- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഓർമ്മ' അന്താരാഷ്ട്ര പ്രസംഗമത്സരത്തിനായി കുട്ടികൾക്ക് പ്രത്യേക പരിശീലനമൊരുക്കി സംഘാടകർ; ആവേശോജ്വല പ്രതികരണവുമായി മത്സരാർത്ഥികൾ
ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ 'ഓർമ്മ' ഓൺലൈനായി ഒരുക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ രണ്ടാം ഘട്ടം പിന്നിടുമ്പോൾ മത്സരാർത്ഥികളുടെ മനം കവർന്ന് സംഘാടകരുടെ ചേർത്തുപിടിക്കൽ. സെക്കന്റ് റൗണ്ടിലേക്കുള്ള പ്രസംഗ മത്സരത്തിനു മുന്നോടിയായി കുട്ടികൾക്ക് നൽകിയ പരിശീലന പരിപാടിയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ആദ്യത്തെ റൗണ്ടിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി വന്ന നാന്നൂറോളം പ്രസംഗങ്ങളിൽ നിന്നാണ് രണ്ടാം ഘട്ടത്തിലേക്കുള്ള അമ്പത് പ്രസംഗങ്ങൾ തിരഞ്ഞെടുത്തത്. ഈ കുട്ടികൾക്കാണ് അടുത്ത ഘട്ടത്തിനു മുന്നോടിയായി പ്രത്യേക പരിശീലനമൊരുക്കിയത്.
രണ്ട് മണിക്കൂർ വീതം നാല് വീക്കെൻഡുകളിലായാണ് ഓർമ്മയുടെ സംഘാടകർ കുട്ടികൾക്കായി പ്രസംഗ പരിശീലനം ഒരുക്കിയത്. ഇംഗ്ലീഷ് മലയാളം വിഭാഗങ്ങൾക്ക് വെവ്വേറെയായി ട്രെയിനിങ് നൽകി. ഇതിനായി കുട്ടികൾക്ക് പല റൗണ്ട് ഹോം വർക്ക് അസൈന്മെന്റുകൾ നൽകി. കുട്ടികൾ പല തരത്തിലുള്ള പ്രസംഗ വീഡിയോകൾ പരിശീലകർക്ക് അയച്ചു നൽകുകയും ഓരോ പ്രസംഗവും ശ്രദ്ധിച്ചു കേട്ടതിനു ശേഷം പരിശീലകർ ഓരോ കുട്ടിക്കും വ്യക്തിപരമായി ആവശ്യമായ തിരുത്തലുകളും മാർഗ്ഗ നിർദ്ദേശങ്ങളും നൽകുകയും ചെയ്തു.
കൃത്യമായ ട്രെയിനിങ് വഴി കുട്ടികളുടെ കഴിവിനെ കൂടുതൽ മെച്ചപ്പെടുത്താനും അവരുടെ ചെറിയ തെറ്റുകൾ തിരുത്താനുമുള്ള ശ്രമമാണ് നടത്തിയത്. ഹ്യൂമൺ റിസോഴ്‌സസ് ട്രെയിനിങ് കമ്പനിയായ സിനർജിയുടെ പ്രമുഖ ട്രെയിനേർസായ ബെന്നി കുര്യൻ, സോയി തോമസ് എന്നിവരാണ് കുട്ടികൾക്ക് അതിമനോഹരമായി പരിശീലനം നൽകിയത്. ഇവരോടൊപ്പം ട്രെയിനർ കം കോഡിനേറ്റർ ആയി ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസും കുട്ടികൾക്ക് മികച്ച വഴികാട്ടിയായി. ഭാരവാഹി എന്ന നിലയിലും ട്രെയിനർ എന്ന നിലയിലും മത്സരാർത്ഥികൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചു. സംഘടനയുടെ പ്രസിഡന്റ് ജോർജ് നടവയൽ, ജോസ് ആറ്റുപുറം എന്നിവരും കൃത്യമായ മേൽനോട്ടങ്ങൾ നൽകി സഹകരിച്ചു.
സാധാരണ ഗതിയിൽ പ്രസംഗമത്സരങ്ങൾ നടക്കുകയും ചിലർ വിജയികളാകുകയും ആ പരിപാടി അവസാനിക്കുകയും ചെയ്യും. എന്നാൽ അതിൽ നിന്ന് വ്യത്യസ്ഥമായി പങ്കെടുത്ത അമ്പത് കുട്ടികളേയും ഒരു ടീമായി ഒരുമിച്ചു ചേർത്ത് സൂം മീറ്റിലൂടെ അവർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും പരിശീലനവും നൽകുക വഴി കുട്ടികൾക്ക് കൂടുതൽ ഉപകാര പ്രദമായ രീതിയിൽ പ്രവർത്തിക്കാൻ ഓർമ്മയുടെ സംഘാടകർക്ക് കഴിഞ്ഞു. തികച്ചും സൗജന്യമായാണ് കുട്ടികൾക്ക് ഇങ്ങനെയൊരു പരിശീലനമൊരുക്കിയത്. നല്ല പ്രാസംഗികരും നല്ല ലീഡേർസുമായി അവരെ ഒരുക്കുകയെന്ന ആശയത്തോട് പൂർണ്ണമായും യോജിച്ചുകൊണ്ടാണ് ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൗണ്ടപ്പ് ഈ പരിപാടിയോട് സഹകരിച്ചത്. ഫസ്റ്റ് റൗണ്ടിൽ ജയിച്ച 50 കുട്ടികളുടെ സ്പീച്ചും നാലാഴ്ചകളിലായി ചാനൽ പ്രോഗ്രാമിലൂടെ ടെലികാസ്റ്റ് ചെയ്തിരുന്നു. സെക്കന്റ് റൗണ്ടിൽ വിജയിക്കുന്ന കുട്ടികളുടെ സ്പീച്ചും ഫൈനൽ റൗണ്ട് മത്സരവും തുടർന്ന് ടെലികാസ്റ്റ് ചെയ്യുന്നതായിരിക്കും.
മത്സരാർത്ഥികളുടെ ഭാഗത്ത് നിന്ന് ആവേശകരമായ പ്രതികരണമാണ് പരിശീലന പരിപാടിക്ക് ലഭിച്ചത്. ഒരു മികച്ച പ്രസംഗത്തിന്റെ ഘടനയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ നൽകിക്കൊണ്ട് ഓരോരുത്തർക്കും അവരവരുടേതായ ശൈലികൾ രൂപീകരിക്കാനുള്ള പ്രേരണയാണ് ട്രെയിനിംഗിലൂടെ ലഭിച്ചതെന്ന് കുട്ടികൾ പ്രതികരിച്ചു. തങ്ങളുടെ സ്വപ്നങ്ങളിലേക്ക് പറന്നുയരാനുള്ള തൂവലായി മാറിയെന്നും ഓരോ മത്സരാർത്ഥിക്കും കൃത്യമായ ശ്രദ്ധ നൽകി അവരുടെ പുരഗോതി പരിശോധിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകിയ പ്രമുഖരായ വ്യക്തികൾ തങ്ങൾക്കൊപ്പം ഈ മത്സര യാത്രയിലുണ്ടായിരുന്നുവെന്നും കുട്ടികൾ പറഞ്ഞു. മികച്ച മത്സരാർത്ഥിയിൽ നിന്നും മികച്ച നേതാവിലേക്കുള്ള മത്സരാർത്ഥികളുടെ രൂപമാറ്റത്തിന് ഓർമ്മയൊരുക്കിയ അന്താരാഷ്ട്ര പ്രസംഗ മത്സരവും പരിശീലനവും കാരണമാകുമെന്നും മത്സരാർത്ഥികൾ ആവേശത്തോടെ പറഞ്ഞു.
മറ്റ് പ്രസംഗ മത്സര വേദികളൊന്നും സമ്മാനിക്കാത്ത ഒരു സുവർണ്ണാവസരമാണ് ഓർമ്മയൊരുക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സര വേദി സമ്മാനിച്ചതെന്നും പ്രസംഗത്തിന്റെ ശരിയായ അർത്ഥ തലങ്ങളെക്കുറിച്ചറിയാൻ പ്രമുഖരായ പരിശീലകരുടെ നിർദ്ദേശങ്ങളിലൂടെ സാധിച്ചുവെന്നും അഭിപ്രായങ്ങളുയർന്നു. വെറുതെ ഒരു പ്രസംഗ മത്സരം നടത്തി കുറച്ച് പേർക്ക് സമ്മാനം നൽകി വിടുക എന്നതിനു പകരം പങ്കെടുക്കുന്നവർക്ക് അവരുടെ കഴിവുകൾ വർധിപ്പിക്കാൻ സഹായകമാകുന്ന വിധത്തിൽ അവസരമൊരുക്കുക എന്നതാണ് പരിശീലന പരിപാടിയിലൂടെ ഓർമ്മ ലക്ഷ്യമിട്ടതെന്ന് മത്സരാർത്ഥികളുടെ മാതാപിതാക്കളും ടീച്ചേഴ്‌സും പ്രതികരിച്ചു.
പ്രസംഗ പരിശീലനവുമായി ബന്ധപ്പെട്ട് നൽകിയ വിവിധ അസൈന്മെന്റുകളിൽ അവസാനത്തേതായിരുന്നു റിവ്യൂ വീഡിയോ. ഒരു മത്സരരൂപേണെയാണ് കുട്ടികൾക്ക് ഈ വർക്ക് നൽകിയത്. തങ്ങളുടെ അനുഭവം ഏറ്റവും ആ്ത്മാർത്ഥമായി അവതരിപ്പിക്കുന്നവർക്ക് 5000 രൂപയുടെ പ്രൈസും അനൗൺസ് ചെയ്തിരുന്നു. എന്നാൽ രണ്ട് വിഭാഗങ്ങളിൽ നിന്നായി നാല് പേർ തിരഞ്ഞെടുക്കപ്പെട്ടതോടെ ഒരാൾക്ക് 2500 രൂപ എന്ന രീതിയിൽ പ്രൈസ്മണി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. മലയാളം വിഭാഗത്തിൽ അന്നാ മരിയ തോമസ്, സ്‌നേഹ എസ് എന്നിവരും ഇംഗ്ലീഷ് വിഭാഗത്തിൽ Ayham Bicha, സിതാര ബി ഫാത്തിമ എന്നീ കുട്ടികളുമാണ് വിജയികളായത്. പ്രോഗ്രാമിന്റെ യൂത്ത് അംബാസിഡർ കൂടിയായ എമിലിൻ മരിയ തോമസാണ് വിജയികളുടെ പേര് അനൗൺസ് ചെയ്തത്.
ഒൻപതാം ക്ലാസ് മുതൽ ഡിഗ്രി ഫൈനൽ ഇയർ വരെയുള്ളവർക്കായുള്ള പ്രസംഗമത്സരത്തിന്റെ പ്രധാന ആകർഷണീയത ലോകത്തെവിടെ നിന്നുമുള്ള വിദ്യാർത്ഥികൾക്കും പങ്കെടുക്കാമെന്നതായിരുന്നു. രണ്ടാം ഘട്ട മത്സരത്തിലേക്കുള്ള പ്രസംഗ വീഡിയോകൾ മത്സരാർത്ഥികൾ അയച്ചു കഴിഞ്ഞു. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലായി അമ്പത് കുട്ടികളാണ് രണ്ടാം ഘട്ടത്തിൽ പ്രസംഗ വീഡിയോ അയച്ചിരിക്കുന്നത്. ഇവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് പേരെയാണ് ഫൈനൽ റൗണ്ടിലേക്ക് പരിഗണിക്കുക. ഓഗസ്റ്റ് 12ന് പാലായിൽ വച്ചാണ് ഫൈനൽ മത്സരം നടക്കുന്നത്.
ഫൈനൽ റൗണ്ടിൽ നിന്നാണ് പുരസ്‌കാരങ്ങൾക്കും മെഗാ ക്യാഷ് അവാർഡുകൾക്കുമുള്ള പ്രസംഗകരെ നിശ്ചയിക്കുക. പതിനൊന്നാം തീയതി വെള്ളിയാഴ്ച ഒരു ദിവസത്തെ ട്രെയിനിങ് കൂടി നൽകിയ ശേഷമാണ് ഫൈനൽ മത്സരത്തിനായി കുട്ടികളെ ഒരുക്കുന്നത്. സെക്കന്റ് റൗണ്ടിൽ വിജയിക്കുന്ന കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പാലായിലെ ഒരു റസിഡൻഷ്യൽ ട്രെയിനിങ് സെന്ററിൽ താമസവുമൊരുക്കിയിട്ടുണ്ട്. കുട്ടികളുടെ താമസവും ഭക്ഷണവും യാത്രാച്ചെലവുകളും സംഘാടകർ തന്നെ വഹിക്കും. ഫൈനൽ മത്സരത്തിനു ശേഷം നടക്കുന്ന പൊതു സമ്മേളനത്തിൽ പ്രമുഖരായ വ്യക്തികൾ കുട്ടികൾക്ക് സമ്മാനങ്ങൾനൽകും.