വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ജോസഫൈൻ രാജിവെച്ചെങ്കിലും കഴിഞ്ഞ കാലയളവിലെ വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ അടിയന്തിരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചു

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം സ്ത്രീപീഡകർക്ക് വേണ്ടി വനിതാ കമ്മീഷൻ അദ്ധ്യക്ഷ ഇടപെടലുകൾ നടത്തിയെന്ന പരാതികൾ ഗൗരവമുള്ളതാണ്.2016ൽ തൃശ്ശൂർ ജില്ലയിൽ നടന്ന ഒരു ബലാൽസംഗക്കേസിൽ പ്രതിക്ക് വേണ്ടിജോസഫൈൻ ഇടപെട്ടുവെന്ന്
ഇപ്പോൾ വെളിപ്പെടുത്തിയത് ഒളിമ്പ്യൻ മയൂഖയാണ്.

വനിതകളുടെ ക്ഷേമത്തിനും നീതിക്കും വേണ്ടി ഇടപെടാൻ കോടികൾ ചിലവഴിച്ച് നടത്തിപ്പോരുന്ന ഒരു കമ്മീഷന്റെഅദ്ധ്യക്ഷ തന്നെ ബലാൽസംഗക്കേസിലെ പ്രതിക്ക് വേണ്ടി ഇടപെടുന്നത്എത്ര ഗുരുതരമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.നിരവധി പരാതികളാണ്
ജോസഫൈനെതിരെ വന്നിരിക്കുന്നത്.വനിതാ കമ്മീഷൻ സ്ത്രീകളെ സംരക്ഷിക്കുകയല്ല മറിച്ച് സ്ത്രീ പീഡകരുടെ കൂടെയാണെന്ന് തെളിഞ്ഞിരിക്കെ വനിതാ കമ്മീഷൻ ഇടപെട്ട കേസുകൾ അടിയന്തിരമായി പരിശോധിക്കാൻ സർക്കാർ തയ്യാറാകണംഅവർ ആവശ്യപ്പെട്ടു