- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേപ്ടൗണിൽ മഴക്കളി! വനിതാ ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെ കീഴടക്കി ഇന്ത്യ സെമിയിൽ; ഡെക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ജയം അഞ്ച് റൺസിന്; സെമി പോരാട്ടത്തിൽ ഇന്ത്യയുടെ എതിരാളി ഓസ്ട്രേലിയ
കേപ്ടൗൺ: വനിതാ ടി20 ലോകകപ്പിൽ അയർലൻഡിനെ അഞ്ച് റൺസിന് കീഴടക്കി ഇന്ത്യ സെമി ഫൈനലിൽ. ഗ്രൂപ്പ് ബിയിൽ അയർലൻഡിനെതിരായ മത്സരം മഴയെ തുടർന്ന് മുടങ്ങിയതോടെ ഇന്ത്യ അഞ്ച് റൺസിന് ജയിച്ചത്. സെമിയിൽ ഓസ്ട്രേലിയ ആയിരിക്കും ഇന്ത്യയുടെ എതിരാളി.
മഴ കളിമുടക്കിയതോടെ ഡെക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യ ജയിച്ചുകയറിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് അടിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് 8.2 ഓവറിൽ രണ്ടിന് 54 എന്ന സ്‌കോറിൽ നിൽക്കെ മഴയെത്തുകയായിരുന്നു. ഇതോടെയാണ് മഴനിയമം ഇന്ത്യക്ക് അനുഗ്രഹമായത്. അഞ്ച് റൺസ് കൂടി കൂടുതൽ നേടിയിരുന്നെങ്കിൽ കാര്യങ്ങൾ അയർലൻഡിന് അനുകൂലമാവുമായിരുന്നു.
നിലവിൽ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഓസ്ട്രേലിയ ഗ്രൂപ്പ് എയിൽ ഒന്നാമതാണ്. ഗ്രൂപ്പ് എയിലെ ഒന്നും ബിയിലെ രണ്ടാം സ്ഥാനക്കാരുമാണ് ഒരു സെമി. ബി ഗ്രൂപ്പിൽ ഇംഗ്ലണ്ടാണ് ഒന്നാമത്. നാളെ പാക്കിസ്ഥാനുമായി ഇംഗ്ലണ്ടിന് മത്സരമുണ്ട്. പാക്കിസ്ഥാനെതിരെ തോറ്റാൽ പോലും ഇംഗ്ലണ്ടിന് ഒന്നാം സ്ഥാനം നിലനിർത്താമെന്നുള്ള സാഹചര്യമാണിപ്പോൾ.
ഇന്ത്യക്കെതിരെ മറുപടി ബാറ്റിംഗിൽ അയർലൻഡിന് ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ആദ്യ പന്തിൽ തന്നെ എമി ഹണ്ടർ (1) റണ്ണൗട്ടായി. ഓവറിന്റെ അഞ്ചാം പന്തിൽ ഒർല പ്രൻഡർഗസ്സ്റ്റ് (0) ബൗൾഡാവുകയാവുകയും ചെയ്തു. രേണുക് സിംഗിനായിരുന്നു വിക്കറ്റ്. എന്നാൽ ഗാബി ലൂയിസ് (25 പന്തിൽ 32) ലൗറ ഡെലാനി (20 പന്തിൽ 17) എന്നിവർ അയർലൻഡിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. ഇരുവരും ഇതുവരെ 52 റൺസ് കൂട്ടിചേർത്തിട്ടുണ്ട്.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ സ്മൃതി മന്ദാനയുടെ (87) ബാറ്റിങ് കരുത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്. ക്യാപ്റ്റൻ ലൗറ ഡെലാനി അയർലൻഡിനായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഇംഗ്ലണ്ടിനെതിരെ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. രാധാ യാദവ് പുറത്തായി. ദേവിക വൈദ്യ ടീമിലെത്തി. അ്രയർലൻഡും ഒരു മാറ്റം വരുത്തി. ജെയ്ൻ മഗൈ്വറിന് പകരം ജോർജിന ഡെംപ്സി ടീമിലെത്തി.
ജയിച്ചാൽ സെമി ഉറപ്പാകുന്ന മത്സരത്തിൽ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ഷെഫാലി വർമ- സ്മൃതി സഖ്യം 62 റൺസ് കൂട്ടിചേർത്തു. എന്നാൽ 29 പന്തിൽ 24 റൺസെടുത്ത ഷെഫാലി ആദ്യം പുറത്തായി. തുടർന്ന് ക്രീസിലെത്തിയ ഹർമൻപ്രീത് കൗറിന് (13) അധികം ആയുസുണ്ടായിരുന്നില്ല. ഡെലാനിയുടെ രണ്ടാം വിക്കറ്റ്. തൊട്ടടുത്ത പന്തിൽ റിച്ചാ ഘോഷിനേയും (0) ഡെലാനി മടക്കി. ഇതോടെ ഇന്ത്യ 16 ഓവറിൽ മൂന്നിന് 115 എന്ന നിലയിലായി.
ഇതിനിടെ സ്മൃതി റൺറേറ്റ് ഉയരർത്താനുള്ള ശ്രമവും നടത്തി. എന്നാൽ ടി20 കരിയറിലെ ഉയർന്ന വ്യക്തിഗത സ്‌കോർ കണ്ടെത്തിയ ശേഷം മടങ്ങി. 56 പന്തിൽ മൂന്ന് സിക്സും ഒമ്പത് ഫോറും ഉൾപ്പെടുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്സ്. തൊട്ടടുത്ത പന്തിൽ ദീപ്തി ശർമയും പുറത്തായി. ഒർല പ്രെണ്ടർഗസ്സ്റ്റാണ് ഇരുവരേയും മടക്കിയത്. ജമീമ റോഡ്രിഗസ് () അവസാന പന്തിൽ മടങ്ങുമ്പോൾ സ്‌കോർ 150 കടത്തിയിരുന്നു. പൂജ വസ്ത്രകർ (2) പുറത്താവാതെ നിന്നു.