- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ത്രിപുരയിൽ മുസ്ലിം, ക്രിസ്ത്യൻ ദേവാലയങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി സിപിഎം അനുകൂലികൾ പ്രചരിപ്പിക്കുന്നതിൽ സത്യമുണ്ടോ? ത്രിപുരയുടെ പേരിൽ കേരളത്തിൽ വർഗീയ വികാരം ഇളക്കിവിടാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് വി ടി ബൽറാം; സമുദായിക സൗഹാർദ്ദാന്തരീക്ഷം തകർക്കാനുള്ള പ്രവണതകളെ മുളയിലേ നുള്ളണമെന്നും കോൺഗ്രസ് നേതാവ്
തിരുവനന്തപുരം: ത്രിപുരയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങളെ തുടർന്ന് അരങ്ങേറുന്ന ആക്രമണങ്ങളാണ് മലയാളം സൈബർ ലോകത്തെ ചർച്ചാ വിഷയം. എന്നാൽ, ഇതിനിടെ മലയാളം സൈബർ കേന്ദ്രങ്ങളിൽ സിപിഎം പ്രവർത്തകർ മതസ്പർദ്ധ വളർത്തുന്ന വിധത്തിലും ചില പ്രചരണങ്ങളുമായി രംഗത്തുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി വി ടി ബൽറാം എംഎൽഎ രംഗത്തെത്തി. ത്രിപുരയിൽ മുസ്ലിം, ക്രിസ്ത്യൻ ദേവാലയങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതായുള്ള സൈബർ പ്രചരണങ്ങൾക്കെതിരെയാണ് ബൽറാം രംഗത്തെത്തിയത്. സിപിഎം സൈബർ വിഭാഗം നടത്തുന്നത് വർഗീയത ഇളക്കിവിടാനുള്ള ശ്രമങ്ങളാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇത്തരം പ്രവണതകളെ മുളയിലേ നുള്ളാൻ സിപിഎം തയ്യാറാകണമെന്നാണ് ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ: ത്രിപുരയിൽ സിപിഎം ഓഫീസുകൾക്കെതിരെയും കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികളുടെ പ്രതിമകൾക്കെതിരെയും ആർഎസ്എസിന്റെയും ജനക്കൂട്ടത്തിന്റേയും ആക്രമണങ്ങൾ നടക്കുന്നതായി ദേശീയ മാധ്യമങ്ങളുടെയടക്കം വാർത്തകളിൽ കാണുന്നു. മോബ് വയലൻസിന്റെ ഏത് വകഭേദവും
തിരുവനന്തപുരം: ത്രിപുരയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങളെ തുടർന്ന് അരങ്ങേറുന്ന ആക്രമണങ്ങളാണ് മലയാളം സൈബർ ലോകത്തെ ചർച്ചാ വിഷയം. എന്നാൽ, ഇതിനിടെ മലയാളം സൈബർ കേന്ദ്രങ്ങളിൽ സിപിഎം പ്രവർത്തകർ മതസ്പർദ്ധ വളർത്തുന്ന വിധത്തിലും ചില പ്രചരണങ്ങളുമായി രംഗത്തുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി വി ടി ബൽറാം എംഎൽഎ രംഗത്തെത്തി. ത്രിപുരയിൽ മുസ്ലിം, ക്രിസ്ത്യൻ ദേവാലയങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതായുള്ള സൈബർ പ്രചരണങ്ങൾക്കെതിരെയാണ് ബൽറാം രംഗത്തെത്തിയത്. സിപിഎം സൈബർ വിഭാഗം നടത്തുന്നത് വർഗീയത ഇളക്കിവിടാനുള്ള ശ്രമങ്ങളാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇത്തരം പ്രവണതകളെ മുളയിലേ നുള്ളാൻ സിപിഎം തയ്യാറാകണമെന്നാണ് ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്.
ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ത്രിപുരയിൽ സിപിഎം ഓഫീസുകൾക്കെതിരെയും കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികളുടെ പ്രതിമകൾക്കെതിരെയും ആർഎസ്എസിന്റെയും ജനക്കൂട്ടത്തിന്റേയും ആക്രമണങ്ങൾ നടക്കുന്നതായി ദേശീയ മാധ്യമങ്ങളുടെയടക്കം വാർത്തകളിൽ കാണുന്നു. മോബ് വയലൻസിന്റെ ഏത് വകഭേദവും ശക്തമായി എതിർക്കപ്പെടേണ്ടതാണ്. ക്രമസമാധാന പാലനം ഉറപ്പുവരുത്താൻ ഗവർണ്ണർക്ക് ഉത്തരവാദിത്തമുണ്ട്.
എന്നാൽ അവിടെ മുസ്ലിം, ക്രിസ്ത്യൻ ദേവാലയങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി സിപിഎം ന്യൂസ് പോർട്ടലുകളിലെ വാർത്തകളും പോരാളി ഷാജി, അശോകൻ ചരുവിൽ തുടങ്ങിയ സൈബർ സഖാക്കളുടെ ഫേസ്‌ബുക്ക് പോസ്റ്റുകളുമല്ലാതെ ആധികാരികമായ വാർത്തകൾ വല്ലതും വരുന്നുണ്ടോ? ഗൂഗിളിൽ നോക്കിയിട്ട് അത്തരം വാർത്തകളൊന്നും കാണുന്നില്ല. ത്രിപുരയിലെ സിപിഎം നേതാക്കളടക്കമുള്ളവരുടെ ട്വിറ്റർ/ടിവി പ്രതികരണങ്ങളിലും ഇക്കാര്യം സൂചിപ്പിച്ച് കാണുന്നില്ല.
ഇതിന്റെ പേരിൽ കേരളത്തിൽ വർഗീയ വികാരം ഇളക്കിവിടാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് സർക്കാരും പൊലീസിലെ സൈബർ ക്രൈം വിഭാഗവും ഗൗരവപൂർവ്വം പരിശോധിക്കണം. ഇവിടത്തെ സമുദായിക സൗഹാർദ്ദാന്തരീക്ഷം തകർക്കാനുള്ള പ്രവണതകളെ മുളയിലേ നുള്ളണം.