ഫോർട്ട് വർത്ത് (ടെക്സസ്): സീഷർ വന്ന് അബോധാവസ്ഥയിൽ നിലത്തു വീണ രണ്ടു വയസ്സുകാരിയെ അപസ്മാരം നിർത്തുന്നതിന് തലയ്ക്കടിച്ചു മാരകമായി പരുക്കേൽപ്പിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഒക്ടോബർ 19 ന് മരിക്കുകയും ചെയ്ത സംഭവത്തിൽ മാതാവ് സാറ എലിസബത്ത് (21), സാറയുടെ ബോയ്ഫ്രണ്ട് ജോഷ്വാ തോമസ് (23) എന്നിവരെ അറസ്റ്റ് ചെയ്തു ക്ലെ കൗണ്ടി ജയിലിൽ അടച്ചതായി അധികൃതർ അറിയിച്ചു. ഇവർക്ക് 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

നിലത്തുവീണ കുട്ടിയെ അടിച്ചതായി ജോഷ്വാവയും സാറയും പൊലീസിനെ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.

അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്കേറ്റ മാരക മുറിവിനെ തുടർന്ന് ഒക്ടോബർ 19 വെള്ളിയാഴ്ച മരിക്കുകയായിരുന്നുവെന്ന് ക്ലെ കൗണ്ടി അധികൃതർ പറഞ്ഞു.

ഫോർട്ട് വർത്ത് കുക്ക് കൗണ്ടി ചിൽഡ്രൻസ് മെഡിക്കൽ സെന്റർ അധികൃതർ പരാതിപ്പെട്ടതിനെ തുടർന്നാണ് ഇവർക്കെതിരെ കേസെടുക്കുന്നതെന്ന് കൗണ്ടി ഷെറിഫ് ഓഫിസും അറിയിച്ചു.