- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷെറിൻ മാത്യൂസിന് വേണ്ടിയുള്ള തിരച്ചിലിന് ഫലമുണ്ടായില്ല; തട്ടിക്കൊണ്ടു പോയിരിക്കാമെന്ന സംശയം ഉപേക്ഷിച്ച് അന്വേഷകർ; റിച്ചാർഡ്‌സണിൽ നിന്ന് കാണാതായ മലയാളി ദമ്പതികളുടെ ദത്തുപുത്രിക്കായുള്ള അന്വേഷണം തുടരുന്നു; പാൽ കുടിക്കാത്തതിന് പുലർച്ചെ മൂന്നിന് കുഞ്ഞിനെ വീട്ടിന് പുറത്ത് നിർത്തിയെന്ന മൊഴിയുടെ സാധുത പരിശോധിച്ച് എഫ് ബി ഐ; നാലുവയസ്സുകാരിയായ ഇവരുടെ സ്വന്തം മകളെ സുരക്ഷാർത്ഥം വീട്ടിൽ നിന്ന് മാറ്റി ശിശുരക്ഷാ വിഭാഗം
ടെക്‌സാസ്: ശനിയാഴ്ച പുലർച്ചെ റിച്ചാർഡ്‌സണിൽ കാണാതായ മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസിന് വേണ്ടിയുള്ള തിരച്ചിലിന് സംഭവം നടന്ന് മൂന്നുനാൾ പിന്നിട്ടിട്ടും ഫലമുണ്ടായില്ല. മൂന്ന് വയസുമാത്രം പ്രായമുള്ള ദത്തുപുത്രിയെ പാല് കുടിക്കാത്തതിന് ശകാരിച്ച് വീടിന് പുറത്തു നിർത്തിയതിന് പിന്നാലെ കുഞ്ഞിനെ കാണാതായെന്ന വിവരമാണ് പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് എത്തുമ്പോൾ വളർത്തുമകളെ കാണാനില്ലെന്നുമായിരുന്നു മലയാളി ദമ്പതികളുടെ മൊഴി. അതേസമയം, പുലർച്ചെ മൂന്നിനുണ്ടായ സംഭവം അഞ്ചുമണിക്കൂർ പിന്നിട്ട് എട്ടുമണിയോടെയാണ് പൊലീസിൽ റിപ്പോർട്ട് ചെയ്തത്. അതോടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ദമ്പതികളുടെ നാലുവയസ്സുകാരിയായ സ്വന്തം മകളെ കസ്റ്റഡിയിലെടുത്ത് ചൈൽ്ഡ് കെയർ വിഭാഗത്തിന്റെ സംരക്ഷണയിലാക്കി. ഷെറിൻ മാത്യൂസിന് ആപത്തൊന്നും പറ്റിയിട്ടുണ്ടാവരുതേ എന്ന പ്രാർത്ഥനയിലാണ് ടെക്‌സാസിലെ മലയാളി സമൂഹവും. മലയാളി ദമ്പതികൾ ദത്തെടുത്ത മൂന്ന് വയസുകാരിയായ പെൺകുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ടുപ
ടെക്‌സാസ്: ശനിയാഴ്ച പുലർച്ചെ റിച്ചാർഡ്‌സണിൽ കാണാതായ മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസിന് വേണ്ടിയുള്ള തിരച്ചിലിന് സംഭവം നടന്ന് മൂന്നുനാൾ പിന്നിട്ടിട്ടും ഫലമുണ്ടായില്ല. മൂന്ന് വയസുമാത്രം പ്രായമുള്ള ദത്തുപുത്രിയെ പാല് കുടിക്കാത്തതിന് ശകാരിച്ച് വീടിന് പുറത്തു നിർത്തിയതിന് പിന്നാലെ കുഞ്ഞിനെ കാണാതായെന്ന വിവരമാണ് പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് എത്തുമ്പോൾ വളർത്തുമകളെ കാണാനില്ലെന്നുമായിരുന്നു മലയാളി ദമ്പതികളുടെ മൊഴി. അതേസമയം, പുലർച്ചെ മൂന്നിനുണ്ടായ സംഭവം അഞ്ചുമണിക്കൂർ പിന്നിട്ട് എട്ടുമണിയോടെയാണ് പൊലീസിൽ റിപ്പോർട്ട് ചെയ്തത്. അതോടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ദമ്പതികളുടെ നാലുവയസ്സുകാരിയായ സ്വന്തം മകളെ കസ്റ്റഡിയിലെടുത്ത് ചൈൽ്ഡ് കെയർ വിഭാഗത്തിന്റെ സംരക്ഷണയിലാക്കി.
ഷെറിൻ മാത്യൂസിന് ആപത്തൊന്നും പറ്റിയിട്ടുണ്ടാവരുതേ എന്ന പ്രാർത്ഥനയിലാണ് ടെക്‌സാസിലെ മലയാളി സമൂഹവും. മലയാളി ദമ്പതികൾ ദത്തെടുത്ത മൂന്ന് വയസുകാരിയായ പെൺകുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയമുണ്ടായതിനെ തുടർന്ന് പൊലീസ് ആംബർ അലർട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിന്റെ സമയപരിധി അവസാനിച്ചു.
പ്രദേശത്ത് വിശദമായ പരിശോധന നടത്തിയ പൊലീസ്, എഫ്ബിഐ സംഘങ്ങൾക്ക് ഇത്തരത്തിൽ എന്തെങ്കിലും നടന്നതായി തെളിവു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മലയാളി ദമ്പതികളായ വെസ്‌ളി മാത്യുവും സിനി മാത്യുവും ഇന്ത്യയിൽ നിന്ന് ദത്തെടുത്ത കുഞ്ഞിനെ ആണ് കാണാതായത്. ഇവർക്ക് നാലുവയസ്സുള്ള ഒരു കുഞ്ഞുകൂടി ഉണ്ട്. പൊലീസ് ശനിയാഴ്ച പിതാവ് വെസ്‌ളി മാത്യുവിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് രണ്ടരലക്ഷം ഡോളർ ബോണ്ടിൽ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
എഫ്ബിഐയും യുഎസ് മാർഷൽസ് ഓഫീസുമുൾപ്പെടെ വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് കുഞ്ഞിനായുള്ള അന്വേഷണം പുരോഗമിക്കുന്നത്. വീടിന്റെ പരിസര പ്രദേശങ്ങളിൽ നിന്ന് അന്വേഷണം കൂടുതൽ ഇടങ്ങളിലേക്ക വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘങ്ങൾ. സർവെയ്‌ലൻസ് വീഡിയോകളുടെ പരിശോധനയും നടക്കുന്നുണ്ടെങ്കിലും കുഞ്ഞിനെ കാണാതായതിനെ പറ്റി തുമ്പൊന്നും കിട്ടിയതായി വിവരമില്ല. ഷെറിന്റെ മാതാപിതാക്കൾ നല്ല ദൈവവിശ്വാസികളാണെന്നും നല്ല രക്ഷിതാക്കളാണെന്നും ഷെറിന്റെ അമ്മാമനായ ഫിലിപ്പ് മാത്യു ചാനലുകളോട് പ്രതികരിച്ചു.
പാല് കുടിക്കാൻ വിസമ്മതിച്ച മകളെ ശകാരിച്ച ശേഷം അവളെ വീടിനു പുറത്തുള്ള വലിയ മരത്തിനു കീഴിൽ വേലിക്ക് സമീപത്തായി പുലർച്ചെ മൂന്നുമണിയോടെ നിർത്തിയെന്നാണ് വളർത്തച്ഛൻ വെസ്ലി മാത്യു പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. പതിനഞ്ച് മിനിറ്റിന് ശേഷം നോക്കുമ്പോൾ അവിടെ മകളെ കണ്ടില്ലെന്നാണ് വെസ്ലിയുടെ മൊഴി. അതേസമയം എട്ടുമണിക്കു ശേഷമാണ് ഇവർ പൊലീസിന് പരാതി നൽകുന്നത്. ഈ അഞ്ചുമണിക്കൂറിനിടെ കുഞ്ഞിനെന്താണ് സംഭവിച്ചതെന്ന കാര്യത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
പൊലീസിൽ അറിയിക്കാൻ ഇത്രയും വൈകിയത് എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നു. കുഞ്ഞിനെ നിർത്തിയ ശേഷം കാണാതായെന്ന് പതിനഞ്ച് മിനിറ്റിനകം മനസ്സിലായിട്ടും പരാതി നൽകാൻ വൈകിയത് എന്തിനെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. കുഞ്ഞിനെ നിർത്തിയെന്ന് പറയുന്ന മരത്തിന്റെ ചുവട്ടിൽ നിന്ന് ചില തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന മൂന്ന് വാഹനങ്ങളും തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇപ്പോൾ കാണാതായ മൂന്നുവയസ്സുകാരി ഷെറിനെ രണ്ടുവർഷം മുമ്പാണ് മലയാളി ദമ്പതികൾ നാട്ടിലെ ഒരു അനാഥാലയത്തിൽ നിന്ന് ദത്തെടുത്തത്. ഈ ദമ്പതികൾക്ക് നാലുവയസ്സുകാരിയായ സ്വന്തം രക്തത്തിൽ പിറന്ന ഒരു മകളുമുണ്ട്. കാണാതാവുമ്പോൾ ഷെറിൻ പിങ്ക് ടോപ്പും കറുത്ത പൈജാമ ബോട്ടവും ഫ്‌ളിപ് ഫ്‌ളോപ്‌സും ആണ് ധരിച്ചിരുന്നത്.
കുഞ്ഞിനെ നി്ർത്തിയതിന് അപ്പുറത്ത് ചെന്നായ്ക്കളെ ഇടയ്ക്ക് കാണാറുണ്ടായിരുന്നു എന്ന് വെസ്‌ളി മാത്യുവിന്റെ മൊഴിയിൽ പറഞ്ഞിരുന്നു. എന്നാൽ കുഞ്ഞിനെ ചെന്നായ്ക്കൾ അപായപ്പെടുത്തിയിരിക്കാമെന്ന സാധ്യത പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. തൊട്ടപ്പുറത്തായി റെയിൽവെ ട്രാക്കുമുണ്ട്. ഇവിടെയും കുഞ്ഞിന് അപകടം പറ്റിയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതിനാൽ തന്നെ കുഞ്ഞിനെ കാണാതായെന്ന കാര്യം അറിയിക്കാൻ അഞ്ചുമണിക്കൂറോളം വൈകിയത് എന്തുകൊണ്ട് എന്നതിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. വീട്ടിൽ നിന്ന് മൂന്നു വാഹനങ്ങളും സെൽഫോൺ, ലാപ്‌ടോപ് മുതലായവയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിസര പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചുവരുന്നു. താമസിയാതെ കാണാതായ കുഞ്ഞിന്റെ കാര്യത്തിൽ വിവരം ലഭിക്കുമെന്നാണ് അന്വേഷകരുടെ പ്രതീക്ഷ.
കുഞ്ഞിന് മാനസിക വളർച്ച കുറവാണെന്നും രാത്രി എഴുന്നേറ്റ് ഭക്ഷണത്തിന് വാശിപിടിക്കാറുണ്ടെന്നും ആ ശീലം മൂലം കുഞ്ഞിന് തൂക്കംകൂടുന്നത് ഒഴിവാക്കാനും ദുശ്ശീലം മാറ്റാനുമാണ് രാത്രി ശകാരിച്ചതും പുറത്ത് നിർത്തിയതും എന്ന മൊഴിയാണ് പിതാവ് നൽകിയിട്ടുള്ളത്. അതേസമയം, മകളെ കാണാതായ ഉടൻ പ്രൈവറ്റ് ഡിറ്റക്ടീവുകളുടെ സഹായം തേടുകയാണ് വെസ്ലി ചെയ്തതെന്നും പറയുന്നു. എന്നാൽ ഇക്കാര്യമെല്ലാം അന്വേഷിച്ചുവരികയാണ് പൊലീസ്. സംഭവത്തിൻ എൻബിസി ചാനൽ അടക്കം വിശദമായ റിപ്പോർട്ടുകൾ നൽകുന്നുണ്ട്. വളരെ സ്മാർട്ടായ കുഞ്ഞായിരുന്നു ഷെറിനെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്ന റിപ്പോർട്ട് സഹിതമാണ് ചാനൽ വാർത്തകൾ നൽകുന്നത്.