ഗര്‍ഭകാലത്തും പ്രസവശേഷവും അമ്മമാര്‍ക്ക് മാനസികാരോഗ്യ പിന്തുണ നല്‍കുന്നതിനായി ഒക്ലഹോമയിലെ മെഴ്‌സി ഹോസ്പിറ്റല്‍ ഒരു പെരിനാറ്റല്‍ ബിഹേവിയറല്‍ ഹെല്‍ത്ത് ക്ലിനിക്ക് തുറന്നു. ഒക്ലഹോമയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിത്.

പ്രസവാനന്തര വിഷാദം, ഉത്കണ്ഠ, മാനസികാഘാതം എന്നിവയുള്‍പ്പെടെ പുതിയ അമ്മമാര്‍ നേരിടുന്ന വിവിധ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ക്ലിനിക്കില്‍ ചികിത്സ ലഭ്യമാണ്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കുമെന്ന് ക്ലിനിക്കിലെ സൈക്യാട്രിസ്റ്റായ കാലി വുഡി പറഞ്ഞു.

അമ്മമാര്‍ക്ക് തുറന്നു സംസാരിക്കാനുള്ള സുരക്ഷിതമായ ഒരിടം ഒരുക്കുക എന്നതാണ് ക്ലിനിക്കിന്റെ ലക്ഷ്യം. രോഗികളുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും, അമ്മയ്ക്കും കുഞ്ഞിനും ഏറ്റവും മികച്ച ചികിത്സാ പദ്ധതി തയ്യാറാക്കുമെന്നും വുഡി കൂട്ടിച്ചേര്‍ത്തു.നിലവില്‍ ക്ലിനിക്കില്‍ രോഗികളെ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.