- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബിൽ 15 അംഗ കോൺഗ്രസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു; ആറ് പുതുമുഖങ്ങൾ; ഒഴിവാക്കിയതിൽ അമരീന്ദറുമായി 'അടുപ്പമുള്ള' അഞ്ച് പേർ; ആരോപണ വിധേയനായ റാണാ ഗുരുജീത്ത് സിങിനെ വീണ്ടും മന്ത്രിയാക്കിയതും വിവാദത്തിൽ
ചണ്ഡിഗഢ്: പഞ്ചാബിൽ ചരൺജിത്ത് സിങ് ചന്നിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്തു. പുതിയ ആറ് പേരടക്കം 15 മന്ത്രിമാരാണ് മന്ത്രി സഭയിൽ ഉള്ളത്. രാജ് ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രിമാർക്ക് ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലി കൊടുത്തു. ബ്രഹ്ം മൊഹീന്ദ്ര പുതിയ സ്പീക്കറാകും.
കഴിഞ്ഞ മന്ത്രിസഭയിലെ ചിലരെ ഒഴിവാക്കുകയും മറ്റുചിലരെ നിലനിർത്തുകയും ചെയ്തു. സംസ്ഥാനത്ത് ഏതാനും മാസങ്ങൾക്കകം നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് മന്ത്രിസഭയിലെ ഈ അഴിച്ചുപണി. പുറത്താക്കപ്പെട്ട മന്ത്രിമാർക്കിടയിൽ അസ്വാരസങ്ങൾ ഉടലെടുത്തതായും റിപ്പോർട്ടുകളുണ്ട്.
റാണ ഗുർമിത് സിങ് സോധി ഉൾപ്പെടെ ക്യാപ്റ്റൻ അമരീന്ദർ സിംഗുമായി അടുപ്പമുള്ള അഞ്ച് പേരെ മന്ത്രി സഭയിൽ നിന്നും ഒഴിവാക്കി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരൺജിത് സിങ് ചന്നിയുടെ ആവശ്യമനുസരിച്ചാണ് പഞ്ചാബ് മന്ത്രി സഭയുടെ പൊളിച്ചെഴുത്ത് ഉണ്ടായത് .
റാണ ഗുർജീത് സിംഗിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെതിരെ ആറ് എം എൽ എമാർ രംഗത്തുവന്നിരുന്നു.അതേസമയം ക്യാപ്റ്റൻ പക്ഷത്തു നിന്നും നവജ്യോത് സിങ് സിദ്ദുവിനോപ്പം ചേർന്ന മൻപ്രീത് സിങ് ബാദൽ മന്ത്രി സഭയിൽ തുടരും.

മണൽ മാഫിയയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നു 2018 ൽ ക്യാപ്റ്റൻ മന്ത്രി സഭയിൽ നിന്നും പുറത്താക്കിയ റാണ ഗുർജീത് സിംഗിനെ വീണ്ടും മന്ത്രിയാക്കുന്നതിനെതിരെ ആറ് എം എൽഎമാർ നവ്‌ജ്യോത് സിങ് സിദ്ദുവിന് കത്ത് നൽകി.
പഞ്ചാബിലെ ഏറ്റവും ധനികനായ എംഎൽഎമാരിൽ ഒരാളായ റാണാ ഗുരുജീത്തിനെ അഴിമതി ആരോപണത്തെ തുടർന്ന് മന്ത്രിസഭിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കുന്നത് സംസ്ഥാനത്ത് വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി അവസാന നിമിഷം രാഹുൽ ഗാന്ധിയുമായി വിഡിയോ കോൺഫറൻസിൽ ചർച്ച നടത്തിയ ശേഷമാണ് മന്ത്രിസഭയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തത്. വിമത ശബ്ദമുയർത്തിയ നവജ്യോത് സിങ് സിദ്ദു, പഞ്ചാബ് കോൺഗ്രസിനെ പൂർണമായും കൈപ്പിടിയിലൊതുക്കി എന്നാണ് മന്ത്രിസഭാ പുനഃസംഘടനയോടെ വ്യക്തമാക്കുന്നത്.




