സര്‍ക്കാര്‍ ഹോമില്‍ നിന്ന് ഒളിച്ചോടിയ കുട്ടികളെ കടത്തിക്കൊണ്ടു പോയി; പോലിസുകാരന്‍ ചമഞ്ഞ് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; 35കാരന് ഏഴു വര്‍ഷം തടവും പിഴയും

പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് ഏഴു വർഷം തടവ്

Update: 2025-12-23 00:16 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ ഹോമില്‍ നിന്ന് ഒളിച്ചോടിയ കുട്ടികളെ കടത്തിക്കൊണ്ടു പോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മെഡിക്കല്‍ കോളേജ് മടത്തുവിള വീട്ടില്‍ വിഷ്ണുവിനാണ് ഏഴ് വര്‍ഷം കഠിന തടവും 65000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നല്‍ക്കണമെന്നും ലീഗല്‍ സര്‍വീസ് അതോറിട്ടി കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വിധിയിലുണ്ട്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയുടേതാണ് ശിക്ഷാ വിധി.

സര്‍ക്കാര്‍ ഹോമില്‍ നിന്ന് ചാടിപ്പോയ കുട്ടികളെ വിഷ്ണു പൊലീസുകാരന്‍ ചമഞ്ഞ് തട്ടിക്കൊണ്ടുപോകുകയും ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച ശേഷം കടന്നു കളയുകയും ആയിരന്നു. പതിനഞ്ച് വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. 2022 നവംബര്‍ അഞ്ചിനായിരുന്നു സംഭവം. രാത്രി ഏഴ് മണിയോടെ ഹോമില്‍ നിന്ന് പതിനഞ്ച് വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ ഒളിച്ചോടി സുഹൃത്തിനെ കാണാന്‍ മെഡിക്കല്‍ കോളെജ് ഗ്രൗണ്ടില്‍ എത്തി. അവിടെ വെച്ചു കുട്ടികളെ കണ്ട വിഷ്ണു താന്‍ പൊലീസ്‌കാരന്‍ ആണെന്നും എന്തിന് ഇവിടെ നില്‍ക്കുന്നു എന്നും ചോദിച്ച് വിരട്ടി. ഭയന്നുപോയ കുട്ടികള്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടു.

കുട്ടികള്‍ ഓടിയതോടെ ഇയാള്‍ കുട്ടികളുടെ പിന്നാലെ സ്‌കൂട്ടറില്‍ പാഞ്ഞെത്തി. ഇവരെ പിന്തുടര്‍ന്ന് പ്രതി ഭീഷണിപ്പെടുത്തി സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയായിരുന്നു പീഡനം. താന്‍ പറയുന്നത് ചെയ്താല്‍ ഹോമില്‍ നിന്നും ചാടിയ കേസില്‍ ഒഴിവാക്കി തരാം എന്ന് പറഞ്ഞ് കുട്ടികളെ നിര്‍ബന്ധപൂര്‍വം ലോഡ്ജില്‍ മുറി എടുത്ത് പീഡിപ്പിക്കുകയായിരുന്നു. വഴങ്ങാതിരുന്ന കുട്ടിയ്ക്ക് വിവാഹ വാഗ്ദാനം ചെയ്‌തെന്നും പരാതിയിലുണ്ട്.

അതേസമയം കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് പിറ്റേന്ന് പുലര്‍ച്ചെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിച്ചിട്ടു വരാം എന്ന് പറഞ്ഞു പ്രതി കുട്ടികളെ മെഡിക്കല്‍ കോളെജ് ജംഗ്ഷനില്‍ ഇറക്കി വിട്ട് മുങ്ങി. ഈ സമയം കുട്ടികളെ കാണാതായത് സംബന്ധിച്ച് ഹോം അധികൃതര്‍ പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടികള്‍ എവിടെ പോകണമെന്നറിയാതെ മ്യൂസിയത്തിന് സമീപം എത്തിയപ്പോള്‍ പൊലീസ് ഇവരെ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് മൊഴി എടുത്തപ്പോള്‍ ആണ് പീഡന വിവരം പുറത്ത് വന്നത്. പ്രോസീക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടര്‍ അഡ്വ.ആര്‍ .എസ്. വിജയ് മോഹന്‍ ഹാജരായി. പൂജപ്പുര സബ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ വി പി, മെഡിക്കല്‍ കോളെജ് സബ് ഇന്‍സ്പെക്ടര്‍ പ്രിയ എ എല്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷന്‍ 21 സാക്ഷികളെ വിസ്തരിച്ചു 42 രേഖകളും 8 തൊണ്ടിമുതലും ഹാജരാക്കി.

Tags:    

Similar News