ഡ്രാഗൺ കണ്ട് ക്രഷ് അടിച്ച മുഖം; ഒരൊറ്റ പോസ്റ്റിൽ ചെറുപ്പക്കാരുടെ കിളി പോയി; നൈറ്റ് പാർട്ടിക്ക് പങ്കെടുക്കാൻ കയാദു ലോഹർ വാങ്ങിയത് 35 ലക്ഷമെന്ന് വിവരങ്ങൾ; അഭിനയിച്ച പടത്തിന് കോടികൾ കൈപ്പറ്റി; നടിയെ വിടാതെ പിന്തുടർന്ന് 'ഇഡി'; അഴിമതിക്കേസിൽ പൂക്കി കുടുങ്ങുമോ? എന്ന പേടിയിൽ ആരാധകർ!

Update: 2025-05-23 13:52 GMT

ചെന്നൈ: ആരാധകരെ ഒന്നടങ്കം ഞെട്ടിപ്പിച്ച് അഴിമതി കേസിൽ കുടുങ്ങി നടി കയാദു ലോഹർ. 'ഡ്രാഗൺ' നായിക കയാദു ലോഹർ ഇപ്പോൾ ഇഡിയുടെ നിരീക്ഷണത്തിൽ എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. തമിഴ്‌നാട്ടിലെ സർക്കാരിന്റെ മദ്യവിൽപന കമ്പനിയായ ടാസ്മാക്കുമായി (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ) ബന്ധപ്പെട്ടാണ് നടി ആരോപണം നേരിടുന്നത്. കേസുമായി ബന്ധപ്പെട്ട് പിടിയിലായവർ സംഘടിപ്പിച്ച നൈറ്റ് പാർട്ടിയിൽ പങ്കെടുക്കാൻ ഇരുപത്തിയഞ്ചുകാരി 35 ലക്ഷം രൂപ കൈപ്പറ്റിയെന്നും വിവരങ്ങൾ ഉണ്ട്.


സംഭവത്തെ കുറിച്ച് അധികൃതർ പറയുന്നത് ഇങ്ങനെ...ടാസ്മാക് കേസില്‍ ഇഡി റെയ്ഡില്‍ പിടിക്കപ്പെട്ട വ്യക്തികള്‍ നടിയുടെ പേര് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. കുറ്റാരോപിതര്‍ നടത്തിയ നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കയാദു 35 ലക്ഷം രൂപ വാങ്ങിയതായും ആരോപണമുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് നടിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയാന്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാടിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യ വില്‍പ്പന കമ്പനിയായ ടാസ്മാക്കുമായി (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ) ബന്ധപ്പെട്ട സാമ്പത്തിക അഴിമതിയാണ് ടാസ്മാക് അഴിമതി എന്ന പേരില്‍ അറിയിപ്പെടുന്നത്.



അതേസമയം, അസമിലെ തേസ്പൂർ സ്വദേശിയാണ് കയാദു. മുഗിൽപേട്ട എന്ന കന്നഡ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. പത്തൊമ്പതാം നൂറ്റണ്ടിലൂടെയാണ് മലയാളത്തിൽ എത്തിയത്. പ്രദീപ് രംഗനാഥനൊപ്പം അഭിനയിച്ച ഡ്രാഗൺ എന്ന ചിത്രമാണ് കയാദുവിനെ ശ്രദ്ധേയയാക്കിയത്.



നാഷണൽ ക്രഷെന്ന വിശേഷണവും താരത്തിനുണ്ട്. രണ്ട് കോടിയാണ് സിനിമയിൽ താരത്തിന്റെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. 2021ല്‍ ‘മുഗില്‍പേട്ടെ’ എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് കയാദു. 2022ല്‍ ‘പത്തൊമ്പതാം നൂറ്റാണ്ടി’ല്‍ അഭിനയിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ‘അല്ലുരി’ എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചു. 2023ല്‍ ‘ഐ പ്രേം യു’ എന്ന സിനിമയില്‍ വേഷമിട്ടു.




 


Tags:    

Similar News