കൊച്ചിയില്‍ ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച് ഒന്‍പതാം ക്ലാസുകാരന്‍; ലഹരിക്ക് അടിമയായ വിദ്യാര്‍ഥിക്ക് ലഹരിക്കച്ചവടവുമായും ബന്ധം; പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തി കേസെടുത്തു പോലീസ്; നടുക്കുന്ന പീഡന വാര്‍ത്ത പുറത്തുവന്നത് ശിശുക്ഷേമ സമിതി നടത്തിയ കൗണ്‍സിലിങില്‍

കൊച്ചിയില്‍ ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച് ഒന്‍പതാം ക്ലാസുകാരന്‍

Update: 2025-03-04 07:10 GMT

കൊച്ചി: ലഹരിക്കെതിരെ കേരളം ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുമ്പോള്‍ നടുക്കുന്ന ഒരു വിവരം കൂടി പുറത്തുവരുന്നു. കൊച്ചി നഗരത്തില്‍ നടുക്കുന്ന പീഡന വാര്‍ത്തയാണ് പുറത്തുവന്നത്. കൊച്ചിയില്‍ ഒന്‍പതാം ക്ലാസുകാരന്‍ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന സംഭവമാണ് പുറത്തുവന്നത്. സ്‌കൂള്‍ കൗണ്‍സില്‍മാര്‍ക്ക് ലഭിച്ച വിവരത്തില്‍ തുടങ്ങിയ അന്വേഷണം നീളുമ്പോള്‍ വ്യക്തമായത് വില്ലനായി ലഹരിയും ഉണ്ടെന്നാണ്. ലഹരിക്ക് അടിമയാണ് ഒന്‍പതാം ക്ലാസുകാരന്‍. പാലാരിവട്ടം പൊലീസ് പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തി കേസുകളെടുത്തിട്ടുണ്ട്.

2024 ഡിസംബറിലാണു നാടിനെ നടുക്കിയ പീഡനമുണ്ടാകുന്നത്. ലഹരിക്ക് അടിമയായ സഹോദരന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ വച്ചായിരുന്നു സംഭവം. ഭയം മൂലം ഇത് ആരോടും പറയാതിരുന്ന പെണ്‍കുട്ടി സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതോടെ സഹപാഠികളോടു വിവരം പറയുകയായിരുന്നു. ഇവര്‍ വഴി അധ്യാപകര്‍ അറിഞ്ഞതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമ സമിതിയില്‍ വിവരം അറിയിച്ചു.

ശിശുക്ഷേമ സമിതിയുkടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിക്കു ശിശുക്ഷേമ സമിതി തുടര്‍ച്ചയായി കൗണ്‍സിലിങ് നടത്തുന്നുണ്ട്. ശിശുക്ഷേമ സമിതിയില്‍നിന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒന്‍പതാം ക്ലാസുകാരനെ കുറിച്ച് അന്വേഷിച്ച പൊലീസിനു ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടി ലഭിച്ചു. ഒന്‍പതാം ക്ലാസുകാരന്‍ ലഹരിക്ക് അടിമ മാത്രമല്ലെന്നും ആവശ്യക്കാര്‍ക്ക് ഇവ എത്തിച്ചു കൊടുക്കുന്ന ഏജന്റായും പ്രവര്‍ത്തിച്ചിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.

Tags:    

Similar News