ചെന്നൈ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന പരേതനായ നടൻ വിൻസെന്റിന്റെ ഭാര്യ മേരി (56) മരിച്ചു. അവയവങ്ങൾ ദാനം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു.

13നു രാവിലെ ഏഴരയ്ക്കു മുഗപ്പെയറിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്രവാഹനമിടിച്ചു പരുക്കേറ്റു ചികിൽസയിലായിരുന്നു. തലയ്‌ക്കേറ്റ ഗുരുതര പരുക്കിന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ഇന്നലെ രാവിലെ മസ്തിഷ്‌കമരണം സംഭവിച്ചു. തുടർന്നാണ് അവയവദാനം നടത്തിയത്.

സംസ്‌കാരം ചൊവ്വാഴ്ച മൂന്നിനു മുഗപ്പെയർ സ്പാർട്ടൻ നഗർ നമ്പർ ഏഴ് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം കിൽപോക് സെമിത്തേരിയിൽ. കുന്നംകുളം വാഴപ്പള്ളി കുടുംബാംഗമാണ്. ചെന്നൈ പബ്ലിക് സ്‌കൂൾ അദ്ധ്യാപികയായിരുന്നു. മക്കൾ: റോബി, റിച്ചാർഡ്. മരുമകൾ: മേഘ