- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളം ചോദിക്കാനെന്ന വ്യാജേന എത്തിയ ആൾ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിന്റെ സ്വർണമാല പൊട്ടിച്ചോടി; വീട്ടുകാരുടെ നിലവിളിക്കിടെ മുങ്ങി; മഞ്ചേരിയിൽ അന്വേഷണം ഒടുവിൽ എത്തിയത് മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളി പേരാമ്പ്ര ബഷീറിലേക്ക്
മലപ്പുറം: വീട്ടിൽ വെള്ളം ചോദിക്കാനെന്ന വ്യാജേന എത്തിയ മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളി പേരാമ്പ്ര ബഷീർ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കയായിരുന്ന പിഞ്ചു കുഞ്ഞിന്റെ കഴുത്തിൽ നിന്നും സ്വർണ്ണമാല പൊട്ടിച്ച് രക്ഷപ്പെട്ടു.അവസാനം പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി ഈങ്ങാപ്പുഴ കാക്കവയലിൽ താമസിക്കുന്ന ബഷീർ എന്ന പാറമ്മൽ ബഷീർ എന്ന പേരാമ്പ്ര ബഷീർ(46) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 19ന് പൂക്കോട്ടൂർ അറവങ്കര ന്യൂ ബസാർ ഹോസ്പിറ്റൽ റോഡിലാണ് കേസിന്നാസ്പദമായ സംഭവം. വെള്ളം ചോദിക്കാനെന്ന ഭാവേന വീട്ടിലേക്ക് വന്ന പ്രതി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച് കടന്നുകളഞ്ഞു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി മാല പൊട്ടിക്കൽ, മോഷണം, കവർച്ച, ഭവനഭേദനം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കവർച്ച കേസിൽ ഇയാളെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. സമാനമായ കേസിൽ മുക്കം പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ജാമ്യത്തിലിറങ്ങിയതായിരുന്നു. മഞ്ചേരി കോടതിയിൽ ഹാജരാക്കാൻ എസ്‌കോർട്ട് വന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇയാളെ മഞ്ചേരി സിജെഎം കോടതി ശിക്ഷിച്ചിട്ടുണ്ട്.
മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ എസ്‌ഐമാരായ നസറുദ്ദീൻ നാനാക്കൽ, ജയ്‌സൺ ജെ, എഎസ്‌ഐ സുഭാഷ്, പൊലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് സലീം പൂവത്തി, ജയരാജ്, സുബൈർ, ഹരിലാൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തുന്നത്.മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.