മൂത്ത മകനാണ് പിതാവിന്റെ പരാതിക്കും കേസിനും പിന്നിലെന്ന് ഇളയ മക്കള്‍; ഉപ്പയെ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് മൂത്തമകന്‍; 200 കോടിയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തെന്ന കോയെന്‍കോ ഗ്രൂപ്പ് ഉടമ പി പി മൊയ്തീന്‍ കോയയുടെ പരാതിക്ക് പിന്നില്‍ മക്കള്‍ പോരോ?

കോയെന്‍കോ ഗ്രൂപ്പ് ഉടമ പി പി മൊയ്തീന്‍ കോയയുടെ പരാതിക്ക് പിന്നില്‍ മക്കള്‍ പോരോ?

Update: 2024-10-07 11:43 GMT

കോഴിക്കോട്: പ്രമുഖ വ്യവസായ ശൃംഖലയായ കോയെന്‍കോ ഗ്രൂപ്പിന്റെ ഓഹരികള്‍ തട്ടിയെടുത്തെന്ന ആരോപണം മക്കള്‍ തമ്മിലെ പോരിനെ തുടര്‍ന്ന്. പാര്‍ക്കിന്‍സണ്‍സ് രോഗം വന്നു താന്‍ കിടപ്പിലായ സമയം, വിവിധ ജില്ലകളിലായുള്ള 200 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ ഒപ്പുകളിട്ടും വ്യാജ രേഖകള്‍ സൃഷ്ടിച്ചും ബലം പ്രയോഗിച്ചു വിരലടയാളം പതിപ്പിച്ചും രണ്ടുമക്കള്‍ തട്ടിയെടുത്തതായാണു ഉടമയും മാനേജിങ് ഡയറക്ടറുമായ പൊന്നംപറമ്പത്ത് പി.പി.മൊയ്തീന്‍ കോയയുടെ പരാതി.

മൂത്ത മകന്‍ ആഷിഖാണു കേസിനു പിന്നിലെന്ന് ഇളയ മക്കള്‍ ആരോപിക്കുമ്പോള്‍ ആരോഗ്യം മോശമായ ഉപ്പയെ സംരക്ഷിക്കുക മാത്രമാണു താന്‍ ചെയ്യുന്നതെന്നാണ് ആഷിഖിന്റെ നിലപാട്. പിതാവ് ഒപ്പിട്ടു തന്നെയാണ് ഓഹരികള്‍ മക്കള്‍ രണ്ടു പേരുടെ പേരിലേക്കു മാറ്റിയത്. ഇവയെല്ലാം തിരികെ നല്‍കണമെന്നു പിതാവ് നേരിട്ട് ആവശ്യപ്പെട്ടാല്‍ ആ നിമിഷം തിരികെ നല്‍കാമെന്നു രണ്ടാമത്തെ മകന്‍ നൗഷീഖ് പറഞ്ഞു.

70% ഓഹരികളും തന്റെ രണ്ടു മക്കള്‍ ചേര്‍ന്നു തട്ടിയെടുത്തെന്ന പി.പി.മൊയ്തീന്‍ കോയ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. സിറ്റി പൊലീസ് കമ്മിഷണര്‍ക്കും എലത്തൂര്‍ പൊലീസിലും നല്‍കിയ പരാതിയില്‍ മൊയ്തീന്‍ കോയയുടെ ഇളയ രണ്ടു മക്കള്‍, കമ്പനി സെക്രട്ടറി, സഹായി എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഓഹരി കൈമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കമ്പനി റജിസ്ട്രാര്‍ക്കു പരാതിയും നല്‍കി. ഗുരുതര ആരോപണങ്ങളാണ് പി.പി.മൊയ്തീന്‍ കോയ ഉയര്‍ത്തുന്നത്.

5 പ്രമുഖ കമ്പനികളുടെ 70% ഓഹരികളും (68,500 ഓഹരികള്‍) തന്റെ പേരിലായിരുന്നെന്നു വെള്ളയില്‍ കോനാട് ബീച്ചിലെ വീട്ടില്‍ മൂത്ത മകന്‍ ആഷിഖിനൊപ്പം താമസിക്കുന്ന മൊയ്തീന്‍ കോയ പറയുന്നു. 10% വീതം നേരത്തേ മൂന്ന് ആണ്‍മക്കള്‍ക്കായി വീതിച്ചു നല്‍കിയിരുന്നു. എന്നാല്‍ 2019 ല്‍ പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിക്കുകയും ഒരു ഭാഗം തളരുകയും ചെയ്തതിനു പിന്നാലെയാണ് ഓഹരികള്‍ തട്ടിയെടുത്തത്. കോയെന്‍കോ ഫീഡ്‌സിലെ 5668 ഓഹരികള്‍, ഡയമണ്ട് സൂപ്പര്‍ മാര്‍ക്കറ്റിലെ 1792 ഓഹരികള്‍, സോള്‍വന്റ് എക്‌സ്ട്രാക്ടേഴ്‌സിലെ 42,342 ഓഹരികള്‍, ടെക്പാര്‍ക്കിന്റെ 70% ഓഹരികള്‍ എന്നിവ രണ്ടു മക്കളുടെ പേരിലേക്കു മാറ്റി.

മൂന്നു മക്കള്‍ക്കും കോഴിക്കോട് നഗരത്തില്‍ ഒരേക്കറിലേറെ വീതം ഭൂമിയും വീടും നല്‍കിയിട്ടുണ്ട്. വയനാട് ലക്കിടിയിലുള്ള വീട്ടില്‍ താമസിച്ചായിരുന്നു ചികിത്സ. ആ സമയം തനിക്കൊപ്പം സഹായിയായി ഉണ്ടായിരുന്ന ആളും ചേര്‍ന്നാണു തട്ടിപ്പു നടത്തിയത്. വിംസ് ആശുപത്രിയില്‍ നിന്നു നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിച്ച തന്നെ ലക്കിടിയില്‍ എത്തിച്ചു വിവിധ പേപ്പറുകളില്‍ ഭീഷണിപ്പെടുത്തി ഒപ്പ് ഇടീപ്പിക്കുകയായിരുന്നു. വിവിധ പേപ്പറുകളില്‍ വിരലടയാളവും പതിപ്പിച്ചു. മരുമക്കളെ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും മിനിറ്റ്‌സില്‍ താന്‍ ഒപ്പിട്ടില്ല. ഇതും പിന്നീടുേചര്‍ത്തതാണെന്നു കോയ പരാതിയില്‍ വ്യക്തമാക്കുന്നു.

കൊയെങ്കോ ഗ്രൂപ്പിന്റെ ചരിത്രം അതിന്റെ സ്ഥാപകനും ചെയര്‍മാനുമായ പി.പി. മൊയ്തീന്‍ കോയയുടെ ജീവിതവും നേട്ടങ്ങളുമായി ഇഴചേര്‍ന്നതാണ്. തേയിലത്തോട്ടങ്ങള്‍, കാലിത്തീറ്റകള്‍, സോള്‍വെന്റ് വേര്‍തിരിച്ചെടുക്കല്‍, ഭക്ഷ്യ എണ്ണ സംസ്‌കരണം, ഓട്ടോമൊബൈല്‍സ്, ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ ആറ് മേഖലകളിലാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്ടാണ് കൊയെന്‍കോ ഗ്രൂപ്പിന്റെ കേന്ദ്രം.

അതിവേഗ വളര്‍ച്ച ലക്ഷ്യമിട്ട് കോയെന്‍കോ ഗ്രൂപ്പ് അതിവേഗം വിറ്റഴിയുന്ന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ (എഫ്എംസിജി) വിപണിയിലേക്കും കടന്നിരുന്നു. വ്യക്തിഗത ശുചീകരണത്തിനുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് കമ്പനി കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ വിപണികളില്‍ അവതരിപ്പിച്ചത്. മെഡിഗ്ളോ, ഡോക്ടര്‍ ബ്രൈറ്റ്, സണ്‍മെയ്ഡ്, പ്രൂഫ് വാഷ്, ബയോ വെജ്, എക്സ്ട്രാ വൈറ്റ്, എക്സ്ട്രാ ബ്രൈറ്റ്, മാസ്റ്റര്‍ വാഷ്, കാഞ്ചനമാല, പ്ളാറ്റിനോ എക്സല്‍, ലാമിഒ, ലിമിക്സ് എന്നീ 12 തരം ഡിറ്റര്‍ജന്റ്, ടോയ്ലറ്റ് സോപ്പുകളും ഡിഷ് വാഷ് ഉല്‍പ്പന്നങ്ങളുമാണ് ആദ്യഘട്ടത്തില്‍ അവതരിപ്പിച്ചത്. 50 ലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള ഗ്രൂപ്പിന്റെ ഉപവിഭാഗങ്ങളെല്ലാം വ്യത്യസ്തമായ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഗ്രൂപ്പ് സോള്‍വെന്റ് എക്സ്ട്രാക്ഷന്‍, കയറ്റുമതി, പെട്രോളിയം ഇറക്കുമതി, അടിസ്ഥാനസൌകര്യ വികസനം, വാഹന വില്‍പ്പനയും സര്‍വീസിങ്ങും, കാലിത്തീറ്റ നിര്‍മാണം എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കോയെന്‍കോ എക്സ്പെല്ലേഴ്സ്, കോയെന്‍കോ സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ്, കോയെന്‍കോ ഫീഡ്സ്, കോയെന്‍കോ ടീ പ്ളാന്റേഷന്‍, കോയെന്‍കോ മൊബൈക്സ്, കോയെന്‍കോ പ്ളാറ്റിനോ ക്ളാസിക് മോട്ടോഴ്സ്, കോയെന്‍കോ ഹോസ്പിറ്റാലിറ്റി, കോയെന്‍കോ ഫൌണ്ടേഷന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കോയെന്‍കോ ഗ്രൂപ്പ്. സുനന്ദിനി കാലത്തീറ്റ ഗ്രൂപ്പിന്റെ മുഖ്യ ബ്രാന്‍ഡുകളിലൊന്നാണ്. ഈ ഗ്രൂപ്പാണ് വിവാദത്തില്‍ പെടുന്നത

Tags:    

Similar News