- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ സീനിൽ ഇല്ലാതിരുന്നിട്ട് കൂടി വസത്രങ്ങൾ അഴിച്ച് ഇർഫാൻ ഖാന് മുന്നിൽ നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടു; അവർ വസ്ത്രമഴിച്ചിട്ട് വേണ്ട എനിക്ക് ഭാവപ്രകടനം നടത്താനെന്ന് ഇർഫാൻ പറഞ്ഞത് രക്ഷയായി; നടൻ നാന പടേക്കറിന് പിന്നാലെ സംവിധായകൻ വിവേക് അഗ്നിഹോത്രിക്കെതിരേയും ആരോപണങ്ങളുമായി തനുശ്രീ
കാസ്റ്റിങ് കൗച്ചും സിനിമയിലെ പുരുഷ മേധാവിത്വവും വാർത്തകളിൽ നിറയുന്ന സാഹചര്യത്തിൽ തനുശ്രീയുടെ വെളിപ്പെടുത്തൽ ബി ടൗണിൽ വലിയ ഒച്ചപ്പാടുകൾക്കും വഴിവച്ചിരിക്കുകയാണ്. മുതിർന്ന നടൻ നാനാ പടേക്കറുടെ ലൈംഗിക അത്രിമത്തിന് താൻ ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തിയ നടി സംവിധായകൻ വിവേക് ആഗ്നി ഹോത്രിക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഡി.എൻ.എക്ക് നൽകിയ അഭിമുഖത്തിലാണ് തനുശ്രീയുടെ വെളിപ്പെടുത്തൽ. 2005ൽ പുറത്തിറങ്ങിയ 'ചോക്ലേറ്റ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. അന്ന് തന്റെ രക്ഷക്കെത്തിയത് സഹതാരങ്ങളായ സുനിൽ ഷെട്ടിയും ഇർഫാൻ ഖാനും ആണെന്ന് തനുശ്രീ പറയുന്നു. ഷൂട്ടിനിടെ താൻ സീനിൽ ഇല്ലാതിരുന്നിട്ട് കൂടി തന്നോട് വസ്ത്രങ്ങൾ അഴിച്ച് ഇർഫാൻ ഖാന് മുന്നിൽ നൃത്തം ചെയ്യാനും അഗ്നിഹോത്രി ആവശ്യപ്പെട്ടെന്നാണ് തനുശ്രീയുടെ ആരോപണം. 'അത് ഇർഫാൻ ഖാന്റെ ക്ലോസപ്പ് ഷോട്ട് ആയിരുന്നു. ഞാൻ ആ സീനിലേ ഇല്ലായിരുന്നു. അദ്ദേഹം എന്തിനെയോ നോക്കി മുഖത്ത് ആ ഭാവങ്ങൾ വരുത്തണം. ആ ഭാവങ്ങൾ മുഖത്ത് വരുത്താനായി എന്നോട് വസ്ത
കാസ്റ്റിങ് കൗച്ചും സിനിമയിലെ പുരുഷ മേധാവിത്വവും വാർത്തകളിൽ നിറയുന്ന സാഹചര്യത്തിൽ തനുശ്രീയുടെ വെളിപ്പെടുത്തൽ ബി ടൗണിൽ വലിയ ഒച്ചപ്പാടുകൾക്കും വഴിവച്ചിരിക്കുകയാണ്. മുതിർന്ന നടൻ നാനാ പടേക്കറുടെ ലൈംഗിക അത്രിമത്തിന് താൻ ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തിയ നടി സംവിധായകൻ വിവേക് ആഗ്നി ഹോത്രിക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഡി.എൻ.എക്ക് നൽകിയ അഭിമുഖത്തിലാണ് തനുശ്രീയുടെ വെളിപ്പെടുത്തൽ. 2005ൽ പുറത്തിറങ്ങിയ 'ചോക്ലേറ്റ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. അന്ന് തന്റെ രക്ഷക്കെത്തിയത് സഹതാരങ്ങളായ സുനിൽ ഷെട്ടിയും ഇർഫാൻ ഖാനും ആണെന്ന് തനുശ്രീ പറയുന്നു. ഷൂട്ടിനിടെ താൻ സീനിൽ ഇല്ലാതിരുന്നിട്ട് കൂടി തന്നോട് വസ്ത്രങ്ങൾ അഴിച്ച് ഇർഫാൻ ഖാന് മുന്നിൽ നൃത്തം ചെയ്യാനും അഗ്നിഹോത്രി ആവശ്യപ്പെട്ടെന്നാണ് തനുശ്രീയുടെ ആരോപണം.
'അത് ഇർഫാൻ ഖാന്റെ ക്ലോസപ്പ് ഷോട്ട് ആയിരുന്നു. ഞാൻ ആ സീനിലേ ഇല്ലായിരുന്നു. അദ്ദേഹം എന്തിനെയോ നോക്കി മുഖത്ത് ആ ഭാവങ്ങൾ വരുത്തണം. ആ ഭാവങ്ങൾ മുഖത്ത് വരുത്താനായി എന്നോട് വസ്ത്രമഴിച്ച് ഇർഫാന് മുന്നിൽ നൃത്തം ചെയ്യാൻ സംവിധായകൻ ആവശ്യപ്പെട്ടു. അതെനിക്ക് വല്ലാത്ത ഷോക്കായിരുന്നു. എന്നാൽ ഇർഫാൻ സംവിധായകന്റെ ആവശ്യം നിഷേധിക്കുകയാണ് ചെയ്തത്. അവർ വസ്ത്രമഴിച്ചിട്ട് വേണ്ട എനിക്ക് ഭാവപ്രകടനങ്ങൾ നടത്താൻ എന്ന് അദ്ദേഹം പറഞ്ഞു. അതാണ് ഇർഫാൻ ഖാൻ. അന്ന് ഇർഫാൻ അങ്ങനെ പറഞ്ഞതിനെ ഞാൻ അഭിനന്ദിക്കുന്നു. 'നിങ്ങൾ എന്താണ് പറയുന്നത്, എനിക്ക് ക്ലോസപ്പ് ഷൂട്ട് എങ്ങനെ ചെയ്യണമെന്നറിയാം, എനിക്ക് അഭിനയിക്കാൻ അറിയാം' എന്നദ്ദേഹം പറഞ്ഞു.
സുനിൽ ഷെട്ടിയും അന്നെനിക്ക് വേണ്ടി സംസാരിച്ചു. അദ്ദേഹവും അവിടെ ഉണ്ടായിരുന്നു. ഇത് കേട്ട അദ്ദേഹം ഞാൻ വന്ന് നിങ്ങൾക്ക് ഭാവപ്രകടനങ്ങൾ വരുത്താൻ സഹായിക്കണോ എന്ന് സംവിധായകനോട് ദേഷ്യപ്പെട്ടു. ഇർഫാനും സുനിൽ, ഷെട്ടിയും അന്ന് എനിക്ക് വേണ്ടി സംസാരിച്ചു. ഇതുപോലുള്ള നല്ല ആൾക്കാരും ഈ മേഖലയിൽ ഉണ്ട് '. തനുശ്രീ പറഞ്ഞു
ബോളിവുഡ് സിനിമയായ ഹോൺ ഓകെ പ്ലീസ് എന്ന സിനിമയിലെ ഗാനചിത്രികരണത്തിനിടെ പടേക്കർ പീഡന ശ്രമം നടത്തിയെന്ന് കഴിഞ്ഞ ദിവസം നടി പുറത്ത് പറഞ്ഞത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.തനുശ്രീയുടെ ആരോപണം കള്ളമാണെന്ന് വാദവുമായി നാന പടേക്കർ രംഗത്തെത്തിയിരുന്നു. നൂറോളം പേർക്ക് മുന്നിൽ, വച്ച് താൻ എന്ത് പീഡനം നടത്താനാണെന്നും ആരോപണത്തെ നിയമപരമായി നേരിടാൻ പോവുകയാണെന്നുമായിരുന്നു നാന പടേക്കറിന്റെ പ്രതികരണം. ബോളിവുഡിലേക്ക് തിരിച്ചു വരാനായി തനുശ്രീ സൃഷ്ടിച്ച ഒരു വിവാദമാണിതെന്നാണ് ഹോൺ ഓകെ പ്ലീസ് സംവിധായകൻ രാകേഷ് സാരംഗ് പ്രതികരിച്ചത്.
ലൈംഗി ചൂഷണം ധൈര്യപൂർവ്വം തുറന്നു പറഞ്ഞ തനുശ്രീയെ അഭിനന്ദിച്ച് ബോളിവുഡിലെ നടിമാർ രംഗത്തെത്തിയിട്ടുണ്ട്. പ്രിയങ്ക ചോപ്ര, സോനം കപൂർ, ട്വിങ്കിൾ ഖന്ന തുടങ്ങിയവരാണ് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.