- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണി ഇടത് മുന്നണിയിലേക്ക് പോകുമെന്ന് ഉറപ്പായതോടെ പിള്ളയേയും പിസി ജോർജിനേയും ഫ്രാൻസിസ് ജോർജിനേയും യുഡിഎഫിലേക്ക് കൊണ്ടുവരാൻ നീക്കം തുടങ്ങി; ലക്ഷ്യമിടുന്നത് മാണി വിരുദ്ധ സംയുക്ത കേരളാ കോൺഗ്രസ്; സഭയുടെ കൈയൊപ്പ് നേടാൻ മെത്രാന്മാരെ കണ്ട് സംസാരിക്കാൻ കോൺഗ്രസ് തന്നെ രംഗത്ത്
തിരുവനന്തപുരം: കോൺഗ്രസും കേരളാ കോൺഗ്രസും മുസ്ലിം ലീഗും-യുഡിഎഫിന്റെ മൂന്ന് തൂണുകളായിരുന്നു ഇത്. കെ എം മാണി യുഡിഎഫ് വിട്ടതോടെ കേരളാ കോൺഗ്രസെന്ന തൂൺ യുഡിഎഫിൽ ഇല്ലാതെയായി. അനൂപ് ജേക്കബിന്റെ കേരളാ കോൺഗ്രസിന് മാണിയുടെ വിടവ് നികത്താൻ കഴിയുന്നതുമില്ല. ഈ സാഹചര്യത്തിൽ പുതിയ രാഷ്ട്രീയ നീക്കത്തിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്. മാണിയോട് എതിർപ്പുള്ള എല്ലാ കേരളാ കോൺഗ്രസുകളേയും യുഡിഎഫിലെത്തിക്കാനാണ് നീക്കം. പിസി ജോർജ്, ആർ ബാലകൃഷ്ണ പിള്ള, ഫ്രാൻസിസ് ജോർജ് എന്നീ കേരളാ കോൺഗ്രസുകളെ യുഡിഎഫിൽ എത്തിക്കാനാണ് നീക്കം. കേരള കോൺഗ്രസ് മുന്നണി വിട്ട സാഹചര്യത്തിൽ മാണി വിരോധികളായവരെ യു.ഡി.എഫിലേക്ക് കൊണ്ടുവന്ന് ആ പോരായ്മ പരിഹരിക്കാനാണ് ആലോചന. മാണിയോടുള്ള വിരോധത്തിന്റെ പേരിൽ യു.ഡി.എഫ് വിട്ടവരും അല്ലാത്തവരേയും തിരിച്ചു കൊണ്ടു വരും. ഈ ലക്ഷ്യത്തോടെ പി.സി. ജോർജും ആർ ബാലകൃഷ്ണപിള്ളയുമായി ചില കോൺഗ്രസ് നേതാക്കൾ ആശയവിനിമയം നടത്തുന്നുണ്ട്. മാണിയോട് അനുകൂലനിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ
തിരുവനന്തപുരം: കോൺഗ്രസും കേരളാ കോൺഗ്രസും മുസ്ലിം ലീഗും-യുഡിഎഫിന്റെ മൂന്ന് തൂണുകളായിരുന്നു ഇത്. കെ എം മാണി യുഡിഎഫ് വിട്ടതോടെ കേരളാ കോൺഗ്രസെന്ന തൂൺ യുഡിഎഫിൽ ഇല്ലാതെയായി. അനൂപ് ജേക്കബിന്റെ കേരളാ കോൺഗ്രസിന് മാണിയുടെ വിടവ് നികത്താൻ കഴിയുന്നതുമില്ല. ഈ സാഹചര്യത്തിൽ പുതിയ രാഷ്ട്രീയ നീക്കത്തിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്. മാണിയോട് എതിർപ്പുള്ള എല്ലാ കേരളാ കോൺഗ്രസുകളേയും യുഡിഎഫിലെത്തിക്കാനാണ് നീക്കം. പിസി ജോർജ്, ആർ ബാലകൃഷ്ണ പിള്ള, ഫ്രാൻസിസ് ജോർജ് എന്നീ കേരളാ കോൺഗ്രസുകളെ യുഡിഎഫിൽ എത്തിക്കാനാണ് നീക്കം.
കേരള കോൺഗ്രസ് മുന്നണി വിട്ട സാഹചര്യത്തിൽ മാണി വിരോധികളായവരെ യു.ഡി.എഫിലേക്ക് കൊണ്ടുവന്ന് ആ പോരായ്മ പരിഹരിക്കാനാണ് ആലോചന. മാണിയോടുള്ള വിരോധത്തിന്റെ പേരിൽ യു.ഡി.എഫ് വിട്ടവരും അല്ലാത്തവരേയും തിരിച്ചു കൊണ്ടു വരും. ഈ ലക്ഷ്യത്തോടെ പി.സി. ജോർജും ആർ ബാലകൃഷ്ണപിള്ളയുമായി ചില കോൺഗ്രസ് നേതാക്കൾ ആശയവിനിമയം നടത്തുന്നുണ്ട്. മാണിയോട് അനുകൂലനിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളകോൺഗ്രസ് ഇടതുമുന്നണി വിടും. മാണിയുടെ ഇടത് പ്രവേശം ഉറപ്പായെന്ന വിലയിരുത്തലിൽ ഫ്രാൻസിസ് ജോർജും യുഡിഎഫ് ക്യാമ്പിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. പിസി ജോർജിനെ യുഡിഎഫിലെടുക്കാൻ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്.
പി.സി. ജോർജ്, ആർ ബാലകൃഷ്ണപിള്ള, ഫ്രാൻസിസ് ജോർജ് എന്നിവരൊക്കെ അറിയപ്പെടുന്ന മാണിവിരോധികളാണ്. ഈ മൂന്നുകൂട്ടരും യു.ഡി.എഫ് വിട്ടതുതന്നെ മാണിയുമായുള്ള ശത്രുതയുടെ പേരിലാണ്. മാണി വിട്ടതോടെ ക്രിസ്തീയ സമൂഹത്തിനെ പിന്തുണയ്ക്കുന്ന ഒരു പാർട്ടിയുടെ അഭാവം യു.ഡി.എഫിനുണ്ടായിട്ടുണ്ട്. പിസി ജോർജിനെ പോലൊരു നേതാവ് എത്തിയാൽ ഇത് പരിഹരിക്കാൻ കഴിയും. ഇടുക്കിയിലും പത്തനംതിട്ടയിലും ഫ്രാൻസിസ് ജോർജിനും കരുത്തുണ്ട്. പി.സി. ജോർജിനെ സംബന്ധിച്ചിടത്തോളം ഒരു മുന്നണിയുമായി ബന്ധപ്പെടാതെ അധികനാൾ മുന്നോട്ടുപോകാൻ കഴിയില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധവും പിസി ജോർജിനുണ്ട്. ഈ സാഹചര്യത്തിൽ ജോർജ് ഉടൻ തന്നെ വലതു പക്ഷത്തെ നേതാവാകും.
മാണിയുമായി പിണങ്ങി പുറത്തുവന്ന ജോർജ് ഇടതുമുന്നണിയെ ആണ് ലക്ഷ്യം വച്ചത്. എന്നാൽ ഇടതുപക്ഷം സ്ഥാനാർത്ഥി പോലും ആക്കിയില്ല. ബാലകൃഷ്ണ പിള്ളയും ഏറെ മോഹങ്ങളുമായാണ് ഇടതുമായി അടുത്തത്. എന്നാൽ പത്താനപുരത്ത് ജയിച്ച ഗണേശ് കുമാറിനെ മന്ത്രി പോലും ആക്കിയില്ല. മുന്നണിയിലെ ഘടകകക്ഷി ആക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് മറ്റ് ചർച്ചകൾക്ക് പിള്ളയും തയ്യാറാകുന്നത്. മാണി ഇടതുപക്ഷത്ത് എത്തിയാൽ ഫ്രാൻസിസ് ജോർജിനും പ്രസക്തി പോകും. അതിനാൽ തെരഞ്ഞടുപ്പിന് തൊട്ടുമുമ്പ് മാണി കോൺഗ്രസ് വിട്ട് ഇടതുമുന്നണിയിലെത്തിയ ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യകേരള കോൺഗ്രസിനെയും യു.ഡി.എഫ് ലക്ഷ്യം വയ്ക്കുന്നു.
ജോർജിനേയും ഫ്രാൻസിസ് ജോർജിനേയും അടുപ്പിക്കുന്നത് ക്രൈസ്തവ വോട്ട ബാങ്കിൽ വിള്ളലുണ്ടാകാതിരിക്കാനാണ്. ഇത് ഉറപ്പിക്കാൻ സഭയും പിന്തുണയും വേണം. അതിനാൽ മധ്യകേരളത്തിലെ ബിഷപ്പുമാരെ ഒപ്പം കൂട്ടാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. മെത്രാന്മാരേയും മറ്റും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേരിട്ട് കാണും. യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രസക്തിയും വിശദീകരിക്കും. അങ്ങനെ പിസി ജോർജിനേയും ഫ്രാൻസിസ് ജോർജിനേയും മുന്നിൽ നിർത്തി കേരളാ കോൺഗ്രസ് പാരമ്പര്യമുള്ള ക്രൈസ്തവ വോട്ടുകളെ യുഡിഎഫിൽ പിടിച്ചു നിർത്താനാണ് ശ്രമം. ഇതിനൊപ്പം മാണി പോയതോടെ യുഡിഎഫ് ശിഥിലമായെന്ന് ഇടതുപക്ഷം പ്രചരിപ്പിക്കുന്നു. ഇതിന് തടയിടാനും പുതിയ കേരളാ കോൺഗ്രസുകളുടെ പിന്തുണയോടെ കഴിയുമെന്നാണ് വിലയിരുത്തൽ.
വീരേന്ദ്രകുമാറിന്റെ ജനാതദള്ളിനേയും മുസ്ലിം ലീഗിനേയും ഇടതുപക്ഷത്തേക്ക് അടുപ്പിക്കാൻ സിപിഐ(എം) ശക്തമായി തന്നെ രംഗത്തുണ്ട്. ആർഎസ്‌പിയേയും സ്വാഗതം ചെയ്യുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പുതിയ കക്ഷികളെ എത്തിച്ച് യുഡിഎഫിന്റെ കെട്ടുറപ്പ് ശക്തിപ്പെടുത്താനുള്ള നീക്കം. വീരേന്ദ്രകുമാറിനേയും ലീഗിനേയും പിടിച്ചു നിർത്താനും ആവശ്യമായ ചർച്ചകളും നടപടികളും കോൺഗ്രസ് സ്വീകരിക്കും.



