എംആര്‍ഐ മെഷീനുള്ളില്‍ കയറി ലൈംഗിക പരീക്ഷണം; ദമ്പതികളുടെ പ്രകടനം കണ്ട് അന്തംവിട്ട് ഡോക്ടര്‍മാരും ലോകവും; മൂത്രസഞ്ചി നിറഞ്ഞത് ശാസ്ത്രലോകം പഠനവിധേയമാക്കും; കൂടെയൊരു ഭീകര അപകട കഥയും

Update: 2026-01-18 01:27 GMT

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരത്തിനുള്ളില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്? ഈ ആകാംക്ഷ തീര്‍ക്കാന്‍ ദമ്പതികള്‍ തിരഞ്ഞെടുത്തത് ഒരു എംആര്‍ഐ മെഷീന്‍. ലോകത്തെ അമ്പരപ്പിച്ച ഈ വിചിത്ര പരീക്ഷണത്തിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശാസ്ത്രീയമായ കൗതുകം എന്നതിലുപരി, ലൈംഗികതയെ മറ്റൊരു തലത്തില്‍ നിരീക്ഷിക്കാനാണ് ദമ്പതികള്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്.

സാധാരണയായി രോഗനിര്‍ണ്ണയത്തിന് ഉപയോഗിക്കുന്ന എംആര്‍ഐ സ്‌കാനറിനുള്ളില്‍ കിടന്ന് ബന്ധപ്പെട്ടാല്‍ ആന്തരിക അവയവങ്ങളുടെ ചലനങ്ങള്‍ എങ്ങനെയായിരിക്കും എന്നതായിരുന്നു ഇവരുടെ ഗവേഷണം. ഒരു റേഡിയോളജിസ്റ്റിന്റെ സഹായത്തോടെ നടത്തിയ ഈ പരീക്ഷണത്തില്‍, ഉത്തേജന സമയത്ത് ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നതും പേശികള്‍ ചുരുങ്ങുന്നതും രക്തയോട്ടം കൂടുന്നതുമെല്ലാം തത്സമയം സ്‌കാനിംഗ് സ്‌ക്രീനില്‍ തെളിഞ്ഞു.

ശരീരത്തിനുള്ളിലെ മാംസപേശികളുടെയും അവയവങ്ങളുടെയും ഓരോ ചലനവും ഈ അത്യാധുനിക യന്ത്രം ഒപ്പിയെടുത്തു. ഇതിനോടകം തന്നെ ഈ പരീക്ഷണത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ദമ്പതികളുടെ ഈ പരീക്ഷണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.

ശാസ്ത്രീയമായ അറിവ് പകരുകയാണ് ലക്ഷ്യമെന്ന് ദമ്പതികള്‍ അവകാശപ്പെടുമ്പോഴും, മെഡിക്കല്‍ സാങ്കേതികവിദ്യയെ ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗിച്ചത് ശരിയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഏതായാലും ഈ 'സ്‌കാനിംഗ് പരീക്ഷണം' ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടരുകയാണ്.

ലൈംഗിക ബന്ധത്തിന് തൊട്ടുമുമ്പ് മൂത്രമൊഴിച്ചിട്ടും സ്‌കാനിംഗ് അവസാനിക്കുമ്പോള്‍ സ്ത്രീകളുടെ മൂത്രസഞ്ചി നിറഞ്ഞ നിലയിലായിരുന്നു എന്ന് വിദഗ്ധനായ മെന്‍കോ വിക്ടര്‍ വാന്‍ ആന്‍ഡല്‍ നിരീക്ഷിക്കുന്നു. ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിച്ച് അണുബാധ ഒഴിവാക്കാന്‍ ശരീരം തന്നെ കണ്ടെത്തിയ ഒരു പ്രതിരോധ രീതിയായിരിക്കാം ഇതെന്നാണ് സംശയിക്കുന്നത്. ഐഡ എന്ന യുവതി തന്റെ പങ്കാളിക്കൊപ്പമാണ് ഈ സാഹസത്തിന് മുതിര്‍ന്നത്. ഇത് ഒരു റൊമാന്റിക് അനുഭവമായിരുന്നില്ലെന്നും, ശാസ്ത്രീയമായ അറിവ് നേടാനും സ്ത്രീകളുടെ ശരീരത്തെക്കുറിച്ചുള്ള വൈദ്യശാസ്ത്രപരമായ ധാരണകള്‍ വിപുലീകരിക്കാനുമാണ് താന്‍ ഇതിന് മുതിര്‍ന്നതെന്നും അവര്‍ വ്യക്തമാക്കി. വയാഗ്ര പോലുള്ള മരുന്നുകളുടെ സഹായമില്ലാതെ തന്നെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് സാധിച്ചു.

എന്നാല്‍ ഇത്തരം സ്‌കാനിംഗുകള്‍ക്കിടെ സംഭവിക്കാവുന്ന ഞെട്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എംആര്‍ഐ സ്‌കാനിംഗിന് കയറുന്നതിന് മുമ്പ് ലോഹാംശമുള്ള വസ്തുക്കള്‍ ശരീരത്തില്‍ ഉണ്ടാകരുത് എന്ന കര്‍ശന നിര്‍ദ്ദേശം ലംഘിച്ച ഒരു 22-കാരിക്ക് ഗുരുതര പരിക്കേറ്റ വാര്‍ത്തയും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്. സിലിക്കണ്‍ മാത്രമാണെന്ന് കരുതി മലദ്വാരത്തില്‍ ധരിച്ച ഒരു 'സെക്‌സ് ടോയി'ക്കുള്ളില്‍ ലോഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

സ്‌കാനിംഗ് മെഷീനിലെ അതിശക്തമായ കാന്തിക ബലം മൂലം ഈ വസ്തു ശരീരത്തിനുള്ളിലൂടെ നെഞ്ചിന്റെ ഭാഗത്തേക്ക് അതിവേഗം വലിച്ചടുപ്പിക്കപ്പെട്ടു. യുവതി അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ആന്തരികാവയവങ്ങള്‍ക്ക് കടുത്ത പരിക്കേറ്റു. സ്‌കാനിംഗ് സമയത്ത് ലോഹവസ്തുക്കള്‍ ധരിക്കരുതെന്ന കര്‍ശന മുന്നറിയിപ്പാണ് ഈ സംഭവം നല്‍കുന്നത്.

Tags:    

Similar News