നെടുമ്പാശേരിയില്‍ യുവാവ് കാറടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്; വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു; ബിഹാര്‍ സ്വദേശിയായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

നെടുമ്പാശേരിയില്‍ യുവാവ് കാറടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

Update: 2025-05-15 02:57 GMT

കൊച്ചി: നെടുമ്പാശേരിയില്‍ യുവാവ് കാറടിച്ച് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകട മരണമാണെന്ന കരുതിയ സംഭവം കൊലപാതകമാണെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചു. തുറവൂര്‍ സ്വദേശി ഐവിന്‍ ജിജയാന് മരിച്ചത്. സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ കാറാണ് ഇടിച്ചത്. സംഭവത്തില്‍ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബീഹാര്‍ സ്വദേശിയായ ഉദ്യോഗസ്ഥന്‍ മോഹന്‍ കുമാര്‍ ആണ് കസ്റ്റഡിയിലുള്ളത്.

വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ട് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കാറില്‍ ഉണ്ടായിരുന്നത് രണ്ടു ഉദ്യോഗസ്ഥര്‍ ആയിരുന്നു. ഇതിലൊരാള്‍ ഇറങ്ങി ഓടുകയായിരുന്നു. ബോണറ്റിന് മുകളില്‍ വീണ ഐവിനെ വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു ഉദ്യോഗസ്ഥര്‍. ഒരു കിലോമീറ്റര്‍ ദൂരം കാര്‍ സഞ്ചരിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

അതേസമയം, ദൃക്‌സാക്ഷികളായ നാട്ടുകാരുടെ മര്‍ദ്ദനമേറ്റ മറ്റൊരു ഉദ്യോഗസ്ഥന്‍ ചികിത്സയിലാണെന്നും വിവരം പുറത്തുവരുന്നുണ്ട്. ഇന്നലെ രാത്രി 10 മണിക്ക് നെടുമ്പാശ്ശേരിയിലാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Tags:    

Similar News