ബസ് മാറ്റിയിടുന്നതിനെച്ചൊല്ലി തർക്കം; ഇടയ്ക്ക് 'നീ' എന്ന് വിളിച്ചതിൽ പ്രകോപനം; നാല് വഴിക്ക് ഇടിപ്പൊട്ടി; വണ്ടിയുടെ സ്പെയർ ഊരി തലയ്ക്കടിച്ച് യുവാവ്; തള്ളവിരലിൽ ഒരു കടിയും; കണ്ടുനിന്നവർ കുതറിയോടി; ഒരാൾക്ക് ഗുരുതര പരിക്ക്; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ; ഇരിങ്ങാലക്കുട പമ്പിന് സമീപം നടന്നത്!
തൃശൂര്‍: ബസ് മാറ്റിയിടുന്നതിനെച്ചൊല്ലി തർക്കം കലാശിച്ചത് പൊരിഞ്ഞ അടിയിൽ. സംഭവത്തിൽ ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബസ് പാർക്കിങ്ങിനെ ചൊല്ലി തർക്കം നടക്കുന്നതിനിടെ 'നീ' എന്ന് വിളിച്ചതാണ് കാര്യങ്ങൾ വഷളാക്കിയത്. പിന്നാലെ അവിടെ പൊരിഞ്ഞ തല്ല് ആയിരിന്നു. ഇരിങ്ങാലക്കുട അവറാന്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം നടന്നത്. അടിക്കിടെ ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. പ്രതിയെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു.
ബസ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഭവത്തിൽ ഒരാള്‍ പോലീസ് പിടിയിലായിട്ടുണ്ട്. പൂമംഗലം എടക്കുളത്തുകാരന്‍ സതീഷ് (45) എന്നയാളെ ആക്രമിച്ച കേസില്‍ തമിഴ്‌നാട് സ്വദേശിയായ സുന്ദരപാണ്ഡ്യന്‍ (30) ആണ് അറസ്റ്റിലായത്. നാലിന് രാത്രി 10 മണിയോടെ ഇരിങ്ങാലക്കുട അവറാന്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള സ്റ്റാര്‍ ബെന്‍സ് സ്‌പെയര്‍ പാര്‍ട്‌സ് സ്ഥാപനത്തിന് മുന്‍വശത്ത് വെച്ചാണ് ആക്രമണം നടന്നത്.
തർക്കം മുറുകുന്നതിനിടെ 'നീ' എന്ന് വിളിച്ചതിന്റെ വിരോധത്തില്‍ സുന്ദരപാണ്ഡ്യന്‍ സതീഷിനെ തള്ളിയിട്ട ശേഷം വാഹനത്തിന്റെ ബ്രേക്കിന്റെ ലൈനര്‍ കൊണ്ട് തലയിലും മുഖത്തും അടിച്ചു. ഇതേ തുടര്‍ന്ന് സതീഷിന് ആഴത്തില്‍ മുറിവ് പറ്റുകയായിരുന്നു. ആക്രമണത്തിനിടെ വീണ്ടും തലയ്ക്ക് അടിക്കാന്‍ ശ്രമിക്കുമ്പോള്‍ സതീഷ് കൈകൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചതില്‍ സുന്ദരപാണ്ഡ്യന്‍ സതീഷിന്റെ തള്ളവിരലില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ശക്തമായ അടിയേറ്റ് സതീഷിന് ഗുരുതരമായ പരിക്ക് സംഭവിച്ചതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുന്ദരപാണ്ഡ്യനെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി സബ് ഇന്‍സ്‌പെക്ടര്‍മാരായ ക്ലീറ്റസ്, ദിനേശ്, പോലീസ് ഓഫീസര്‍മാരായ സനീഷ്, രഞ്ജിത്ത്, കൃഷ്ണദാസ് എന്നിവർ ഉണ്ടായിരുന്നു.