അടുത്തതായി ശുഭ്മാൻ ഗില്ലാണ് (7) മടങ്ങിയത്. സ്റ്റംപിങ്ങിലൂടെയാണ് ഗില്ലും മടങ്ങുന്നത്.
വിരാട് കോലി (1) മിറാസിന്റെ പന്തിൽ മൊമിനുൾ ഹഖിന് ക്യാച്ച് നൽകി. പിന്നീട് വിക്കറ്റ് പോവാതെ കാത്തത് ഉനദ്ഖട്- അക്സർ സഖ്യത്തിന്റെ ചെറുത്തുനിൽപ്പാണ്. ആദ്യ ഇന്നിങ്സിൽ അർധ സെഞ്ചുറികൾ നേടിയ റിഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവർ ഇറങ്ങാനുണ്ടെന്നുള്ളതാണ് ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷ.
ആദ്യ ഇന്നിങ്‌സിൽ ഋഷഭ് പന്ത് (93), ശ്രേയസ് അയ്യർ (87) എന്നിവരുടെ ബലത്തിൽ ഇന്ത്യ 314 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 227 റൺസിന് ഓൾ ഔട്ടായിരുന്നു. 87 റൺസിന്റെ ലീഡായിരുന്നു ഇന്ത്യയ്ക്ക്.
രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 231 റൺസിന് ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശുഭ്മാൻ ഗിൽ (7), കെ.എൽ. രാഹുൽ (2), ചേതേശ്വർ പുജാര (6), കോഹ്ലി (1) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ബാറ്റിങ് നിരയിൽ പ്രമോഷൻ കിട്ടിയെത്തിയ അക്‌സർ പട്ടേൽ (26), നൈറ്റ് വാച്ച്മാൻ ജയദേവ് ഉനദ്കട് (3) എന്നിവരാണ് ക്രീസിൽ. ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസൻ മിറാസ് മൂന്നു വിക്കറ്റുകൾ നേടി. ഷാകിബുൾ ഹസൻ ഒരു വിക്കറ്റും നേടി.
ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വേണ്ടി ഋഷഭ് പന്ത് തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 104 പന്തുകളിൽ നിന്ന് ഏഴ് ഫോറിന്റെയും അഞ്ച് സിക്സിന്റെയും സഹായത്തോടെയാണ് താരം 93 റൺസെടുത്തത്. 105 പന്തുകളിൽ നിന്ന് 10 ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 87 റൺസെടുത്ത ശ്രേയസ്സ് അയ്യരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.


