കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകള്‍; സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചും സ്വര്‍ണക്കടത്ത്; ബംഗളൂരുവില്‍ പിടിയിലായത് 14.2 കിലോഗ്രാം സ്വര്‍ണവുമായി; കേസില്‍ നടി രന്യ റാവുവിന് 102 കോടി രൂപ പിഴയിട്ട് ഡിആര്‍ഐ

നടി രന്യ റാവുവിന് 102 കോടി രൂപ പിഴയിട്ട് ഡിആര്‍ഐ

Update: 2025-09-02 15:21 GMT

ബംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ കന്നട ചലച്ചിത്ര നടി രന്യ റാവുവിന് 102 കോടി രൂപ പിഴയിട്ട് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്. കേസില്‍ നടിക്ക് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് 102 കോടി രൂപ പിഴ ചുമത്തിയതായി ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. അവര്‍ക്കൊപ്പം മറ്റ് മൂന്ന് പേര്‍ക്കും 50 കോടിയിലധികം രൂപ പിഴ ചുമത്തി. ഹോട്ടല്‍ വ്യവസായി തരുണ്‍ കൊണ്ടരാജു, ജ്വല്ലറി ഉടമകളായ സഹില്‍ സകാരിയ, ഭരത് കുമാര്‍ ജെയിന്‍ എന്നിവര്‍ക്കാണ് ഡിആര്‍ഐ പിഴയിട്ടത്. ഇരുവര്‍ക്കും 63, 56 കോടി രൂപവീതമാണ് പിഴ.

ചൊവ്വാഴ്ച ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ എത്തിയ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ മൂന്നുപേര്‍ക്കും 250 പേജ് വരുന്ന നോട്ടീസും 2,500 പേജ് വരുന്ന മറ്റ് രേഖകളം കൈമാറി. ഇത്രയുമധികം രേഖകളടങ്ങിയ നോട്ടീസ് തയ്യാറാക്കുന്നത് തങ്ങളെ സംബന്ധിച്ച് ഭഗീരഥ പ്രയത്നമായിരുന്നുവെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ പറഞ്ഞു.

മാര്‍ച്ച് മൂന്നിനായിരുന്നു കന്നഡ നടി രന്യാ റാവു ബെംഗളൂരു കെംപഗൗഡ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടത്. 14.8 കിലോ സ്വര്‍ണ്ണവും നടിയില്‍നിന്ന് പിടിച്ചെടുത്തിരുന്നു. ദുബായില്‍നിന്ന് ബെംഗളൂരുവിലേക്ക് കടത്തിയ സ്വര്‍ണ്ണമാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്.സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചും നടി സ്വര്‍ണം കടത്താന്‍ ശ്രമിച്ചു എന്നതാണ് കേസ്.

കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കെ. രാമചന്ദ്രറാവുവിന്റെ മകളാണ് രന്യാ റാവു. നേരത്തെ. കോഫെപോസ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ നടിക്ക് ഒരുവര്‍ഷത്തെ തടവ് വിധിച്ചിരുന്നു.

കേസില്‍ ഒന്നിലധികം പ്രതികള്‍ ഉള്‍പ്പെടുന്നുണ്ട്. 72.6 കിലോഗ്രാം സ്വര്‍ണം കടത്തിയതിന് തരുണ്‍ കൊണ്ടൂരു രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തി 62 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. 63.61 കിലോഗ്രാം സ്വര്‍ണം കടത്തിയതിന് കുറ്റക്കാരായ സാഹില്‍ ജെയിനും ഭരത് ജെയിനും 53 കോടി രൂപ വീതം പിഴ അടയ്ക്കാന്‍ കോടതി വിധിച്ചു. കേസുമായി ബന്ധപ്പെട്ട കോഫെപോസ (വിദേശ വിനിമയ സംരക്ഷണവും കള്ളക്കടത്ത് തടയല്‍ പ്രവര്‍ത്തന നിയമവും) ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ പരിഗണിക്കുകയും സെപ്റ്റംബര്‍ 11 ലേക്ക് മാറ്റുകയും ചെയ്തു.

Tags:    

Similar News