വീട്ടിൽ മദ്യപിച്ചെത്തിയതിന് വഴക്ക് പറഞ്ഞു; സ്വന്തം അമ്മയെ അരിവാളിന് കഴുത്തറുത്തു; മൃതദേഹം ചാക്കിലാക്കി കരിമ്പിന്‍ തോട്ടത്തില്‍ കുഴിച്ചിട്ടു; മകന്റെ ക്രൂരതയിൽ ഞെട്ടി ഗ്രാമം; മറ്റൊരു വെളിപ്പെടുത്തലുമായി ബന്ധുക്കൾ

Update: 2025-03-06 13:39 GMT

ഭാഗ്പത്: നമ്മുടെ സമൂഹത്തിൽ ഇപ്പോൾ ലഹരി ബോധത്തിൽ ഉണ്ടാകുന്ന കൊടും ക്രൂരതകൾ വർധിച്ചുവരുകയാണ്. സ്വന്തം മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും ഒരു ദയയും കൂടാതെയാണ് ലഹരിയുടെ വെളിവിൽ ചിലർ കൊന്നുടുക്കുന്നത്.ഇപ്പോഴിതാ, അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നടന്നിരിക്കുന്നത്.

മദ്യലഹരിയില്‍ വീട്ടിലെത്തിയ മകന്‍ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ബറോലി ഗ്രാമത്തിലാണ് 70 വയസുകാരി കൊലപ്പെട്ടത്. മദ്യപിച്ചതിന് ശകാരിച്ചതാണ് കൊലപാതകത്തിന് കാരണം. സംഭവത്തില്‍ മകന്‍ സുമിത് (30) നെ പോലീസ് അറസ്റ്റ് ചെയ്തു. അരിവാളുകൊണ്ട് കഴുത്തറുത്താണ് പ്രതി കൊല നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. സഹോദരിയുടെ വീട്ടിലെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ സുമിത് അമിതമായി മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യപിച്ചെത്തിയതിന് അമ്മ ഇയാളെ ശകാരിച്ചു. പ്രകോപിതനായ സുമിത് അരിവാളുകൊണ്ട് എഴുപത് വയസുള്ള അമ്മയുടെ കഴുത്തറുത്തു. കൊലപാതകത്തിന് ശേഷം ഇയാള്‍ മൃതശരീരം ചാക്കില്‍ കെട്ടി കരിമ്പിന്‍ തോട്ടത്തില്‍ കുഴിച്ചുമൂടുകയായിരുന്നെന്ന് പോലീസ് പറയുന്നു.

2021 ല്‍ സോനു എന്ന സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സുമിത് അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ ലഹരിക്കടിമയാണെന്നും മാതാപിതാക്കളുമായി തര്‍ക്കം ഉണ്ടാകാറുണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. സുമിത്തിന്‍റെ അച്ഛന്‍ തൊട്ടടുത്തുള്ള ഒരു ഗ്രാമത്തിലെ ഫാക്ടറിയില്‍ വാച്ച്മാന്‍ ആയി ജോലി ചെയ്യുകയാണ്. അതുകൊണ്ട് തന്നെ കൊലപാതകം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News