'മഴ നനയുമ്പോ ചാടി പോകുന്ന ആ പട്ടികുട്ടിയെ ഹാന്‍ഡില്‍ ചെയ്യാന്‍ അവന് സാധിച്ചില്ല; ഒന്‍പത് ടേക്ക് വരെ പോയി; ഷൂട്ട് കഴിഞ്ഞ് നേരെ പോയത് ഹോസ്പിറ്റലിലേക്ക്; സിനിമ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കരഞ്ഞുപോയി'

Update: 2025-04-28 14:48 GMT

കൊച്ചി: മോഹന്‍ലാല്‍ - തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ അവതരിപ്പിച്ച പുതിയ സിനിമ മികച്ച പ്രതികരണത്തോടെ വിജയപ്രദര്‍ശനം തുടരുന്നു. മറ്റ് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ ചിത്രത്തിന് മികച്ച വിമര്‍ശനങ്ങളും പ്രേക്ഷകപ്രീതിയും ലഭിക്കുകയാണ്. ചിത്രത്തില്‍ ഷണ്‍മുഖം എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിച്ചപ്പോള്‍ ലളിതയായി ശോഭനയും എത്തി.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ പവിയുടെ വേഷം നടന്‍ തോമസ് മാത്യൂ അവതരിപ്പിച്ചു. കുഞ്ഞായിരുന്ന പവിയെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് രാകേഷ് കേശവന്റെ മകനാണ്. മഴ നനഞ്ഞു പട്ടിക്കുട്ടിയുമായി നില്‍ക്കുന്ന കുഞ്ഞ് പവിയുടെ ദൃശ്യം പ്രേക്ഷകരെ ദൃശ്യവേദിയില്‍ കണ്ണീരോടെയാക്കി.

ഈ ദൃശ്യം ചിത്രീകരിച്ച അനുഭവം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ച് രാകേഷ് കേശവന്‍ വ്യക്തമാക്കിയത് അന്യം പോയ ഒരു രസകരമായ പശ്ചാത്തലമാണ്. മഴയിലും ചാടിപ്പോയി പട്ടിക്കുട്ടിയെ കൈകാര്യം ചെയ്യാന്‍ കുട്ടിക്ക് ബുദ്ധിമുട്ട് നേരിട്ടതിനെത്തുടര്‍ന്ന് ഈ സീന്‍ ഒന്‍പതു തവണ റീടേക്ക് ചെയ്യേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഈ ടേക്ക് കഴിഞ്ഞ് പാക്ക് അപ്പ് ആയിരുന്നു. അവിടുന്ന് നേരെ ഞങ്ങള്‍ പോവുന്നത് അടുത്തുള്ള ഒരു ഹോസ്പിറ്റലില്‍ അവനെ ഇഞ്ചക്ഷന്‍ എടുക്കാന്‍ ആണ്. കാരണം കയ്യിലെ ആ പട്ടി കുട്ടി അവനെ മാന്തിയിരുന്നു.

മഴ നനയുമ്പോ ചാടി പോകുന്ന ആ പട്ടികുട്ടിയെ ഹാന്‍ഡില്‍ ചെയ്യാന്‍ ആവാതെ 9 ടേക്ക് പോയി. ഓരോ തവണയും ഞാന്‍ തല തോര്‍ത്താന്‍ ടൗവ്വലും ആയി എത്തും മുന്‍പേ തരുണ്‍ ചേട്ടന്‍ ഓടി എത്തി ചേട്ടന്റെ ഡ്രസ് വച്ചു തുടയ്ക്കും.

ഈ ഷോട്ട് സിനിമയില്‍ പ്ലെയ്‌സ് ചെയ്ത സ്ഥലം കണ്ടപ്പോ സന്തോഷം കൊണ്ട് കരഞ്ഞു പോയി..... മഴ നനഞ്ഞതും പട്ടി മാന്തിയതും ഉള്‍പ്പെടെ ഇനി ഷൂട്ടിംഗിന് വരൂല്ലെന്ന് പറഞ്ഞു നിന്നവന്‍ ഫസ്റ്റ് ഷോ കണ്ട മുതല്‍ മാറി.

Tags:    

Similar News