- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ ടെക്‌നോളജി കോൺക്ലേവ് ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി സംഘടിപ്പിക്കുന്ന 'ടെക്‌നോളജി കോൺക്ലേവ് ഇന്ന് വൈകുന്നേരം 6.30 ന് തമ്പാനൂരിലെ ഹോട്ടൽ 'അപ്പോളോ ദിമോറ'യിൽ വച്ച് നടക്കും. ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയുടെ വ്യവസായിക ഉൽപാദന കൈമാറ്റം, ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദീർഘകാല പങ്കാളിയായ ടി.ടി.കെ ഹെൽത്ത്‌കെയർ ലിമിറ്റഡുമായി ചേർന്ന് വികസിപ്പിച്ചെടുത്ത സവിശേഷ സാങ്കേതിക സ്വഭാവങ്ങളുള്ള രണ്ടാം തലമുറ ഉൽപ്പന്നങ്ങളുടെ പ്രകാശനം, ബയോമെഡിക്കൽ ഉൽപ്പന്ന വികസനത്തിനുള്ള ടെക്‌നിക്കൽ റിസർച്ച് സെന്ററിന്റെ സമാരംഭം എന്നിവയാണ് ടെക്‌നോളജി കോൺക്ലേവിലെ പ്രധാന വിഷയങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഉൽപന്നങ്ങൾ അദ്ദേഹം പുറത്തിറക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര വകുപ്പ് സഹമന്ത്രി വൈ.എസ്. ചൗധരി മുഖ്യാതിഥിയായിരിക്കും. ടെക്‌നിക്കൽ റിസർച്ച് സെന്ററിന്റെ ഔപചാരിക ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും.
തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി സംഘടിപ്പിക്കുന്ന 'ടെക്‌നോളജി കോൺക്ലേവ് ഇന്ന് വൈകുന്നേരം 6.30 ന് തമ്പാനൂരിലെ ഹോട്ടൽ 'അപ്പോളോ ദിമോറ'യിൽ വച്ച് നടക്കും.
ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയുടെ വ്യവസായിക ഉൽപാദന കൈമാറ്റം, ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദീർഘകാല പങ്കാളിയായ ടി.ടി.കെ ഹെൽത്ത്‌കെയർ ലിമിറ്റഡുമായി ചേർന്ന് വികസിപ്പിച്ചെടുത്ത സവിശേഷ സാങ്കേതിക സ്വഭാവങ്ങളുള്ള രണ്ടാം തലമുറ ഉൽപ്പന്നങ്ങളുടെ പ്രകാശനം, ബയോമെഡിക്കൽ ഉൽപ്പന്ന വികസനത്തിനുള്ള ടെക്‌നിക്കൽ റിസർച്ച് സെന്ററിന്റെ സമാരംഭം എന്നിവയാണ് ടെക്‌നോളജി കോൺക്ലേവിലെ പ്രധാന വിഷയങ്ങൾ.
മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഉൽപന്നങ്ങൾ അദ്ദേഹം പുറത്തിറക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര വകുപ്പ് സഹമന്ത്രി വൈ.എസ്. ചൗധരി മുഖ്യാതിഥിയായിരിക്കും. ടെക്‌നിക്കൽ റിസർച്ച് സെന്ററിന്റെ ഔപചാരിക ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും.
ബയോമെഡിക്കൽ ഉൽപന്നങ്ങൾ വികസിപ്പിച്ചെടുക്കുന്ന സംഘങ്ങളെ പാർലമെന്റംഗം എൻ.കെ പ്രേമചന്ദ്രൻ ആദരിക്കും. ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കെ.എം. ചന്ദ്രശേഖർ യോഗത്തിൽ അധ്യക്ഷത വഹിക്കും. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ടി.ടി.കെ. ചിത്ര ഹൃദയവാൽവ് ഉപയോഗിച്ചുള്ള വാൽവ് മാറ്റിവയ്ക്കൽ ചികിത്സ വിജയകരമായ 25 വർഷങ്ങൾ പിന്നിട്ടു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ ഒരു ലക്ഷത്തിലധികം ടി.ടി.കെ. വാൽവുകൾ ഹൃദയശാസ്ത്രക്രിയക്കായി ഉപയോഗിച്ചിട്ടുണ്ട്. ഈ വിജയ സ്മരണ നിലനിർത്താനായി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വ്യവസായ പങ്കാളിയായ ടി.ടി.കെ ഹെൽത്ത്‌കെയർ ലിമിറ്റഡ് അർഹരായ 25 രോഗികൾക്ക് ഹൃദയവാൽവ് സൗജന്യമായി നൽകുന്നതിനുള്ള സമ്മതപത്രം ചടങ്ങിൽ കേരള ഗവൺമെന്റിന് സമ്മാനിക്കും.