'അങ്ങനെ ആരെയും പരിചയമില്ലെന്ന പറച്ചിൽ പച്ചക്കള്ളം..'; ആ ഫോൺ നിറച്ച് സോനത്തിന്റെ കോളുകൾ; വിളിച്ചിരിക്കുന്നത് ഇരുന്നൂറിലധികം പ്രാവശ്യം; ഒടുവിൽ പോലീസിനെ വട്ടം കറക്കിയ സഞ്ജയ് വര്‍മയെ കണ്ടെത്തി; അമ്പരപ്പ് മാറാതെ വീട്ടുകാർ; ഹണിമൂൺ കേസിലെ പ്രധാന ട്വിസ്റ്റ് പൊളിച്ചത് ഇങ്ങനെ!
ഇൻഡോര്‍: രാജ്യം വലിയ നടുക്കത്തോടെ കേട്ട വർത്തയായിരുന്നു മേഘാലയ ഹണിമൂൺ കൊലപാതകക്കേസ്. വമ്പൻ ട്വിസ്റ്റുകൾ നിറഞ്ഞ കേസായിരുന്നുവെന്ന് പോലീസ് വരെ പറയുന്നു. ഇപ്പോഴിതാ, കേസിൽ മറ്റൊരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുകയാണ്. ആരാണ് സഞ്ജയ് വര്‍മ? എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് പോലീസ്. പ്രതി സോനം രഘുവംശി വിവാഹത്തിന് മുൻപ് തന്നെ 200ലധികം തവണ വിളിച്ച സഞ്ജയ് പെട്ടെന്നാണ് പോലീസിന്‍റെ ശ്രദ്ധ തിരിച്ചത്. കേസിൽ പിടിയിലായ അഞ്ച് പ്രതികളെ കൂടാതെ സഞ്ജയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലീസ് സംശയിച്ചിരുന്നു. ആ സസ്പെന്‍സ് ആണ് ഇപ്പോൾ പോലീസ് പൊളിച്ചിരിക്കുന്നത്.
സോനത്തിന്‍റെ കാമുകൻ 'രാജ് കുശ്വാഹ' തന്നെയാണ് സഞ്ജയ് വര്‍മ. ആര്‍ക്കും സംശയം തോന്നാതിരിക്കാൻ രാജിന്‍റെ വര്‍മ സോനം സഞ്ജയ് വര്‍മ എന്ന പേരിലാണ് സേവ് ചെയ്തിരുന്നത്.കഴിഞ്ഞ 39 ദിവസത്തിനുള്ളിൽ സോനവും സഞ്ജയും തമ്മിൽ 239 കോളുകളാണ് വിളിച്ചത്. നിലവിൽ ഈ നമ്പര്‍ സ്വിച്ച് ഓഫാണ്. സഞ്ജയ് എന്ന് പേരുള്ള ആരെയും പരിചയമില്ലെന്നായിരുന്നു സോനത്തിന്‍റെ സഹോദരൻ ഗോവിന്ദ് കഴിഞ്ഞ ദിവസം പറഞ്ഞത്.ഇതോടെ സഞ്ജയ് വർമ്മ എന്ന പേര് കാമുകൻ രാജ് കുശ്വാഹ ഉപയോഗിച്ചിരുന്ന വ്യാജ ഐഡന്റിറ്റിയാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിരിക്കുകയാണ്.
ഇൻഡോർ പോലീസ് പറയുന്നതനുസരിച്ച്, മാർച്ച് 1 നും മാർച്ച് 25 നും ഇടയിൽ സഞ്ജയ് വർമ്മ എന്ന പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പറിലേക്ക് സോനം 112 തവണ വിളിച്ചിട്ടുണ്ട്. മറുവശത്തുള്ള വ്യക്തിയുമായി സോനം ദീർഘനേരം സംഭാഷണം നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി.
കേസിൽ സഞ്ജയ് വർമ്മ എന്നയാളുടെ പേര് ഉയർന്നുവന്നതിനെത്തുടർന്നാണ് പോലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. സോനത്തിന്റെ ഭർത്താവ് രാജ രഘുവംശിയുടെ കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരനായ രാജ് കുശ്വാഹയാണ് സഞ്ജയ്‌യുടെ പേരിലുള്ള ഫോൺ ഉപയോഗിച്ചതെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. രാജയെ കൊല്ലാൻ ഒന്നല്ല, രണ്ട് വടിവാളുകളാണ് ഉപയോഗിച്ചതെന്ന് മേഘാലയ പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ വെയ് സൗഡോങ് വെള്ളച്ചാട്ടത്തിന് സമീപം പ്രതികളെ കൊണ്ടുപോയി പൊലീസ് സംഭവം പുനരാവിഷ്കരിക്കുകയും ചെയ്തിരുന്നു.
രാജ കൊല്ലപ്പെടുമ്പോൾ ഭാര്യ സോനം രഘുവംശിയും കാമുകൻ രാജ് കുശ്വാഹയും സുഹൃത്തുക്കളായ ആകാശ് രജ്പുത്, വിശാൽ സിംഗ് ചൗഹാൻ, ആനന്ദ് കുർമി എന്നിവരും ഒപ്പമുണ്ടായിരുന്നു. മേയ് 11നായിരുന്നു സോനത്തിന്‍റെയും രാജയുടെയും വിവാഹം. ജൂൺ 2നാണ് മേഘാലയയിലെ ഒരു മലയിടുക്കിൽ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തിയത്.