ബാർട്ടൊ(ഫ്ളോറിഡ): സഹപാഠികളായ 15 വിദ്യാർത്ഥികളെ വധിക്കുന്നതിന് ഗൂഢാലോചന നടത്തുകയും, പദ്ധതി തയ്യാറാക്കുകയും ചെയ്ത മിഡിൽ ക്ലാസ് വിദ്യാർത്ഥികളായ പതിനൊന്നും പന്ത്രണ്ടും(11,12) വയസ്സായ രണ്ടു കുട്ടികളെ അറസ്റ്റു ചെയ്തതായി ഒക്ടോബർ 24 ബുധനാഴ്ച ബാർട്ടൊ പൊലീസ് ചീഫ് ജൊഹാൾ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.

കത്രികളും, കത്തികളും, പിസാകട്ടറും ഉപയോഗിച്ചു കുട്ടികളെ വധിച്ചു ശരീരഭാഗങ്ങൾ വേർപ്പെടുത്തുന്നതിനായിരുന്നു കുട്ടികൾ പ്ലാൻ ചെയ്തിരുന്നതെന്നും ഇവരുടെ വീടുകളിൽ പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ സ്‌ക്കൂളിന്റെ മാപ്പും, കുട്ടികൾ പരസ്പരം കൈമാറിയ ടെക്സറ്റ് സന്ദേശങ്ങളും കണ്ടെത്തിയതായും ചീഫ് പറഞ്ഞു.

സാത്താൻ ആരാധകരായ ഈ കുട്ടികൾ മറ്റുള്ളവരെ കൊലപ്പെടുത്തി രക്തം കുടിക്കുന്നതിനും പദ്ധതിയിട്ടിരുന്നതായി ചീഫ് അറിയിച്ചു.

കുട്ടികളുമായി ഒരു രാത്രി മുഴുവൻ ഇന്റർവ്യൂ നടത്തിയതിന് ശേഷമാണ് കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടതെന്നും ചീഫ് അറിയിച്ചു.സ്‌ക്കൂളിന്റെ ബാത്ത്റൂമിൽ മൂന്ന് കുട്ടികളേയും ഒരേ സമയത്തു കണ്ടെത്തിയതു സ്‌ക്കൂൾ വൈസ് പ്രിൻസിപ്പളായിരുന്നു.