ന്യൂയോർക്ക്: നവംബർ 6 ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ആകെയുള്ള 100 സെനറ്റ് സീറ്റുകളിൽ 33 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് റിപ്പബ്ലിക്കൻ പാർട്ടിയേയും, ഡമോക്രാറ്റിക് പാർട്ടിയേയും സംബന്ധിച്ച് വളരെ നിർണ്ണായകമാണ്.

മിനിസോട്ട, മിസിസ്സിപ്പി തുടങ്ങിയ സീറ്റുകളിലും സ്പെഷ്യൽ ഇലക്ഷൻ നടക്കുന്നുണ്ട്. നിലവിൽ റിപ്പബ്ലിക്കൻ 51 ഉം, ഡമോക്രാറ്റിന് 49 സീറ്റുകളാണുള്ളതെന്ന് (രണ്ട് സ്വതന്ത്ര്യർ ഉൾപ്പെടെ).ഇപ്പോൾ ഡമോക്രാറ്റുകൾ കൈവശം വെച്ചിരിക്കുന്ന രണ്ട് സീറ്റുകൾ ഡമോക്രാറ്റിക്ക് പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സ്വതന്ത്യന്മാരുടേതാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലവിലുള്ള 9 സെനറ്റ് സീറ്റുകളിലേക്കും മത്സരം നടക്കുന്നു.

2016 ൽ പ്രസിഡന്റ് ട്രംമ്പിനോടൊപ്പം നിന്ന സംസ്ഥാനങ്ങളിൽ 10 ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥികൾ ജനവിധി തേടുമ്പോൾ, ഹില്ലരി ക്ലിന്റൻ വിജയിച്ച ന്യൂയോർക്കിലെ സെനറ്റ് സീറ്റിൽ മാത്രമാണ് റിപ്പബ്ലിക്കൻ പാർട്ടി കടുത്ത മത്സരം നേരിടുന്നത്.ട്രംമ്പ് ജയിച്ച സംസ്ഥാനങ്ങളിൽ മത്സരിക്കുന്ന ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥികൾ വിജയിച്ചു കയറണമെങ്കിൽ കൂടുതൽ വിയർപ്പൊഴുക്കേണ്ടിവരും.

സുപ്രീം കോടതി നിയമന വിഷയത്തിൽ ഡമോക്രാറ്റിക് പാർട്ടി സ്വീകരിച്ച നിലപാട് പാർട്ടിക്ക് ദോഷം ചെയ്തിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ. ന്യൂയോർക്ക് സെനറ്റ് സീറ്റിൽ മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുക എന്നത് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന ലക്ഷ്യമാണെങ്കിലും, അത് തീർത്തും അസാധ്യമാണെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

ഡമോക്രാറ്റിക് പാർട്ടിക്ക് സെനറ്റിൽ ഭൂരിപക്ഷം ലഭിക്കണമെങ്കിൽ മത്സരിക്കുന്ന 26 സീറ്റുകളിലും വിജയിക്കുകയും, റിപ്പബ്ലിക്കൻ സീറ്റുകളിൽ രണ്ടെണ്ണമെങ്കിലും പിടിച്ചെടുക്കുകയും വേണം. ഇത് തീർത്തും അസംഭവ്യമായതിനാൽ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റിൽ ഭൂരിപക്ഷം നേടുമെന്നാണ് കണക്കുകൂട്ടൽ