ബാൻത: പത്തു വർഷം മുമ്പു ബലാത്സംഗം ചെയ്തയാൾ ജയിൽ ശിക്ഷ കഴിഞ്ഞ് ഗ്രാമത്തിലേക്കു തിരിച്ചെത്തിയപ്പോൾ പതിനേഴുകാരി ജീവനൊടുക്കി. പെൺകുട്ടി വീട്ടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പത്തു വർഷം മുമ്പാണ്, പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഇയാൾ ശിക്ഷിക്കപ്പെട്ടത്. ഏഴു വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെ മടങ്ങിയെത്തിയിരുന്നു. മകളെ ഇയാൾ ശല്യം ചെയ്തിരുന്നതായി പിതാവ് പറഞ്ഞു. മകളുടെ വിവാഹം നടത്താനുള്ള ശ്രമങ്ങളെ ഇയാൾ തടഞ്ഞു. ഇതിൽ മനംനൊന്താണ് മകൾ ആത്മഹത്യ ചെയ്തെന്ന് പിതാവ് ആരോപിച്ചു.

പെൺകുട്ടിയുടെ കുടുംബം സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം ഉൾപ്പെടെ അന്വേഷിക്കുന്നുണ്ടെന്നാണ് അവർ പറയുന്നത്.