- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൗറ വോൾവാർട്ടിന്റെ ഒറ്റയാൾ പോരാട്ടം പാഴായി; ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം പൊലിഞ്ഞു; വനിതാ ട്വന്റി 20 ലോകകപ്പിൽ ആറാം തവണയും മുത്തമിട്ട് ഓസ്ട്രേലിയ; കലാശപ്പോരാട്ടത്തിൽ ജയം 17 റൺസിന്
കേപ്ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം ഓസ്‌ട്രേലിയയ്ക്ക്. ആറാം തവണയാണ് ഓസിസ് വനിതകൾ കിരീടത്തിൽ മുത്തമിടുന്നത്. ഞായറാഴ്ച നടന്ന ഫൈനലിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 19 റൺസിന് പരാജയപ്പെടുത്തിയാണ് ഓസീസ് തുടർച്ചയായ മൂന്നാം തവണയും കിരീടത്തിൽ മുത്തമിട്ടത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 157 റൺസ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ബേത് മൂണിയുടെ (53 പന്തിൽ പുറത്താവാതെ 74) ബാറ്റിംഗാണ് തുണയായത്. ഓസീസ് ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ സാധിച്ചുള്ളൂ. അർധ സെഞ്ചുറി നേടിയ ഓപ്പണർ ലോറ വോൾവാർട്ടിന് മാത്രമാണ് ഓസീസ് ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനായത്.
48 പന്തുകൾ നേരിട്ട ലോറ മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 61 റൺസെടുത്തു. നാലാം വിക്കറ്റിൽ ലോറയും ക്ലോ ട്രൈയോണും കൂട്ടിച്ചേർത്ത 55 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് അൽപമെങ്കിലും പ്രതീക്ഷ നൽകിയത്. ക്ലോ ട്രൈയോൺ 23 പന്തിൽ നിന്ന് 25 റൺസെടുത്ത് പുറത്തായി. തസ്മിൻ ബ്രിട്ട്സ് (10), മാരിസാന്നെ കാപ്പ് (11), ക്യാപ്റ്റൻ സണി ലുസ് (2) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഓസീസിനായി മേഗൻ ഷുട്ട്, അഷ്ലി ഗാർഡ്നർ, ഡാർസി ബ്രൗൺ, ജെസ്സ് ജൊനാസ്സെൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നിലവിലെ ചാമ്പ്യന്മാർ ബെത്ത് മൂണിയുടെ അർധ സെഞ്ചുറി മികവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തിരുന്നു. 53 പന്തിൽ നിന്ന് ഒരു സിക്സും ഒമ്പത് ഫോറുമടക്കം 74 റൺസോടെ പുറത്താകാതെ നിന്ന മൂണിയുടെ ഒറ്റയാൾ പ്രകടനമാണ് ഓസീസിനെ 150 കടത്തിയത്.
ഭേദപ്പെട്ട തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ അലീസ ഹീലി (18) മൂണി സഖ്യം 36 റൺ്സ കൂട്ടിചേർത്തു. എന്നാൽ ഹീലിയെ പുറത്താക്കി കാപ്പ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നൽകി. മൂന്നാമതെത്തിയ അഷ്ലി ഗാർഡ്നറും (29) നിർണായക സംഭാവന നൽകി. മൂണിക്കൊപ്പം 46 റൺസാണ് ഗാർഡ്നർ കൂട്ടിചേർത്തത്. എന്നാൽ ക്ലോ ട്രേ്യാൺ ബ്രേക്ക് ത്രൂ നൽകി. തുടർന്നെത്തിയ ഗ്രേസ് ഹാരിസ് (10), മെഗ് ലാന്നിങ് (10) എന്നിവർക്ക് തിളങ്ങാനായില്ല.
എല്ലിസ് പെറിയും (7), ജോർജിയ വറേഹം (0) നിരാശപ്പെടുത്തി. എന്നാൽ മൂണി ഒരറ്റത്ത് പിടിച്ചുനിന്നതോടെ ഭേദപ്പെട്ട സ്‌കോർ ഉയർത്താൻ ഓസീസിനായി. ഒരു സിക്സും ഒമ്പത് ഫോറും ഉൾപ്പെടുന്നതായിരുന്നു മൂണിയുടെ ഇന്നിങ്സ്. തഹ്ലിയ മഗ്രാത് (1) മൂണിക്കൊപ്പം പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മരിസാനെ കാപ്പ്, ഷബ്നം ഇസ്മയിൽ എന്നിവർ രണ്ട് വിക്കറ്റെടുത്തു. സെമിയിൽ ടീം ഇന്ത്യയെ തോൽപ്പിച്ചാണ് ഓസ്ട്രേലിയ ഫൈനലിലെത്തിയത്. കരുത്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക കലാശപ്പോരിന് യോഗ്യത നേടുകയായിരുന്നു.