ബോണ്‍ ടെറെമിസോറി):ഒരു സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അവരെ ആവര്‍ത്തിച്ച് കുത്തികൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട മിസോറി പൗരന്റെ വധ ശിക്ഷ നടപ്പാക്കി. പരോളിന്റെ സാധ്യതയില്ലാതെ വില്യംസിന്റെ ശിക്ഷ ജീവപര്യന്തമാക്കി മാറ്റണമെന്ന് കൊല്ലപ്പെട്ട ലിഷ ഗെയ്ലിന്റെ കുടുംബത്തിന്റെയും പ്രോസിക്യൂട്ടറുടെയും ആവശ്യപ്പെട്ടത് അവഗണിച്ചാണ് ചൊവ്വാഴ്ച വധശിക്ഷ നടപ്പാക്കിയത് .1998 ഓഗസ്റ്റ് 11 ന് അവളുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഒരു വലിയ കശാപ്പ് കത്തി കണ്ടെത്തി. 43 തവണയാണ് ഗെയിലിന് കുത്തേറ്റത്.

1998-ല്‍ തന്റെ സബര്‍ബന്‍ സെന്റ് ലൂയിസ് വീട്ടില്‍ മോഷണത്തിനിടെ കുത്തേറ്റ ലിഷ ഗെയ്ലിനെ കൊലപ്പെടുത്തിയ കേസിലാണ് 55 കാരനായ മാര്‍സെല്ലസ് വില്യംസ് ശിക്ഷിക്കപ്പെട്ടത്.42 കാരിയായ ഗെയ്ല്‍ ഒരു സാമൂഹിക പ്രവര്‍ത്തകയും മുന്‍ സെന്റ് ലൂയിസ് പോസ്റ്റ്-ഡിസ്പാച്ച് റിപ്പോര്‍ട്ടറുമായിരുന്നു.

വില്യംസ് വധശിക്ഷയ്ക്കായി കാത്തിരിക്കുമ്പോള്‍, തന്റെ അരികിലിരുന്ന ഒരു ആത്മീയ ഉപദേഷ്ടാവുമായി അദ്ദേഹം സംസാരിക്കുന്നതായി കാണപ്പെട്ടു. തന്റെ ആത്മീയ ഉപദേഷ്ടാവ് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിച്ചു തുടെങ്ങിയപ്പോള്‍ കാലുകള്‍ കുലുക്കി, തല ചെറുതായി ചലിപ്പിച്ചു. അപ്പോള്‍ വില്യംസിന്റെ നെഞ്ച് അര ഡസനോളം തവണ ഉയര്‍ന്നു, കൂടുതല്‍ ചലനങ്ങളൊന്നും കാണിച്ചില്ല.പിനീട് മരണം സ്ഥിരീകരിച്ചുവില്യംസിന്റെ മകനും രണ്ട് അഭിഭാഷകരും മറ്റൊരു മുറിയില്‍ നിന്ന് നിരീക്ഷിച്ചു. ഇരയുടെ കുടുംബത്തിന് വേണ്ടി ആരും ഹാജരായിരുന്നില്ല.

റിപ്പബ്ലിക്കന്‍ മിസോറി ഗവര്‍ണര്‍ മൈക്ക് പാര്‍സണ്‍ പറഞ്ഞു, 'പതിറ്റാണ്ടുകളായി തളര്‍ന്നുകിടക്കുന്ന, മിസ് ഗെയ്ലിന്റെ കുടുംബത്തെ വീണ്ടും വീണ്ടും പുനരുജ്ജീവിപ്പിക്കുന്ന' ഒരു കേസിന് വധശിക്ഷ അന്തിമരൂപം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.വില്യംസിന്റെ നിരപരാധിത്വം വിശ്വസനീയമാണെന്ന് ഒരു ജൂറിയോ ജഡ്ജിയോ കണ്ടെത്തിയിട്ടില്ല, പാര്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

'ഇന്ന് രാത്രി, മിസോറി മറ്റൊരു നിരപരാധിയായ കറുത്തവര്‍ഗ്ഗക്കാരനെ കൊലപ്പെടുത്തി,' NAACP(നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് കളര്‍ഡ് പീപ്പിള്‍. ഐ )പ്രസിഡന്റ് ഡെറിക് ജോണ്‍സണ്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

പാഴ്സണെ വധശിക്ഷ റദ്ദാക്കാന്‍ പ്രേരിപ്പിച്ചവരില്‍ എന്‍എഎസിപിയും ഉള്‍പ്പെടുന്നു.ഈ വര്‍ഷം വധിക്കപ്പെട്ട മൂന്നാമത്തെ മിസോറി തടവുകാരനായിരുന്നു വില്യംസ്, 1989-ല്‍ ഭരണകൂടം വധശിക്ഷ പുനരാരംഭിച്ചതിന് ശേഷമുള്ള 100-ാമത്തെ തടവുകാരനായിരുന്നു.