പാലക്കാട്: ലാൽജോസ് ചിത്രങ്ങളിലേ സ്ഥിരം സാന്നിധ്യം നടൻ വിജയൻ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തേത്തുടർന്ന് പുലർച്ചെ നാലരക്കരക്ക് പെരിങ്ങോട് വസതിയിലായിരുന്നു അന്ത്യം.1983ൽ പി എൻ മേനോൻ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയാണ് വിജയന്റെ അഭിനയ പ്രവേശനം.

സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ആയി തുടങ്ങി അഭിനയരംഗത്തേക്ക് എത്തിയ വിജയൻ 40ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാട്, ലാൽജോസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മിക്ക സിനിമകളിലും കാരണവർ നമ്പൂതിരി വേഷങ്ങളിലാണ് വിജയനെ കാണാൻ സാധിച്ചിരുന്നത്. ഏറെ കഴിവുണ്ടായിട്ടും മലയാളത്തിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട നടനായിരുന്നു വിജയൻ. എങ്കിലും തനിക്ക് കിട്ടുന്ന വേഷങ്ങൾ സ്വന്തം ശൈലിയിൽ മികവുറ്റതാക്കാക്കുന്ന നടനായിരുന്നു അദ്ദേഹം.

ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവൻ, കിളിച്ചുണ്ടൻ മാമ്പഴം, പട്ടാളം, കഥാവശേഷൻ, അച്ചുവിന്റെ അമ്മ, വടക്കുന്നാഥൻ, സെല്ലൂലോയ്ഡ്, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.