ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണി; മദ്യപിച്ച് ലക്കുകെട്ട് യുവതിയുമായി രാത്രി വീട്ടിലെത്തി; ഒപ്പമുള്ള യുവതിയെ വീട്ടില്‍ താമസിപ്പിക്കണമെന്ന് ആവശ്യം; എതിര്‍ത്ത സഹോദരിയെ ആക്രമിച്ചു; 27കാരന്‍ അറസ്റ്റില്‍

മദ്യലഹരിയില്‍ സഹോദരിയെ ആക്രമിച്ചു, യുവാവ് അറസ്റ്റില്‍

Update: 2025-02-21 12:01 GMT

കോട്ടയം: മദ്യലഹരിയില്‍ യുവതിയുമായി വീട്ടിലെത്തി ഒപ്പം താമസിപ്പിക്കാനുള്ള നീക്കത്തെ എതിര്‍ത്ത സഹോദരിയെ ക്രൂരമായി ആക്രമിച്ച സഹോദരന്‍ അറസ്റ്റില്‍. മാടപ്പള്ളി മാമൂട് വെളിയം പുളിക്കല്‍ വീട്ടില്‍ ലിജോ സേവിയര്‍ (27) നെയാണ് തൃക്കൊടിത്താനം പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ജെ.അരുണ്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ ലഹരിക്ക് അടിമയും നിരവധി ലഹരി കടത്തുകേസില്‍ പ്രതിയുമാണ്.

ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്ക് ലഹരി കടത്തുകേസുകള്‍ നിലവിലുണ്ട്. എട്ടുമാസം മുമ്പ് ചിങ്ങവനത്തുവെച്ച് ഇയാളെ 22 ഗ്രാം എം.ഡി.എം.എ.യുമായി അറസ്റ്റിലായിട്ടുണ്ട്. ആറുമാസം റിമാന്‍ഡിലായിരുന്ന ഇയാള്‍ രണ്ടുമാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

കഴിഞ്ഞദിവസം ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശിനിയായ യുവതിയുമൊത്ത് കോട്ടയത്തുള്ള ബാറില്‍നിന്ന് മദ്യപിച്ച് ലക്കുകെട്ട് രാത്രി 11-മണിയോടെ വീട്ടിലെത്തി. ഒപ്പമുള്ള യുവതിയെ രാത്രി വീട്ടില്‍ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എതിര്‍ത്ത സഹോദരിയെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. സഹോദരിയെ ക്രൂരമായി ആക്രമിച്ചതിനുശേഷം പ്രതി വീട്ടില്‍നിന്ന് ഒളിവില്‍ പോവുകയും വീടിനടുത്തുള്ള ഒരു റബ്ബര്‍ത്തോട്ടത്തിനുള്ളില്‍ ഒളിച്ചിരിക്കുകയുമായിരുന്നു.

ഇയാള്‍ ലഹരി ഉപയോഗിച്ച് നിരന്തരം വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പതിവാണ്. അച്ഛനെയും അമ്മയെയും ഇതിനുമുമ്പും പ്രതി ആക്രമിച്ചിട്ടുണ്ട്. തൃക്കൊടിത്താനം, മാമൂട് ഭാഗങ്ങളിലുള്ള ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞദിവസം ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശിനിയായ യുവതിയുമൊത്ത് കോട്ടയത്തുള്ള ബാറില്‍ നിന്ന് മദ്യപിച്ച് ലക്കുകെട്ടാണ് രാത്രി 11 മണിയോടെ പ്രതി വീട്ടിലേത്തിയത്. ഒപ്പമുള്ള യുവതിയെ വീട്ടില്‍ താമസിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എതിര്‍ത്ത സഹോദരിയെ ക്രൂരമായി ആക്രമിച്ചശേഷം ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോയി. പിന്നാലെ സഹോദരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വീട്ടിനടുത്തുള്ള ഒരു റബ്ബര്‍ത്തോട്ടത്തിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ തൃക്കൊടിത്താനം ഇന്‍സ്പെക്ടര്‍ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതി ലഹരി ഉപയോഗിച്ച് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പതിവാണെന്നാണ് വിവരം.

Tags:    

Similar News