- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടി20 ലോകകപ്പ് ഫൈനൽ;പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ടിന് നിർണായക ടോസ്; പാക്കിസ്ഥാനെ ബാറ്റിങ്ങിനയച്ചു; ഇരു ടീമുകളും ഇറങ്ങുന്നത് മാറ്റങ്ങൾ ഇല്ലാതെ; പാക്കിസ്ഥാന്റെ ലക്ഷ്യം 1992 ലോകകപ്പിലെ ചരിത്രം ആവർത്തിക്കാൻ

മെൽബൺ: ട്വന്റി20 ലോകകപ്പ് ഫൈനലിൽ ടോസ് ഭാഗ്യം ഇംഗ്ലണ്ടിന്. ടോസ് നേടിയ ഇംഗ്ലണ്ട് പാക്കിസ്ഥാനെ ബാറ്റിങ്ങിനയച്ചു.സെമിയിൽ കളിച്ച അതേ ഇലവനുമായാണ് പാക്കിസ്ഥാനും ഇംഗ്ലണ്ടും ഇറങ്ങുന്നത്.ടോസ് നേടിയാൽ ആദ്യം ബൗളിങ് തെരഞ്ഞെടുത്തേനെ എന്നാണ് പാക് ക്യാപ്റ്റൻ ബാബർ അസമും പ്രതികരിച്ചത്.
ആദ്യ രണ്ട് ജയങ്ങൾക്ക് ശേഷം വിജയങ്ങളിലേക്ക് തിരികെ എത്തിയത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയതായും ബാബർ പറയുന്നു. മഴ മുന്നറിയിപ്പുള്ളതിനാൽ ചെയ്സ് ചെയ്യാനാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നാണ് ടോസ് നേടിയ ബട്ട്ലർ പ്രതികരിച്ചത്.
1992ലെ ലോകകപ്പിൽ കിരീടം ചൂടിയതിന് സമാനമായ വഴികളിലൂടെയാണ് പോക്ക് എന്നതാണ് പാക്കിസ്ഥാൻ ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നത്. ഗ്രൂപ്പ് മത്സരങ്ങളുടെ അവസാന ദിനമാണ് പാക്കിസ്ഥാൻ 1992ലും 2022ലും സെമി ഉറപ്പിച്ചത്. സെമിയിൽ രണ്ട് വട്ടവും നേരിട്ടത് ന്യൂസിലൻഡിന്. അന്ന് ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് കിരീടം. ഇന്ന് ഫൈനലിൽ പാക്കിസ്ഥാന് മുൻപിൽ ഇംഗ്ലണ്ട് തന്നെ വന്ന് നിൽക്കുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയിൽ നിന്നേറ്റ തോൽവിയിൽ നിന്ന് കരകയറും മുൻപാണ് സിംബാബ് വെ പാക്കിസ്ഥാനെ ഞെട്ടിച്ചത്. എന്നാൽ ഇതിന് ശേഷം തുടരെ മൂന്ന് ജയങ്ങൾ നേടാൻ സൂപ്പർ 12ൽ പാക്കിസ്ഥാന് കഴിഞ്ഞു. ഒടുവിൽ സൗത്ത് ആഫ്രിക്കയെ നെതർലൻഡ്സ് ഞെട്ടിച്ചതോടെ ബാബറും കൂട്ടരും സെമിയിലെത്തി.
അതുവരെ ഫോമിലാവാതെ നിന്ന പാക്കിസ്ഥാന്റെ ഓപ്പണിങ് സഖ്യം സെമിയിൽ സ്‌കോർ ഉയർത്തി. 152 റൺസ് പാക്കിസ്ഥാൻ ചെയ്സ് ചെയ്തപ്പോൾ 105 റൺസിന്റെ കൂട്ടുകെട്ടാണ് ബാബറും റിസ്വാനും ചേർന്ന് കണ്ടെത്തിയത്. ശരിയായ സമയത്ത് ടീം താളം കണ്ടെത്തിയിരിക്കുന്നു എന്ന സൂചനയാണ് പാക്കിസ്ഥാൻ നൽകുന്നത്. 3 കളിയിൽ നിന്ന് ഷഹീൻ അഫ്രീദി 9 വിക്കറ്റും വീഴ്‌ത്തി കഴിഞ്ഞു.
എന്നാൽ മറുവശത്ത് ഇന്ത്യയെ 10 വിക്കറ്റിന് നിലംപരിശാക്കിയാണ് ഇംഗ്ലണ്ടിന്റെ വരവ്. 170 റൺസ് ചെയ്സ് ചെയ്യാൻ ബട്ട്ലറിനേയും ഹെയ്ൽസിനേയും മാത്രമേ ഇംഗ്ലണ്ടിന് വേണ്ടിവന്നുള്ളു. സൂപ്പർ 12ൽ അയർലൻഡിനോട് തോറ്റാണ് ഇംഗ്ലണ്ട് വരുന്നത്. പിന്നാലെ ഓസ്ട്രേലിയക്കെതിരായ മത്സരം മഴയിൽ ഒലിച്ചു. ശ്രീലങ്കക്കെതിരായ കളിയിൽ ബെൻ സ്റ്റോക്ക്സ് ആണ് തുണച്ചത്.
ഡെത്ത് ഓവറുകളിൽ മികവ് കാണിക്കുന്ന സാം കറാൻ ഇതിനോടകം 10 വിക്കറ്റ് വീഴ്‌ത്തി കഴിഞ്ഞു. മാർക്ക് വുഡ് 9 വിക്കറ്റും. മാർക്ക് വുഡിന് സെമി പരിക്കിനെ തുടർന്ന് നഷ്ടമായെങ്കിലും ഫൈനലിലേക്ക് എത്തും എന്നാണ് സൂചന. പാക് സ്പിൻ സഖ്യം ഷദാബ് ഖാൻ, മുഹമ്മദ് നവാസ് എന്നിവരെ ഇംഗ്ലീഷ് ബൗളർമാർ എങ്ങനെ നേരിടും എന്നത് കലാശപ്പോരിൽ നിർണായകമാവും.


