ഭർത്താവിനെ രണ്ടുദിവസമായി കാണാനില്ല; ഫോൺ വിളിച്ചപ്പോൾ സ്വിച്ച്ഓഫ്; പതറിപ്പോയ ഭാര്യ പോലീസിൽ പരാതി നൽകി; അന്വേഷണത്തിൽ കാസർകോട് നിന്നും പൊക്കി; കൂടെ മറ്റ് നാലുപേരും; ഫ്രണ്ട്സുമായി അടിച്ചുപൊളിക്കാൻ ഗോവയ്ക്ക് പോയെന്ന് മറുപടി; അടിമുടി ദുരൂഹത; തട്ടിക്കൊണ്ടു പോകലെന്നും സംശയം; പ്രതികൾ കസ്റ്റഡിയിൽ

Update: 2025-01-31 16:53 GMT

പയ്യന്നൂർ: വീട്ടിൽനിന്നും പോയ ഭർത്താവിനെ കാണാതായതിനെ തുടർന്ന് ഭാര്യ പോലീസിൽ പരാതി നൽകി. പിന്നാലെ നടന്നത് നാടകീയ സംഭവങ്ങൾ. തിരുവനന്തപുരം പൂന്തുറയിലാണ് പോലീസിനെ കുഴപ്പിച്ച സംഭവം നടന്നത്. ഭർത്താവിനെ കുറിച്ച് ഒരു വിവരവും ഇല്ലാത്തതിനെ തുടർന്ന് ഒടുവിൽ ഭാര്യ തന്നെയാണ് പോലീസിൽ പരാതി നൽകിയത്. കേസിൽ ഇപ്പോൾ നാലുപേർ കസ്റ്റഡിയിൽ ആയിരിക്കുകയാണ്.

തിരുവനന്തപുരം പൂന്തുറയിൽനിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ ഇപ്പോൾ നാല് പ്രതികൾ പിടിയിൽ. തിരുവനന്തപുരം വെമ്പായം സ്വദേശികളായ ഷംനാഷ് (39), എം.എ.നജിംഷാ (41), ബിജു പ്രസാദ് (28), കെ.അജിത് കുമാർ (56) എന്നിവരെയാണു പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടു പോയെന്നു പറയപ്പെടുന്ന നെടുമങ്ങാട് സ്വദേശി ആർ.എസ്.രഞ്ജിത്തും (32) പ്രതികളുടെ കൂടെ ഉണ്ടായിരുന്നു.

പോലീസിൽ രഞ്ജിത്തിന്റെ ഭാര്യ നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. പൂന്തുറ പോലീസ് ആണ് കേസ് റജിസ്റ്റർ ചെയ്തത്. നാലംഗ സംഘം പിടിയിലായെന്ന വിവരമറിഞ്ഞു പൂന്തുറ പോലീസ് പയ്യന്നൂരിലേക്കു തിരിച്ചു. പോലീസ് രഞ്ജിത്തിനെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. സംഘം കാസർകോട് ഭാഗത്തേക്കു സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്നു മനസ്സിലാക്കിയ പൂന്തുറ പൊലീസ് വിവരം കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്റ്റേഷനുകളിൽ അറിയിക്കുകയായിന്നു.

തുടർന്നാണു സംഘം സഞ്ചരിച്ചിരുന്ന കാർ വ്യാഴാഴ്‌ച രാത്രി പയ്യന്നൂർ ബസ് സ്റ്റാൻഡിനു സമീപത്ത് എത്തിയപ്പോൾ പൊലീസ് തടഞ്ഞു നിർത്തി കസ്റ്റഡിയിലെടുത്തത്. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സംഘത്തോടൊപ്പം ഗോവയിലേക്കു പോകുകയാണെന്നുമാണു രഞ്ജിത് പോലീസിനു മൊഴി നൽകിയത്. സാമ്പത്തിക ഇടപാടിനെ തുടർന്നാണു തട്ടിക്കൊണ്ടു പോകലെന്നും സൂചയും ഉണ്ട്. സംഭവത്തിൽ അടിമുടി ദുരൂഹത തുടരുകയാണ്.

Tags:    

Similar News