- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇച്ചായ എന്ന വിളി കേൾക്കുമ്പോൾ പാകമാകാത്ത ട്രൗസർ ഇടുന്നത് പോലെ; അത്തരം വിളികളിൽ രോമാഞ്ചം കൊള്ളാറില്ലെന്നും ടോവിനോ തോമസ്; ഒരു നടന്റെ മതംനോക്കി ഇച്ചായ, ഇക്ക, എട്ട എന്നൊക്കെ വിളിക്കുമ്പോൾ അതിൽ ഒരു പന്തികേട് തോന്നാറുണ്ടെന്നും ടൊവിനോ
കൊച്ചി: മലയാളത്തിൽ സിനിമതാരങ്ങളെ ഇച്ചയാൻ ഇക്ക എട്ടൻ എന്നൊക്കെ ചേർത്ത് വിളിക്കുന്നത് പതിവ് രീതിയാണ്.എന്നാൽ ഈ രിതി അത്ര പന്തിയല്ലെന്ന് പറയുകയാണ് നടൻ ടൊവിനോ തോമസ്.ഇച്ചായൻ എന്ന വിളി കേൾക്കുമ്പോൾ തനിക്ക് പാകമാകാത്ത ട്രൗസർ ധരിക്കുന്നത് പോലെയാണ് തോന്നുന്നതെന്നും താരം പ്രതികരിച്ചു.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ടൊവിനോയുടെ പ്രതികരണം.
'ഇച്ചായൻ എന്ന വിളി എനിക്ക് ഭയങ്കര 'ഓഡ്' ആണ്. എന്നെ എന്റെ കൂട്ടുകാരൊക്കെ കളിയാക്കി വിളിക്കുകന്നതാണ് ഇച്ചായാ എന്ന്. വാട്സ്ആപ്പ് ഗ്രൂപ്പിലൊക്കെ 'ഏയ് ഇച്ചായാ..' എന്നൊക്കെ പറഞ്ഞ് എന്നെ കളിയാക്കുകയാണ്. ഞാൻ അന്ന് പറഞ്ഞതും എന്നെ ഇച്ചായാ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നല്ല. അത് ചിലപ്പോൾ ആരെങ്കിലും ഹെഡ്ഡിങ് കൊടുത്തതായിരിക്കും. ഞാൻ പറഞ്ഞതിന്റെ പേരിൽ എന്നെ ഇച്ചായാ എന്ന് വിളിക്കുകയാണെങ്കിൽ നിങ്ങൾ അറിയുക എനിക്ക് അങ്ങനെ ഭയങ്കര 'ബിലീവർ' പരിപാടി ഇല്ല, എന്നെ ഇച്ചായാ എന്ന് വിളിച്ചു എന്നു പറഞ്ഞ് രോമാഞ്ചം കൊള്ളുന്ന ആളല്ല ഞാൻ', എന്നാണ് ടൊവിനോ പറഞ്ഞത്.
'എന്റെ കസിൻസും, എന്നേക്കാൾ പ്രായം കുറഞ്ഞ ആളുകൾ ഭൂരിഭാഗവും ഞാൻ ജനിച്ച് വളർന്നപ്പോൾ മുതൽ എന്നെ വിളിക്കുന്നത് ചേട്ടാ എന്നാണ്. കാര്യം, തൃശൂരെല്ലാം ആരും ഇച്ചായാ, അച്ചായാ എന്ന വിളിയൊന്നും വളരെ കുറവാണ്. ഉണ്ടോ എന്ന് തന്നെ എനിക്ക് അറിയില്ല. തൃശൂർ ഭാഗത്തൊന്നും അതില്ല. എനിക്കത് കേൾക്കുമ്പോൾ പാകമാകാത്ത ട്രൗസർ ഇടുന്നപോലെയാണ് ഫീൽ ചെയ്യുക. ഭയങ്കര ലൂസ് ആണ് എന്റെയല്ല ആ ട്രൗസർ എന്ന് തോന്നു'മെന്നും ടൊവിനോ വ്യക്തമാക്കി.
'ഇച്ചായൻ എന്ന് ഒരുപക്ഷെ സ്നേഹം കൊണ്ട് വിളിക്കുന്നതായിരിക്കാം. പക്ഷേ, ഒരു നടൻ ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ ഇച്ചായാ എന്നും, മുസ്ലിം ആയതുകൊണ്ട് ഇക്കാ എന്നും ഹിന്ദു ആണെങ്കിൽ ഏട്ടൻ എന്നും ഒക്കെ വിളിക്കുമ്പോൾ, എനിക്ക് അതിൽ എന്തോ നമ്മളറിയാത്ത ഒരു പന്തികേട് ഇല്ലേ എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഞാൻ എന്റെ മക്കളോട് വരെ പറഞ്ഞുകൊണ്ടിരിക്കുന്നത് നിങ്ങൾ എന്നെ പേര് വിളിച്ചോ, എനിക്ക് നല്ലൊരു പേരില്ലേ, ടോവി എന്ന് വിളിച്ചോ, എന്നെ ഓവറായിട്ട് ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ല.
അങ്ങനെ ബഹുമാനിക്കണമെന്ന് തോന്നുകയാണെങ്കിൽ മാത്രം വേണമെങ്കിൽ ചേട്ടാ എന്ന് വിളിച്ചോ. പേര് വിളിച്ചൂടെ, അല്ലെങ്കിൽ എന്നോട് ഇഷ്ടമുണ്ടെങ്കിൽ ടോവി എന്ന് വിളിച്ചാൽ എനിക്കതിനകത്ത് യാതൊരു കുഴപ്പവും തോന്നില്ല. എന്നോട് അടുപ്പമുള്ള ആളുകളൊക്കെ എന്നെ അങ്ങനെയാണ് വിളിക്കുന്നത്. എന്റെ കസിൻസ് ഒക്കെ എന്നെ കളിയാക്കിത്തുടങ്ങി 'ഏയ് ഇച്ചായാ...' എന്ന് പറഞ്ഞ്. ഈ കഥയൊന്നും നാട്ടുകാർക്ക് അറിയില്ലല്ലോ. എന്നെ ആദ്യമായി ആരാണ് ഇച്ചായാ എന്ന് വിളിച്ച് തുടങ്ങിയതെന്ന് എനിക്ക് ഇപ്പോഴും അറിയില്ലെ'ന്നും ടൊവിനോ പറയുന്നു.